Monday, October 12, 2009

എന്റെ കഥ

എന്റെ പ്രിയ സുഹൃത്ത്‌ അരുണ്‍ ജി നായര്‍ ന്റെ കഥ

എനിക്ക് ആദ്യം ആയി ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടം തോന്നുന്നത് 4 -ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് .അവളുടെ പേര്,(അല്ലേല്‍ വേണ്ട ഇപ്പോള്‍ നല്ല രീതിയില്‍ കുടുംബ ജീവിതം നയിക്കുന്ന അവളുടെ ജീവിതത്തില്‍ വീണ്ടും ഞാന്‍ ആയിട്ടു കറ പുരട്ടുന്നില്ല)തല്ക്കാലം നിങ്ങള്‍ ഇഷ്ടം ഉള്ള പേര് അവളെ വിളിച്ചു കൊള്ളൂ. അവളുടെ ആ കുട്ടിത്തംവിട്ടുമാറാത്ത മുഖം,കണ്ണുകള്‍ ,ചിരി ഇതോക്കെ ആയിരുന്നു എന്നെ അവളിലേക്ക്‌ അടുപ്പിച്ചത്.അവള്‍ക്കും എന്നോടെ വലിയ കാര്യം ആയിരുന്നു ഞങ്ങള്‍ രണ്ടാളും കൂടി ഒരുമിച്ചു ആയിരുന്നു സ്കൂളിലേക്ക് പോകുന്നതും വരുന്നതും. അവളുടെ വീട് കഴിഞ്ഞാണ്‌ എന്റെ വീടിലേക്ക്‌ പോകുന്നത് രാവിലെ ഞാന്‍ സ്കൂളിലേക്ക് പോകാന്‍ ചെല്ലുന്നത് വരെ വീടിന്‍റെ വാതിലില്‍ എന്നെയും കാത്തു നില്‍ക്കും.അങ്ങനെ 4-ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ രണ്ടും പിരിഞ്ഞു.2 സ്കൂളുകളില്‍, പിന്നെ ഞങ്ങള്‍ തമ്മില്‍ കാണുമായിരുന്നു വല്ലപോളും എവിടെ എങ്കിലും വെച്ച് അവിചാരിതമായി, പക്ഷെ ഒന്നും സംസാരിച്ചിരുന്നില്ല.ഒരു ചിരി അത്ര മാത്രം.
അതിനു ശേഷം 8 ക്ലാസ്സില്‍ വെച്ചാണ്‌ അവളെ വീണ്ടും കാണുന്നത് ,കണ്ടതും അവള്‍ ഓടി എന്റെ അടുത്തു വന്നു,കുറെ സംസാരിച്ചു. ഞാനും ആ സ്കൂളില്‍ ആദ്യം ആയാണ് ,അവളുടെ അമ്മ അവളോടെ പറഞ്ഞു മോള്‍ പേടിക്കേണ്ട ചന്തു ഉണ്ടല്ലോ മോള്‍ക്ക് കൂട്ടിനു എന്ന് (കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇടയില്‍ എനിക്ക് ചന്തു എന്ന് ഒരു പേര് കൂടി ഉണ്ട് ). പിന്നീട് വീണ്ടും ഞങ്ങള്‍
ഒരുമിച്ചായി പോക്കും വരവും എല്ലാം,അതിനിടക്ക് 14 ചോരത്തിളപ്പ് എന്നിലേക്കും വന്നു,അല്‍പം പോടീ മീശയും.പ്രേമം അതെന്താണെന്ന് പോലും അറിയില്ലായിരുന്നു എന്നിട്ടും എന്തോ മനസ്സില്‍ ഒരിഷ്ടം,ഞാന്‍ അത് അവളോടെ പറഞ്ഞു,കുറച്ചു പേടിയോടെ ആണെങ്കിലും."എനിക്ക് ഇഷ്ടം ആണ് എന്ന്,നിനക്ക് എന്നെ ഇഷ്ടം ആണോ????"
അവള്‍ക്കു ആലോചിക്കണ്ടി വന്നില്ല അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്നെ .എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ അത് എന്‍റെ കൂട്ടുകരോടെ പറഞ്ഞു.ആദ്യം ആയി ഞാന്‍ അവള്‍ക്ക് ഒരു പ്രേമലേഖനം എഴിതി എന്തൊക്കെയോ??അവള്‍ അതിനു മറുപടിയും തന്നു..

അങ്ങനെ മാസങ്ങള്‍ കടന്നു പോയികൊണ്ടേ ഇരുന്നു ,അതിനിടക്ക് ഈ കാര്യം ക്ലാസ്സിലെ ഒട്ടുമിക്ക കൂട്ടുകാരും അറിഞ്ഞു.ഓരോ പരീക്ഷകള്‍ കഴിയുമ്പോളും മാര്‍ക്ക്‌ കുറഞ്ഞു കുറഞ്ഞു വരുന്നു.വീടുകാരുടെ വഴക്ക് ഒരു വശത്ത്.അകെ ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാതിരുന്ന സമയം.കഷ്ട കാലം വേറെ ഒരു പെണ്ണിന്റെ രൂപത്തില്‍ അവതരിച്ചു ,അവള്‍ ഈ കാര്യം എന്‍റെ ചേച്ചിയോടെ പറഞ്ഞു ,(സ്വന്തം ചേച്ചി അല്ല ,ഒരു കസിന്‍ ,അവള്‍ക്ക് പ്രേമം എന്ന് കേള്‍ക്കുന്നത്തെ എന്തോ വലിയ അലെര്‍ജി ,ആയിരുന്നു പിന്നീട് 6 വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ വരെ ഒരാളെ പ്രേമിച്ചു അയാള്‍ക്കൊപ്പം ഒളിച്ചോടി അത് വേറെ കഥ ) അവള്‍ ഞങളെ 2 ആളേം കയ്യോടെ പിടികൂടി ആവശ്യത്തിനു വഴക്ക് പറഞ്ഞു.ആ നിമിഷം അവളുടെ മുന്നില്‍ വെച്ച് 2 പേരെ കൊണ്ടും സത്യം ചെയ്യിച്ചു ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന്,അഥവാ ചെയ്താല്‍ വീട്ടില്‍ പറയും എന്ന് ,വീട്ടില്‍ പറഞ്ഞാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയാവുന്നതു കൊണ്ട് ഞാന്‍ അപോലെ വലിഞ്ഞു ,അവള്‍ കുറെ കരഞ്ഞു എല്ലാത്തിനും ചേച്ചിയോട് ക്ഷേമയും പറഞ്ഞു.

പിന്നേം മാസങ്ങള്‍ കടന്നു പോയി 2 പേരും കണ്ടാല്‍ പരസ്പരം മിണ്ടില്ല അങ്ങനെ ഒരു അവസ്ഥയില്‍ എത്തി കാര്യങ്ങള്‍,കുറച്ചു നാള്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാം മറന്നു ,അങ്ങനെ ഞങ്ങള്‍ 10 ല്‍ എത്തി. അവള്‍ ഇതിനടയില്‍ വേറെ ഒരു പയ്യനും ആയി ഇഷ്ടത്തില്‍ ആയി ആ വാര്‍ത്ത‍ കേട്ടപ്പോള്‍ എന്തോ എനിക്ക് വല്ലാത്ത ഒരു വിഷമം വന്നു .എനിക്ക് എന്തോ അവളെ കാണുമ്പോള്‍ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടായി ,ക്ലാസ്സില്‍ വെച്ച് പോലും പരസപരം കണ്ടാല്‍ നോക്കില്ല എന്ന അവസ്ഥയായി.

ഞാന്‍ വീണ്ടും പഴയ അരുണ്‍ ആയി ,എല്ലാവരുടേം പ്രിയപ്പെട്ട അരുണ്‍ ,ക്ലാസ്സിലും കൂട്ടുകാര്‍ക്കിടയിലും.അങ്ങനെ SSLC പരീക്ഷ കഴിഞ്ഞു ,റിസള്‍ട്ട്‌ വന്നു അവള്‍ തോറ്റു,കുറെ നാളുകള്‍ക്കു ശേഷം കുടുംബ ഭാരവും ഏറ്റെടുത്ത് ഗള്‍ഫിലേക്ക് യാത്രയ്ക്കു ഒരുങ്ങുമ്പോള്‍ ഒരു വൈകുന്നേരം ഞാന്‍ അവളെ കാണാന്‍ വേണ്ടി വീട്ടില്‍ ചെന്ന്,യാത്ര പറഞ്ഞു പിരിഞ്ഞു നീണ്ട 5 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞങ്ങള്‍ മിണ്ടി,പഴയ ആ സൌഹൃതം ആ ശബ്ദത്തില്‍ ഇല്ലായിരുന്നു.എങ്കിലും ഞാന്‍ തിരിച്ചു അവളുടെ വീടിന്റെ മതില്‍ കടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി പക്ഷെ അവളെ ആ വാതിലില്‍ കണ്ടില്ല.1 വര്‍ഷം മുന്നേ അവളുടെ കല്യാണം നടന്നു.......

അരുണ്‍ ജി നായര്‍

"പറയാന്‍ മറന്ന പ്രേമം"

കലാലയത്തിന്റെ ഇടനാഴിയില്‍ കൂടി നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തിരയുന്ന ഒരു മുഖമുണ്ടായിരുന്നു, കിലു കിലാ ചിരിക്കുന്ന, ആരോടും പരിഭവമില്ലാത്ത വെള്ളാരം കണ്ണുകള്‍ ഉള്ള ഒരു സുന്ദരി.....................
ചരിത്രം ക്ലാസ്സുകളില്‍ കൂടി പരതി നടക്കുമ്പോള്‍ ഞാന്‍ പലപ്പോഴും അവളെ കണ്ടിട്ടുണ്ട് ........
ഒരിക്കല്‍ പോലും എന്നോട് മിണ്ടാത്ത അവളെ, ഞാന്‍ ഒരുപാടു സ്നേഹിച്ചു.........
എന്നെ കണ്ടില്ലന്നു നടിക്കുബോളും ഞാനവളെ കാണാന്‍ കോളേജിന്റെ ഇടനാഴികളില്‍ കാത്തു നിന്നു..........
അവള്‍ ചിരിക്കുന്നത് കാണാന്‍ ‍, ഞാന്‍ അവള്‍ പോകുന്ന വഴിയെ പോയി ....
അവളെന്നോട് ഒന്ന് മിണ്ടി എങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു .............
ഒരുപാട് നാളത്തെ പരിശ്രമത്തിനു ശേഷം ഞാന്‍ അവളുടെ പേര് കണ്ടു പിടിച്ചു .....അല്ലങ്കില്‍ തന്നെ ആ പേരില്‍ എന്ത് കാര്യം?.പേരില്ലാതെ തന്നെ ഞാനവളെ ഒരുപാട് സ്നേഹിച്ചു പോയിരുന്നു !!!........
എനിക്ക് നിന്നെ ഇഷ്ടം ആണ് എന്ന് അവളെ നോക്കി വിളിച്ചു പറയണം എന്നുണ്ടായിരുന്നു, പക്ഷെ എന്തോ അതിനുള്ള ധൈര്യം എനിക്കുണ്ടായില്ല, അങ്ങനെ പറഞ്ഞാല്‍ അവള്‍ പിന്നെ എന്നെ കണ്ടാല്‍ വഴി മാറി നടക്കുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു ? എന്തോ പല കാരണങ്ങള്‍ കൊണ്ടും എന്റെ ആഗ്രഹം അവളോട്‌ പറയാന്‍ സാധിച്ചില്ല .............
വാക മരങ്ങള്‍ പൂക്കുന്ന ആ മാര്‍ച്ച്‌ മാസം വന്നെത്തി... കോലാഹലങ്ങള്‍ ഇല്ലാത്ത കോളേജില്‍ എല്ലാവരും പരീക്ഷ ചൂടില്‍ .................
ഇപ്പോളെങ്കിലും അവളെ നോക്കി "ഇഷ്ടമാണ്" എന്ന് പറയാന്‍ സാധിക്കണേ എന്ന് ഞാന്‍ പെരറിയാവുന്ന എല്ലാ ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു,.............
എല്ലാവരും പഠിക്കുമ്പോള്‍ അവള്‍ വരുന്നതും കാത്തു ഞാന്‍ ഒറ്റക്കിരുന്നു,.............
കൂട്ടുകാര്‍ എന്നെ കളിയാക്കി, ചിലര്‍ ഉപദേശിച്ചു! പക്ഷെ അതൊന്നും എന്റെ സ്നേഹത്തിനെ ബാധിച്ചില്ല ........
പരീക്ഷക്ക്‌ ബെല്‍ അടിച്ചു........... പക്ഷെ അവളെ കണ്ടില്ല. അവസാന ബെല്‍ വരെ വഴിയില്‍ കണ്ണും നട്ടു കാത്തിരുന്നു ....................
ക്ലാസ്സില്‍ കയറി എന്റെ സ്ഥലം കണ്ടു പിടിക്കുബോളെക്കും അവസാന മണിയും മുഴങ്ങി കഴിങ്ങിരുന്നു.
കയറി വരൂ കുട്ടി എന്ന് പറയുന്നത് കേട്ടാണ് വാതലിലേക്ക് നോക്കിയത് .......
എന്താ താമസിച്ച എന്ന സാറിന്റെ ചോദ്യത്തിന് അവള്‍ പതിയെ മറുപടി പറഞ്ഞു
അവളുടെ സ്വരത്തിന് സംഗീതത്തിന്റെ സൗന്ദര്യം ഉണ്ടായിരുന്നു,
എന്റെ ബെഞ്ചില്‍ ഒഴിങ്ങു കിടക്കുന്ന സ്ഥലത്തെ നോക്കി ഞാന്‍ പ്രാര്‍ത്ഥിച്ചു
"ഭഗവാനെ ഇവിടെ ആയിരിക്കണമേ അവളുടെ സ്ഥാനം"...............
എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ട് ആകണം അവള്‍ അവിടെ തന്നെ ഇരുന്നു.
അതെ എന്റെ അടുത്ത്! തൊട്ടടുത്ത്‌!!!!ഇത്രയും നാള്‍ ദൂരെ നിന്നു കണ്ട ആ സുന്ദരി എന്റെ അടുത്തിരിക്കുന്നു!!!! .........
അഴിച്ചിട്ട മുടി സൈടിലേക്കു ഒതുക്കി അവള്‍ വന്നിരുന്നു, എന്നെ ഒന്ന് നോക്കുമായിരിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല ........
ആ മുടിയില്‍ നിന്നും അപ്പോളും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു, അവള്‍ ചൂടിയിരിക്കുന്ന മുല്ല പൂവിന്റെ മണം ആ ക്ലാസ്സിനെ മത്തു പിടിപ്പിച്ചു............
പരീക്ഷ തീരുന്നത് വരെ ഞാന്‍ അവളെ നോക്കി ഇരുന്നു.........
ഇടയ്ക്കെപ്പോഴോ അവള്‍ ഒളി കണ്ണിട്ടു എന്നെ നോക്കി , നമ്മുടെ കണ്ണുകള്‍ പരസ്പരം കണ്ടു .........
പക്ഷെ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടീല്ല ..പരീക്ഷ കഴിങ്ങു അവള്‍ പോയി
പോകുന്നത് വരെ ഞാന്‍ വഴിയരുകില്‍ കാത്തു നിന്നു ....
പോകുമ്പോള്‍ നാളെ എന്താ വിഷയം എന്ന് അവള്‍ എന്നോട് ചോദിച്ചു. അതിനു മറുപടി പറഞ്ഞു ആ സംസാരം അവിടെ അവസാനിച്ചു.
നീ എന്താ അവളോട്‌ നിന്റെ ആഗ്രഹം പറയാത്ത എന്ന് എന്റെ മനസ്സ് എന്നോട് ചോദിച്ചു .....അതെ നാളെ അവളോട്‌ ഞാന്‍ പറയും.......
പതിവ് പോലെ അവള്‍ വരുന്നതും കാത്തു ഞാനിരുന്നു, അവള്‍ വന്നില്ല!!
ഇന്നലത്തെ പോലെ അവസാന സമയത്തെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല ..........
പരീക്ഷ തീരുന്നത് വരെ കാത്തിരുന്നു അവളെ കണ്ടില്ല, പലരോടും ചോദിച്ചു ആരും കണ്ടില്ല.......................
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അവളെ കുറിച്ച് മാത്രം ആലോചിച്ചു, എന്താണ് അവള്‍ വരാതിരുന്നത് ? എന്തായിരിക്കും സംഭവിച്ചത്? നാളെ എങ്കിലും അവള്‍ വരുമോ?...........
രാവിലെ കോളേജില്‍ ചെന്നപ്പോള്‍ എല്ലാവരും എങ്ങോട്ടോ പോകാന്‍ ഒരുങ്ങുന്നു,
ചോദിക്കാതെ തന്നെ കൂട്ടുകാര്‍ കാര്യം പറഞ്ഞു?
"നീ അറിഞ്ഞില്ലേ നമ്മുടെ പ്രീതി മരിച്ചു" ............
ഒരു ഇടിത്തീ പോലെ ആണ് ആ വാര്‍ത്ത ഞാന്‍ കേട്ടു നിന്നത് ........
എങ്ങനെ മരിച്ചു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഒന്നും പുറത്തു വന്നില്ല? ചോദിക്കാതെ തന്നെ പലരും പറയുന്നത് ഞാന്‍ കേട്ടു
"ആ കുടുമ്പത്തിലെ എല്ലാവരും മരിച്ചു, ആത്മഹത്യ ആണ് എന്ന് പറയുന്നു, മക്കളേം അമ്മേം കെട്ടി ഇട്ടു റബ്ബര്‍ ഷീറ്റ് ഇട്ടു തീ കൊളുത്തി അച്ഛനും അതില്‍ ചാടി മരിച്ചു "
എല്ലാരോടും കൂടെ ഞാനും പോയി, ദൂരെ നിന്നു കണ്ടു......ഇന്നലെ എന്റെ അടുത്തിരുന്ന വെള്ളാരം കണ്ണുള്ള സുന്ദരി കരിഞ്ഞു ഒരു പിടി ചാരം ആയിരിക്കുന്നു , തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ കരിഞ്ഞിരിക്കുന്നു
ആ ഇടനാഴികള്‍ക്ക് ഇടയിലൂടെ ഇനി അവള്‍ ഓടി നടക്കില്ല ....ഒളി കണ്ണിട്ടു എന്നെ നോക്കില്ല ..എന്റെ അടുത്തിരുന്നു പരീക്ഷ എഴുതില്ല ..........വരുന്നതും കാത്തു വഴിയിലേക്കു കണ്ണും നട്ടിരിക്കാന്‍ എനിക്കിനി ആരുമില്ല .........
കരയണം എന്നുണ്ടായിരുന്നു പക്ഷെ അതിനു കഴിഞ്ഞില്ല ..........
ദൈവത്തിനു ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും എന്ന് അമ്മുമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, എന്റെ ദൈവമേ നീ എന്തിനാണ് ഇവളെ ഇത്ര നേരത്തെ വിളിച്ചത് എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു ........
ഹേ മനുഷ്യ എന്തിനു നീ ഇത് ചെയ്തു എന്ന് ചോദിക്കാന്‍ അവളെ അച്ഛനും ജീവനോടെ ഇല്ല .....പോകാന്‍ നേരം അവളോടായി ഞാന്‍ പറഞ്ഞു "നിന്നെ എനിക്ക് ഇഷ്ടമായിരുന്നു കുട്ടി ഒരുപാട് ഒരുപാട് ഇഷ്ടം, ഇനി ഒരു ജന്മം ഉണ്ടേല്‍ നീ ഈ അച്ഛന്റെ മോളായി ജനിക്കാതെ ഇരിക്കട്ടെ, ആ ജന്മത്തില്‍ മനസ്സിലെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടാകട്ടെ"
വൈകി ആണെങ്കിലും ഞാന്‍ പറഞ്ഞത് അവള്‍ സ്വര്‍ഗത്തില്‍ ഇരുന്നു കേള്‍ക്കുന്നുണ്ടാകും .........

Wednesday, October 7, 2009

നായാട്ട്

"എടാ കുംഭ കര്‍ണ്ണാ എണീക്കടാ, നീ കണ്ടില്ലേ സ്കൂളിനകത്തെക്ക് ആള്‍ക്കാരൊക്കെ കേറി ഓടുന്നു"
രാവിലെ അമ്മ വിളിക്കുന്നത്‌ കേട്ടാണ് കണ്ണ് തുറന്നു നോക്കിയത് ..........
അത് പോലീസില്‍ ജോലി കിട്ടും എന്നും പറങ്ങു ആ ഒണക്ക അഭിലാഷും കൂട്ടരും ആണമ്മാ ഓടുന്നത് .............
"എടാ വെടക്ക് മണ്ടൂസ്സാ പകല്‍ പതിനൊന്നു മണിക്ക് ആന്നോടാ ?? അവന്മാര്‍ ഓടുന്നത്, അവനൊക്കെ രാവിലെ ഓടീട്ട് പോയി"
"എന്നാ ആരേലും വെള്ളമടിച്ചു കാണും ഉച്ചക്ക്....!! അതിന്റെ പിടുത്തം വിടാന്‍ വേണ്ടി ഓടുന്നതാ" ....
"ആണോ, ഓടിയാല്‍ പിടുത്തം മാറുമോ, എന്നാ നീ എന്താടാ ഇത് നേരത്തെ പറയാതെ ഇരുന്നത്??, നിന്റെ അപ്പനെ ഞാന്‍ രാത്രി രണ്ടു റൗണ്ട്‌ ഓടിച്ചനേല്ലേ"............
"അതെങ്ങനെ അപ്പനെ ഓടിക്കുന്നത് ???അപ്പന്‍ അടിച്ചാല്‍ ഒടനെ ഫ്ലാറ്റ് അല്ലെ"
"അപ്പന്‍ ഇവിടെ ഫ്ലാറ്റ് ആവശ്യം പോലെ വേടിക്കുന്നത് കൊണ്ടല്ലേ ഞാന്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പാടാന്‍ പോകാത്തത്"
അപ്പനെ പറഞ്ഞത് കൊണ്ടാകും അമ്മക്ക് ദേഷ്യം വന്നു ........
"രാവിലെ കിടന്നു ചെലക്കാതെ എണീറ്റ്‌ പോയി നോക്കടാ!!!..............എന്തിനാ ആള്‍ക്കാരൊക്കെ ഓടുന്നതെന്ന്?? "

"സമ്മധിക്കത്തില്ല ഈ തള്ള,........... ഭഗവാനെ ഈ "$^&$^%*&@മാരൊക്കെ" ഇതിലെ കൂടെ ഓടുന്നത് എന്നാത്തിനാ? ...............
വേറെ എത്രയോ വഴികള്‍ കിടക്കുന്നു സ്കൂളിനകത്ത് കേറാന്‍ ? ...........
പണ്ടേ ഞാന്‍ പറഞ്ഞതാ ഈ സ്കൂളിനടുത്ത് വീട് വയ്ക്കണ്ട, അത് നമുക്ക് പാര ആകും എന്ന്"

പണ്ട് പലപ്പോളും സ്കൂളിന് അടുത്ത് വീട് ആയതു കൊണ്ട് എനിക്ക് പലതും സഹിക്കേണ്ടി വന്നിട്ടുണ്ട്, ഒരു ദിവസം പോലും സ്കൂളില്‍ പോകാതെ കള്ളമടിച്ചു വീട്ടില്‍ നില്‍ക്കാന്‍ ഒക്കില്ല?
പെണ്‍കുട്ടികളെ കമന്റ്‌ പറയാന്‍ ഒക്കില്ല (പറഞ്ഞപ്പോള്‍ എല്ലാം അവര്‍ ഓടി വന്നു അമ്മയോട് തന്നെ പറഞ്ഞു കൊടുത്തു) അങ്ങനെ പലതും .......

പക്ഷെ ഗുണങ്ങളും ഉണ്ടായിട്ടുണ്ട് , ഓരോ പ്രാവശ്യം ഇന്റര്‍വെല്‍ വിടുന്ന സമയത്ത് വീട്ടില്‍ വന്നു പഴങ്ങഞ്ഞി കുടിക്കുക്ക!!!!!!!,
ഏതേലും പിള്ളേരെ അടിച്ചിട്ട് ഓടി പോയി വീട്ടിനകത്ത് ഇരിക്കുക അങ്ങനെ ഒക്കെ ഉള്ള കലാ പരിപാടികള്‍ ...................

"സര്‍ക്കാരിനു അപേക്ഷ കൊടുത്തു ഈ സ്കൂള്‍ ഇവിടുന്നു മാറ്റിക്കണം"!!!!!............
അത് കേട്ടിട്ടാകണം അമ്മ പറഞ്ഞു
"കൊണ്ട് ചെല്ല് അവര്‍ നമ്മുടെ വീട് ഇവിടുന്നു മാറ്റിക്കും................."

എന്തായാലും വഴിയെ പോകുന്ന ഒരു പയ്യന്‍ എന്നോടെന്നോണം വിളിച്ചു പറഞ്ഞു
"അണ്ണാ സ്കൂളില്‍ ഏതോ ഒരു ജീവി പ്രസവിച്ചു കിടക്കുന്നു, കുട്ടികളൊക്കെ കുറെ ഉണ്ട് ......ആള്‍ക്കാരൊക്കെ അതിനെ പിടിക്കാന്‍ ശ്രമിക്കുക ആണ് പക്ഷെ അത് തട്ടിന്റെ ഉള്ളില്‍ ആണ്"

ഇത് കേട്ട അമ്മ പറഞ്ഞു, എടാ പൂത്തക്കൊട,!!! ഞാന്‍ അപ്പോളെ പറഞ്ഞില്ലേ എന്തോ ഉണ്ട് എന്ന്
"അത് അമ്മാ, വല്ല ഒട്ടത്തികളും പെറ്റു കിടക്കുന്നതാകും, കുപ്പിയും പാട്ടയും ഒക്കെ പറക്കാന്‍ വരുന്ന ഒട്ടത്തികള്‍ സ്കൂളിന് അകത്ത് ആണ് കിടക്കുന്നത്"

എന്റെ മടി പിടിച്ച വര്‍ത്താനം കേട്ടിട്ട് അമ്മ പറഞ്ഞു
"നീ ഒരു കാലത്തും നന്നാകില്ലടാ നീ ഇങ്ങനെ ഇരുന്നോ ഇവിടെ"!!!.. ( ഇത് ഇടയ്ക്കിടയ്ക്ക് ഞാന്‍ കേള്‍ക്കുന്നത് കൊണ്ട് വലിയ അത്ഭുതം ഒന്നും തോന്നീല്ല )
എന്തായാലും പോയി നോക്കി കളയാം ...പക്ഷെ അപ്പോളാണ് അടുത്ത പ്രശനം
സ്കൂളിനകത്ത് കേറാന്‍ ഉടുപ്പും മുണ്ടും ഒന്നും കഴുകി ഇട്ടിട്ടില്ല ...........

"അമ്മാ എന്റെ തുണികള്‍ എല്ലാം അഴുക്കാണ്, ഞാന്‍ പോകുന്നില്ല"
അമ്മക്ക് ദേഷ്യം വന്നു ........
"പിന്നെ നീ അതിനകത്ത്‌ 'ഫാഷന്‍ ഷോക്ക്' പോകുക അല്ലെ?? ഒള്ളതൊക്കെ മതി "
കയ്യില്‍ കിട്ടിയതൊക്കെ എടുത്തിട്ട് ഞാനും ഓടി, സ്കൂളിനകത്തെക്ക് .............

ചെന്നപ്പോള്‍ സംഗതി സത്യമാണ് ........
നാട്ടിലെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ എല്ലാം അവിടെ ഉണ്ട് ..............
(സ്കൂളിനകത്ത് കേറി പെണ്‍കുട്ടികളെ കാണാനും. ഒത്താല്‍ പേരൊക്കെ ഒന്ന് ചോദിക്കാനും ചിലര്‍ക്ക് ഒരു പടി കൂടി കടന്നു ഫോണ്‍ നമ്പര്‍ ഒക്കെ ഒന്ന് വേടിക്കാനും പറ്റിയ സമയമല്ലേ, ആരും വെറുതെ കളയുന്നില്ല)

അമ്മക്ക് പ്രസവ വേദന മോള്‍ക്ക്‌ ഗെയിം കളി എന്ന് പറഞ്ഞ പോലെ ആണ് കാര്യങ്ങള്‍ .......
അവിടെ തട്ടിന്റെ മണ്ടേല്‍ ഏതോ ഒരു ജീവി പെറ്റു കുട്ടികളും ആയി ജീവിതം ഒരു കരപിടിപ്പിക്കാന്‍ നോക്കുന്നു, കുറെ ആള്‍ക്കാര്‍ അത് എന്താ എന്ന് കണ്ടു പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു, അപ്പോളാണ് കുറെ എണ്ണം പെണ്‍കുട്ടികളുടെ പുറകെ നടക്കുന്നു ...........

P.T.A എന്ന് പറയുന്ന സ്കൂളിന്റെ സര്‍വ്വ അധിപന്മാരില്‍ ചിലര്‍ അവിടേം ഇവിടേം ഒക്കെ മാറി നിന്ന് ഗൂഡമായി എന്തൊക്കെയോ ആലോചിക്കുന്നുണ്ട് ............

എനിക്ക് പലപ്പോളും തോന്നീട്ടുണ്ട്, പണ്ട് പഠിക്കുന്ന സമയത്ത് പള്ളിക്കൂടത്തില്‍ പോലും കേറാതെ അന്ന് പഠിപ്പിച്ച സാറന്മാരെ ഓടിച്ചിട്ട്‌ തെറി വിളിച്ചോണ്ട് നടന്നിരുന്ന കുറെ അവന്മാര്‍ കല്യാണം കഴിച്ചു അവന്റെ ഒക്കെ പെണ്ണുമ്പിള്ള മാര്‍ പെറ്റു കൊച്ചുങ്ങള്‍ വളര്‍ന്നു സ്കൂളില്‍ ചേര്‍ക്കാം എന്ന് ആയപ്പോള്‍ ഓടി കൊണ്ട് വന്നു സ്കൂളില്‍ ചേര്‍ത്ത്.....
കൊച്ചിനെ ചേര്‍ക്കുന്നതിനു മുന്നേ എന്നെ കൂടെ ഈ പറഞ്ഞ PTA എന്നാ സാധനത്തില്‍ ചേര്‍ക്കണം എന്നും പറഞ്ഞു നില്‍ക്കുന്ന കുറെ ആള്‍ക്കാര്‍ ഉണ്ട്, ..,.........

നില്‍പ്പ് കണ്ടാല്‍ തോന്നും പെണ്ണുമ്പിള്ള പെറ്റത് PTA യില്‍ ചേര്‍ക്കാന്‍ വേണ്ടി ആണ് എന്ന് ....
എന്തൊക്കെ ആയാലും ഇവര്‍ക്കൊക്കെ നാണക്കേട്‌ ഉണ്ടാക്കാന്‍ കുറെ നല്ല PTA ക്കാരും ഉണ്ട്........
മക്കള് സ്കൂളിന്നു ഇറങ്ങിയത്‌ കൊണ്ട് ചില മീശ പിരുപ്പന്മാരോക്കെ മക്കളെ പെട്ടന്ന് പെണ്ണുകെട്ടിച്ചു.........
"കൊച്ചു മക്കളെ ഉണ്ടാക്കിനടാ" എന്നും പറഞ്ഞു നടക്കുന്നു എന്ന് ആണ് അവിടുത്തെ ഒരു പൊതു സംസാരം, കാരണം ആ കുട്ടികളെ എങ്കിലും മുത്തശന്‍ ചേര്‍ത്തു എന്ന പേരില്‍ സ്കൂളില്‍ ചേര്‍ത്ത് പഴയ സിംഹാസനം തിരികെ പിടിക്കാം എന്ന് ആണ് പലരേം മോഹം ............

"നീ എന്നതാടാ ആലോചിക്കുന്ന, നീ വീട്ടില്‍ പോയി ബൈക്ക് എടുത്തോണ്ട് വാ നമുക്ക് നാസറിനെ പോയി വിളിച്ചോണ്ട് വരാം, കുട്ടള നാസര്‍ വന്നാലെ ഇതിനെ പിടിക്കാന്‍ ഒക്കു".........
സജിലാല്‍ അണ്ണന്‍ പറയുന്നത് കേട്ടാണ്‌ എനിക്ക് പെട്ടന്ന് സ്ഥലകാല ബോധം വന്നത്............
വീട്ടില്‍ പോയി വണ്ടീം എടുത്തു കുട്ടള നാസറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ എന്നെ പോലെ തന്നെ .........................
"ഒച്ച്‌ കിടക്കുന്നത് പോലെ ചുരുണ്ടു മൂടി കിടന്നു ഉറങ്ങുന്നു"............
"ഡാ നാസ്സാരെ , എണീക്കടാ സ്കൂളിനകത്ത് ഏതോ ജീവി, സജി ലാല്‍ അണ്ണന്‍ നിന്നെ വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു"
"പോടാ സജിലാലിനു ഇന്നലത്തെ പിടുത്തം വിട്ടു കാണൂല്ല, അവനു തോന്നുന്നതാ".........
"എടാ കോപ്പാ അല്ലടാ, ഞാന്‍ പോയി കണ്ടു"
"ഓഹോ ഇന്നലെ നീയും അടിച്ചോ, നിനക്കൊക്കെ വട്ടയോടാ ???............. സ്കൂളിനകത്ത് ജീവി പോലും, എന്നെ ഉറങ്ങാന്‍ സമ്മധിക്കില്ലേ നീയൊന്നും?? "............
"എടാ അല്ലടാ സത്യമാ, ഞാന്‍ കണ്ടതാ!!! പിടിച്ചു കൊടുത്താല്‍ പയിസ തരാമെന്നു ആണ് സ്കൂളിലെ ആള്‍ക്കാര്‍ പറയുന്നത് ..............."
"പയിസ കിട്ടും എന്ന് അറിഞ്ഞപ്പോള്‍ നാസറിന് ഉന്മേഷം വന്നു "............
ഇരുന്നോണ്ട് ഒരു ബീഡി കത്തിച്ചു .............എണീക്കാന്‍ നോക്കി ............
"ആയോ മുണ്ട് ഉടുത്തിട്ട് എണീക്കടാ"....ഞാന്‍ കണ്ണ് പൊത്തി കൊണ്ട് വിളിച്ചു പറഞ്ഞു ................
"മുണ്ട് ഇന്നലെ വരുന്ന വഴിക്ക് എവിടെയോ പോയെടാ ............"

എന്തായാലും നാസറും ആയി സ്കൂളില്‍ എത്തി
അപ്പോളേക്കും സതീശനും, നാണുവും, മുള്ളറും, എല്ലാവരും എത്തിയിരുന്നു ................
നാസര്‍ അതിനടുത്തേക്ക് ചെന്ന് .............വാല് മാത്രം കാണാം................
സൗണ്ട് കേള്‍ക്കുന്നുണ്ട്‌..........!!!! കൊച്ചുങ്ങളെ കരച്ചിലും കേള്‍ക്കാം ...............
നാസറും സതീശനും കൂടി കാണാന്‍ ഒക്കുന്ന ഒരു സ്ഥലത്ത് കേറി നോക്കി ................
സംഗതി കാര്യം അവര്‍ക്ക് മനസ്സിലായി ............

താഴെ ഇറങ്ങി വന്നു ..............എന്നോട് സതീശന്‍ രഹസ്യം ആയി പറഞ്ഞു
"എടാ പോയി ഒരു കിലോ മുളക് പൊടി, അര കിലോ മല്ലി പൊടി, അര കിലോ എണ്ണ എന്നിവ വേടിച്ചു ബഷീര്‍ കാക്കയുടെ ചായ കടയില്‍ കൊണ്ട് കൊട്, അങ്ങേരെ കൂടെ പറ കടയില്‍ ഇന്ന് കച്ചവടം വേണ്ട കട അടക്കാന്‍, എന്നിട്ട് നീ പോയി ഒരു പത്തു ബിയറും വാങ്ങിക്ക്"

"ശെടാ അതിനെ പിടിക്കാന്‍ എന്നത്തിനാട മുളക് പൊടീം ബിയറും, അത് കുടിക്കാന്‍ കൊടുക്കാതെ ഇത് ഇറങ്ങി വരില്ലാന്ന് പറഞ്ഞോ???"
"അതിനു എന്തിനാ ബഷീര്‍ കാക്ക ചായ കട അടക്കുന്നത്, അങ്ങേരെ ആരേലും ആണോ ആ പെറ്റു കിടക്കുന്നത്"

"എടാ നീ പോയിട്ട് വാ അപ്പോളേക്കും കാര്യം പറയാം"............
എന്തായാലും ഞാന്‍ പോയി അവന്‍ പറഞ്ഞ പോലെ ചെയ്തു ..............
ഞാന്‍ തിരികെ വന്നപ്പോള്‍ നാസറും സാറന്മാരും തമ്മില്‍ തര്‍ക്കം നടക്കുന്നു ...........
"പയിസ തരാതെ ഞാന്‍ പിടിക്കില്ല !! പയിസ തരാം എന്ന് പറഞ്ഞു ആണ് എന്നെ വിളിച്ചോണ്ട് വന്നത്"......നാസര്‍ അറുത്തു മുറിച്ചു പറഞ്ഞു ............
"ഇങ്ങനെ ഒരു സാധനത്തിനെ പിടിക്കാന്‍ സര്‍ക്കരീന്നു പയിസ തരില്ല" .......സാറന്മാരും പറഞ്ഞു .....
പക്ഷെ അവസാനം നാസര്‍ തന്നെ ജയിച്ചു ............
ഒരെണ്ണത്തിനെ പിടിക്കുന്നതിനു നൂറു രൂപ കൊടുക്കാം എന്ന് സാറന്മാര്‍ സമ്മധിച്ചു ..........
ഒരെണ്ണത്തിനെ അല്ല പതിമൂന്നു എണ്ണത്തിനെ അന്ന് പിടിച്ചു ..................
ഇനിയും ഇഷ്ടം പോലെ ഉണ്ട് എന്നും അതിനെ വഴിയെ പിടിക്കാം എന്നും പറഞ്ഞു അന്നത്തെ നായാട്ടു നിര്‍ത്തി .............

പിടിച്ച സാധനത്തിനെ കണ്ടു പലരും ഞെട്ടി ..........കൂടെ ഞാനും ഞെട്ടി ...............
"അന്നേ വരെ ഞാന്‍ പടത്തില്‍ മാത്രം കണ്ടിട്ടുള്ള
"സാക്ഷാല്‍ ശ്രീമാന്‍ മരപ്പട്ടി""..........
എല്ലാത്തിനേം കറി വച്ചു .........പിടിച്ച പയിസക്ക് ചെന്നപ്പോള്‍ സാറന്മാര്‍ പറഞ്ഞു പയിസ തരണം എങ്കില്‍ മരപ്പട്ടിയുടെ വാല് കൊണ്ട് കൊടുക്കണം, അവര്‍ക്ക് സര്‍ക്കാരിനെ കാണിക്കാന്‍ ആണ്!.... എങ്കിലേ സര്‍ക്കാര്‍ പയിസ കൊടുക്കുക ഉള്ളു .............
അത് മാത്രമല്ല ബാക്കി ഉള്ളതിനെ കൂടെ ഇതേ റേറ്റ് വച്ചു പിടിക്കണം, അതും ശനി അല്ലങ്കില്‍ ഞായര്‍ ഈ ദിവസങ്ങളില്‍ പിടിച്ചാല്‍ മതി, തെളിവ് ആയി വാല് കൊടുത്താല്‍ മതി ............
പതിമൂന്നു വാല് കൊടുത്തു അപ്പോളത്തെ പയിസ ഏറ്റു വാങ്ങി ............ബാക്കി ഉള്ള വാലുകള്‍ പിടിക്കുന്ന മുറയ്ക്ക് എത്തിക്കാം എന്ന് വാക്ക് കൊടുത്തു ......................
"പിന്നെ ഒരു മാസക്കാലം നമുക്ക് ഓണമായിരുന്നു ആവശ്യത്തിനു പയിസ, നല്ല സൂപ്പര്‍ മരപ്പട്ടി കറി........................."


വാല്‍ക്കഷ്ണം: അവസാനം വന്നു വന്നു ആ നാട്ടിലെ സാധാരണ പട്ടികള്‍ക്കും വാല് ഇല്ലാതെ ആയി, എണ്ണം തികയ്ക്കാന്‍ വേണ്ടി ചാവാലി പട്ടികളെ വാല് കൂടി ഇതില്‍ കേറ്റി കൊടുക്കുന്നുണ്ടായിരുന്നു നാസ്സര്‍

Tuesday, October 6, 2009

പാക്കരനും നാണുവും പിന്നെ ടൂര്‍ണമെന്റും

"നാണു അണ്ണാ കളി എപ്പോളാ തുടങ്ങുന്ന"
ഇട്ടിരുന്ന നിക്കര്‍ മേല്പോട്ട് തിരുകി കയറ്റി പാക്കരന്‍ ചോദിച്ചു ..........
"പോയി സ്റ്റമ്പും ബാറ്റും എടുത്തോണ്ട് വാടാ"
നാണുവിന്റെ അലര്‍ച്ച കേട്ട് പാക്കരന്‍ തന്നെ വിചാരിച്ചു ഈ പന്ന പൂമോനോട് ചോദിക്കണ്ടായിരുന്നു............ഇതിപ്പം വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു അമ്മുമ്മയുടെ ബ്രാക്കുള്ളില്‍ ഇട്ട പോലെ ആയി
എന്തായാലും ഇന്ന് മുതല്‍ ടൂര്‍ണമെന്റ് തുടങ്ങുക അല്ലെ , ഒട്ടി നിന്നാല്‍ വൈകിട്ട് 3 ദോശയും ഒരു ഗ്ലാസ് പച്ച വെള്ളവും വാസു അണ്ണന്റെ കടയിലിരുന്നു വെട്ടി വിഴുങ്ങാം, പയിസയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല !!!!!
തിന്നു തീര്‍ന്നു കയ്യും കഴുകി പോകാന്‍ നേരം വാസു അണ്ണന്‍ ചോദിക്കും
"എവിടെടാ നായിന്റെ മോനെ തിന്നതിന്റെ പയിസ "........
അപ്പോള്‍ ധൈര്യമായി അടിച്ചു വിടാം, "പയിസ ഒക്കെ നാണു തരും "............
"ഓ പിന്നെ നാണു ഒലത്തും, അവന്‍ കഴിങ്ങ മാസം തിന്നതിന്റെ പയിസ ഇന്നേ വരേയ്ക്കും തന്നിട്ടില്ല, പിന്നെ ആണ് ഇനി നീ തിന്നതിന്റെ പയിസ കൂടി തരുന്നത് "
ഇത് കേട്ട പാക്കാരന് ചൊറി വന്നു ............
"ഇത് അങ്ങനെ അല്ല അണ്ണാ, ക്രിക്കറ്റ് കളി തുടങ്ങി ഇനി നാണു പണക്കാരന്‍ ആണ്"
"ആണോടാ? കളി തുടങ്ങിയോ , എന്നാ പിന്നെ നിനക്കതു നേരത്തെ പറയാന്മേലെ രണ്ടു ദോശ കൂടി തരില്ലേ ഞാന്‍ "
"അത് ഒക്കില്ല അണ്ണാ, നാണു പരങ്ങിരിക്കുന്നത് മൂന്നു ദോശ മാത്രമേ തിന്നാന്‍ പാടുള്ളു എന്നാ, അധികം ആയാല്‍ വെളീല് അടിച്ചു കളയുന്ന പന്ത്‌ പറക്കാന്‍ വേറെ ആളിനെ വിളിക്കും എന്നാ? എന്തിനാ ഒള്ള ദോശ ഇല്ലാതെ ആക്കുന്നത്, മൂന്നു എണ്ണം മതി"
"എന്താടാ പാക്കരാ സ്വപ്നം കാണുക ആണോ " മുള്ളര്‍ രാജേഷിന്റെ കയ്യിന്നു തലയ്ക്കു തട്ട് കൊണ്ടിട്ടാണ് പാക്കരന്‍ സ്വപ്നത്തീന്നു ഉണര്‍ന്നത് .....
പാക്കരന്റെ ദോശ സ്വപ്നത്തിനു തടസ്സം നേരിട്ടോണ്ട് ആകണം പാക്കാരന് ദേഷ്യം വന്നു ................
ബാറ്റും സ്റ്റമ്പും എടുക്കാന്‍ പറഞ്ഞു വിട്ട പാക്കരന്‍ നിന്ന് സ്വപ്നം കാണുന്നത് കണ്ടപ്പോള്‍ നാണുവിന് സഹിച്ചില്ല, അവന്‍ അവിടെ കിടന്ന ഒരു കല്ലെടുത്ത് പാക്കരന്റെ കിണ്ടാമണ്ടി നോക്കി എറിഞ്ഞു .........
ശൂ .................ടപ്പൂ ..........അയ്യൂ .....................
ഏറി പാക്കരന്റെ ഇടത്തെ കിണ്ടാമാണ്ടിക്ക് തന്നെ കൊള്ളേം ചെയ്തു ...........
ഏറി കൊണ്ട സ്പീഡിനു പാക്കരന്‍ ക്ലബിലേക്ക് ഓടി ................
പോയ പോക്കിന് സ്റ്റമ്പും ബാറ്റും ആയി തിരികെ വന്നു ...........
എല്ലാം ഗ്രൗണ്ടില്‍ കൊണ്ട് ഇട്ടു .............തിരഞ്ഞു നിന്ന് കുനിഞ്ഞു കിണ്ടാമണ്ടിയിലേക്ക് നോക്കി
ഭാഗ്യം എറി കൊണ്ടെങ്കിലും കുഴപ്പം ഒന്നുമില്ല ..............
ലോകത്ത് എന്ത് നശിച്ചാലും എന്റെ പാവം കിണ്ടാമാണ്ടി .........ഭാഗ്യം, രെക്ഷപെട്ട് പാക്കരന്‍ സ്വയം ആശ്വസിച്ചു ..............
ഗ്രൌണ്ട് മാനേജരെ പോലെ നാണു ഗ്രൌണ്ടിനു ചുറ്റും നടന്നു ...........എന്നിട്ട് പോക്കെറ്റില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു നീട്ടി പിടിച്ചു, ഗ്രൌണ്ടിന്റെ വടക്കോട്ടും തെക്കോട്ടും നോക്കി..........
പട്ടി റോഡേ നടക്കുന്ന പോലെ താഴോട്ടും മേലോട്ടും നടന്നു ...........
ഒറ്റ നോട്ടത്തില് കണ്ടാല്‍ ക്രിക്കറ്റ് കളി തുടങ്ങുന്നതിനു മുന്നേ രെവി ശാസ്ത്രി ഒക്കെ വന്നു ഗ്രൌണ്ട് നോക്കുന്ന പോലെ ഉണ്ട് ................
കരയ്ക്ക്‌ കളി കാണാന്‍ വന്നിരിക്കുന്ന ആള്‍ക്കാരൊക്കെ കരുതി
ഇവന്‍ ഇങ്ങനെ നടന്നില്ല എങ്കില്‍ ഇന്ന് കളി നടക്കില്ല എന്ന് ...........
നടക്കുന്ന സമയത്ത് നാണുവിന്റെ മനസ്സില്‍ കൂടെ പലതും മിന്നി മറഞ്ഞു ...........
"ആദ്യ റൗണ്ട്‌ കളി പത്തു ദിവസം കൊണ്ട് തീരും. അത് വരെ ആരേം പേടിക്കണ്ട ദിവസോം ടീം ഫീസ്‌ എന്ന ഇനത്തില്‍ രണ്ടു ടീമിന്റെ കയ്യില്‍ നിന്നും കൂടി 500 രൂപ കിട്ടും.
പന്തും, പാക്കരന്റെ ദോശയും എല്ലാം കൂടി കഴിച്ചാല്‍ ബാക്കി പയിസ കയ്യില്‍ ഇരിക്കും.കളിയ്ക്കാന്‍ ഉള്ള ഉപകരണങ്ങള്‍ എല്ലാം കൊടുക്കണം, ഇടയ്ക്കു വച്ച് ഉപ്പിട്ട നാരങ്ങ വെള്ളം (കടയില്‍ പിഴിഞ്ഞു കളയുന്ന നാരങ്ങയും സ്കൂളിലെ കിണറ്റിലെ വെള്ളവും, അതാണ്‌ നാണുവിന്റെ നാരങ്ങ വെള്ളം) .................
പക്ഷെ കിട്ടുന്നതില്‍ ചിലവ് കഴിങ്ങു ബാക്കി ക്ലബിന് കൊടുക്കണം എന്നാ അവര്‍ പറയുന്നത്,
പിന്നെ .........ഈ പൊരി വെയിലത്ത്‌ കളി നടത്താന്‍ ഞാനും പണം അവര്‍ക്കും, ക്ലബ്ബിന്റെ ബാന്നെറില്‍ നടത്തുന്നത് കൊണ്ടു കൊടുക്കാതെ ഇരിക്കാനും ഒക്കില്ല .......
എന്തേലും വഴി കണ്ടു പിടിക്കണം ...............
പാക്കരന്‍ കൊണ്ട് വന്ന 6 സ്ടുംബ് എടുത്തു രണ്ടു സ്ഥലത്തായി നാണു തന്നെ കുത്തി .......
ഉടുത്തിരുന്ന കയിലി അഴിച്ചു ഒന്ന് കുടങ്ങു, ഒന്നുടെ ഉടുത്തു .........
അടുത്ത് നിന്ന പാക്കരന്‍ മൂക്ക് പൊത്തി................
""അത് കൊണ്ട് പോയി കഴുകടാ ശവി" .......പാക്കരന്‍ അറിയാതെ പറഞ്ഞു പോയി
നാണു വീണ്ടും കുനിഞ്ഞു കല്ലെടുത്ത്‌ ..................
സാധാരണ നാണു കല്ലെടുത്താല്‍ പാക്കരന്‍ തിരിഞ്ഞു നില്‍ക്കുന്നതാ പതിവ്, കാരണം ഇനിയും അവന്റെ ഏറു പാക്കരന്റെ കിണ്ടാമാണ്ടി താങ്ങില്ല ............
പക്ഷെ ഇപ്പോള്‍ പാക്കാരന് ഒരു ഭാവ മാറ്റോം ഇല്ല ..........
എന്നാലും എന്തായാലും കല്ല്‌ എടുത്തതല്ലേ, നാണു എറിഞ്ഞു .............
ശോ............ടപ്പോ................ എറി കൃത്യം ആയി എപ്പോളും കൊള്ളുന്നിടത്തു തന്നെ കൊണ്ടു......
പക്ഷെ ഇപ്രാവശ്യം പാക്കരന്‍ അയ്യോ എന്ന് വിളിച്ചില്ല ............
വിളിച്ചില്ല എന്ന് മാത്രമല്ല എറി കൊണ്ട പാക്കരന്‍ നാണുനെ നോക്കി പോടാ #@$# രേ എന്ന് കൂടി പറഞ്ഞു............
നാണുവിന് സംശയം ആയി ഇതെന്നതാ എറി അവിടെ കൊണ്ടിട്ടും ഇവന് ഭാവ മാറ്റം ഒന്നുമില്ലേ ???........നാണു പാക്കരനെ ഓടിച്ചു ...........ഓടിച്ചിട്ട്‌ പിടിച്ചു ......ഇടി കൊള്ളും എന്നായപ്പോള്‍ പാക്കരന്‍ സത്യം പറഞ്ഞു ...........
"എന്നെ നീ വീണ്ടും എറിയും എന്ന് അറിയാവുന്നതു കൊണ്ടു ഞാന്‍ ക്ലബ്ബില്‍ ചെന്നപ്പോള്‍ ക്രിക്കറ്റ്‌ കളിക്കാര്‍ വയ്ക്കുന്ന കപ്പ്‌ (A.P ആണ് അവന്‍ ഉദേശിച്ചത്‌ എന്ന് അത് എടുത്തു കാണിച്ചപ്പോള്‍ ആണ് മനസിലായത്) എടുത്തു വച്ചു. നീ എറിങ്ങ എറി ഇപ്പോള്‍ അതിലാ കൊണ്ടത് ............
ഇത് കണ്ട നാണുവിന്റെ സകല നിയന്ത്രണവും പോയി .......
ഇല്ലാത്ത പയിസ കൊടുത്തു കളിക്കാര്‍ക്ക് കൊടുക്കാന്‍ വേടിച്ചു വച്ചിരുന്ന സാധനം ആണ് ഈ കള്ള വടുവന്‍ എടുത്തു വച്ചേക്കുന്നത് ...........ഇനി അത് വക്കുന്നവന് എന്തേലും അസുഖം പിടി പെട്ടാല്‍ അതിനും ഞാന്‍ തന്നെ പയിസ കൊടുക്കണമല്ലോ ഭഗവാനെ .........
"എടാ പാക്കരാ നീ അത് എടുത്തോ ..!!! പക്ഷെ അതിന്റെ പയിസ മുതലാകുന്നത് വരെ നീ പന്ത് പറക്കി തരണം"
"അപ്പൊ എന്റെ ദോശ............" പാക്കാരന് സങ്കടം വന്നു
"ദോശ പോടാ പന്ന $#%മോനെ, ഇതെടുത്ത് വയ്ക്കാന്‍ നിന്നോട് ആരേലും പറഞ്ഞോ " നാണുവിന് ദേഷ്യം വന്നു
നാട്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുന്നത് പോലെ ആണ് കളി നടക്കുന്നത്. കിളക്കാന്‍ പോകുന്ന സുകുമാരന്‍ പോലും അന്നത്തെ കിളയില്‍ നിര്‍ത്തി ഇന്ന് അവന്റെ ടീമിന്റെ കളി ആണ് എന്നും പറഞ്ഞു കളി കാണാന്‍ വരും.
വയിലിക്കട ടീമിന്റെ "ആറെ കുന്നം ആനി" മണല്‍ വാരല്‍ നിര്‍ത്തി രാവിലെ തന്നെ ഒരു ഒണക്ക മടലുമായി ഗ്രൗണ്ടില്‍ ഉണ്ടാകും, "ചുക്ക്" കളിയ്ക്കാന്‍ വരുന്നത് കണ്ടാല്‍ ധോണി വരുന്ന പോലെ ആണ്
അങ്ങനെ കളി കടന്നു പോയി ചില ടീമുകള്‍ ഒക്കെ കിരീടവും ചെങ്കോലും വച്ചു കീഴടങ്ങി, ചിലരൊക്കെ അങ്ങനെ കീഴടങ്ങാന്‍ നമുക്ക് മനസ്സില്ല , ഈ നാട്ടിലെ കിടിലങ്ങള്‍ നമ്മള്‍ തന്നെ ആയിരിക്കും എന്ന് ഉറപ്പിക്കാന്‍ വെളിയില്‍ നിന്നും കിടിലം കളിക്കാര്‍ എന്നാ പേരില്‍ ചെങ്കീരികളെ ഇറക്കി കളിപ്പിച്ചു ...............
ചെല്ലും ചിലവും കൊടുത്ത് കൊണ്ടു വന്ന ചെങ്കീരികള്‍ ബാറ്റും,ബാളും, പിച്ചും കൊള്ളില്ല എന്ന് കുറ്റം പറങ്ങു കളി തോല്‍പ്പിച്ചു.........
ഇതിലും നല്ലത് മരം വെട്ടു കാരന്‍ സുലൈമാന്‍ ആണ് എന്ന് സഹ കളിക്കാര്‍ ചെങ്കീരികളെ കൊണ്ടു വന്നവന്മാരെ കുറ്റം പറഞ്ഞു .............
"അവന്മാര്‍ അവന്മാരെ നാട്ടില്‍ പുലികള്‍ ആണ്" എന്ന് ചെങ്കീരികളെ കൊണ്ടു വന്നവര്‍ മറുപടീം പറഞ്ഞു
ഇനി ഇവന്മാരെ ഈ നാട്ടില്‍ കണ്ടാല്‍ പുലികളെ ഏര്‍പ്പാട് അവസാനിക്കും എന്ന് അന്ത്യ ശാസനവും കൊടുത്തു മറ്റുള്ള കളിക്കാര്‍ ...............
കളികള്‍ അങ്ങനെ കടന്നു പോയി ......പത്തു ദിവസം കഴിങ്ങു ..........
പതിവ് പോലെ രാവിലെ പാക്കരന്‍ സ്റ്റമ്പും കുത്തി .................(തിന്നുന്ന ദോശയുടെ കൂറ് അവന്‍ കാണിക്കാറുണ്ട് ), ...........
ഇന്ന് മുതല്‍ രണ്ടാം റൗണ്ട്‌ കളികള്‍ ആണ് ..........................
പതിവ് പോലെ കളിക്കാരെല്ലാം വന്നു .....കാണികളും വന്നു .....മറ്റുള്ള ടീമുകരെ കാണിക്കാന്‍ വേണ്ടി കളിക്കാര്‍ വെറുതെ കളിച്ചു തുടങ്ങി .......വാം അപ്പ്‌ എന്ന് കണ്ടു നിന്നവര്‍ അതിനെ പേരിട്ടു വിളിച്ചു ..............
പത്തു മണിക്ക് കളി തുടങ്ങണം ..............
സമയം 9 ആയി ................
10 ആയി ..............
11 ആയി .................
നാണുനെ മാത്രം കാണുന്നില്ല ...................
പാക്കരനോട് ആള്‍ക്കാരൊക്കെ ചോദിക്കാന്‍ തുടങ്ങി "നാണു എവിടെ ??" ..............കാരണം പാക്കരന്‍ ആയിരുന്നല്ലോ നാണു കഴിങ്ങാള്‍ കളിയുടെ നടത്തിപ്പ് കാരന്‍
ചിലരൊക്കെ വന്നു മയത്തില്‍ ചോദിച്ചു .............
സമയം പോകും തോറും ചിലരൊക്കെ പാക്കരന്റെ കൊങ്ങയുടെ അളവെടുക്കാന്‍ തുടങ്ങി ............
അവസാനം പാക്കരന്‍ അടി തടയാന്‍ കിണ്ടാമാണ്ടിയില്‍ മാത്രം അല്ല ശരീരം മുഴുവന്‍ A.P വയ്ക്കണ്ട ഗതി ആകും എന്ന് വന്നപ്പോള്‍ പാക്കരന്‍ നാണുവിന്റെ വീട് ലെക്ഷ്യം ആക്കി ഓടി ................
"നാണു എവിടെ"............ചെന്ന പാടെ നാണുവിന്റെ അമ്മുമ്മയോടു ചോദിച്ചു ...........
"നാണു ഇവിടെ ഇല്ല ആരേലും വന്നാല്‍ ഒരു കത്ത് തരാന്‍ പറഞ്ഞിട്ടുണ്ട് "............അമ്മുമ്മ കത്ത് പാക്കരന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ടു പറഞ്ഞു ..........
കത്ത് പൊട്ടിച്ചു നോക്കിയാ പാക്കരന്‍ ഞെട്ടി .............
"ഇത് വായിക്കാന്‍ എനിക്ക് അറിഞ്ഞൂടല്ലോ, ഇനി ആരെ കയ്യില്‍ കൊടുത്തു വായിപ്പിക്കും" പാക്കരന്‍ ഓര്‍ത്തു
പാക്കരന്‍ കത്തുമായി വന്ന വഴിയെ തിരികെ ഓടി ...............
കൊണ്ടു പോയി ഒരുത്തന്റെ കയ്യില്‍ കൊടുത്തു .............
കത്ത് അവന്‍ വായിച്ചു ..................പാക്കരന്‍ ചേര്‍ന്ന് നിന്ന് കേട്ടു
" ഇത് വായിക്കുന്നത് ആര് ആയാലും അവന്‍ അറിയുവാന്‍ ................
നിങ്ങള്‍ എല്ലാരും എന്നോട് ക്ഷമിക്കണം .......ഞാന്‍ പോകുക ആണ്, സന്മനസ്സുള്ളവര്‍ കളി ബാക്കി നടത്തണം ........കിട്ടിയ പയിസ്സയുടെ കണക്കു ചുവടെ ചേര്‍ക്കുന്നു .........."
ആകെ കിട്ടിയത് (വരവ്)

10 X 500 = 5000

ചിലവ്
ബോള്‍ = 50 എണ്ണം ............50 X 10 = 500
കുമ്മായം (കോര്‍ട്ട് വരക്കുന്നതിന്) = 500 രൂപയ്ക്കു
പാക്കരന്‍ ദോശ തിന്നത് = 500 രൂപയ്ക്കു
(ഇത് കണ്ട പാക്കാരന് തന്നെ സങ്കടം വന്നു 10 ദിവസം ഞാന്‍ തിന്ന 30 ദോശക്കും 10 ഗ്ലാസ്‌ പച്ച വെള്ളത്തിനും 500 രൂപയോ !!!!!!)
നാരങ്ങ വെള്ളം ഉണ്ടാക്കിയ വക നാരങ്ങക്ക് = 800 രൂപ
അതില്‍ കലക്കാന്‍ ഉപ്പു വാങ്ങിയ വകയില്‍ = 1200 രൂപ
(ഭഗവാനെ 2000 രൂപയുടെ നാരങ്ങ വെള്ളം ആണോ ആ കൊടുത്തത് ...........)
മറ്റിനം ...................= 2000 രൂപ
(മറ്റിനം എന്താണ് എന്ന് ഒരു കണക്കിലും പറയത്തില്ല, നമ്മുടെ നാട്ടിലെ ഉത്സവ കണക്കില്‍ ഒക്കെ ഇത് ഞാന്‍ കുറെ കണ്ടിട്ടുണ്ട്, ഇരുപതു ചെമ്പ് ആണി വാങ്ങാന്‍ പത്തു പേര്‍ ടാറ്റ സുമോ വിളിച്ചു 250 KM താണ്ടി കൊച്ചിക്ക്‌ പോയ ക്ഷേത്ര കമ്മറ്റിക്കാര്‍ ഉള്ള നാടാണ്‌ നമ്മുടേത്
പിന്നെ നാണുവിന്റെ ഈ മറ്റിനത്തില്‍ എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നീല്ല )
ആകെ ചിലവ് 5000 രൂപ,
ബാക്കി = ഇല്ല
അത് കൊണ്ടു ഇനി കളി മുന്നോട്ടു തുടര്‍ന്ന് കൊണ്ടു പോകാന്‍ നിവര്‍ത്തി ഇല്ല, ആയതിനാല്‍ നിങ്ങള്‍ എന്നോട് ക്ഷമിക്കുമല്ലോ .............
N.B :- കളി നടത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാത്തിതം പാക്കാരന് ആണ്, ഞാന്‍ ഒരു ആളായി കൂടെ നിന്ന് എന്നെ ഉള്ളു .......അത് കൊണ്ടു ആര്‍ക്കേലും കൈത്തരിപ്പു മാറ്റണം എങ്കിലോ കൈ വക്കണം എങ്കിലോ പാക്കരനെ ഉപയോഗിച്ച് കൊള്ളുക ..............
നന്ദിയോടെ നിങ്ങടെ സ്വന്തം നാണു .......................)
അടി ഒറപ്പിച്ച പാക്കരന്‍ പിന്നെ അവിടെ നിന്നില്ല ..............
ജയ് ഹനുമാനെ മനസ്സില്‍ ധ്യാനിച്ച് ...............................
"ജയ് ഹനുമാന്‍" ....... എന്ന് ഉറക്കനെ വിളിച്ചു കൊണ്ടു അവനെ കൊണ്ടു ഓടാന്‍ ഒക്കുന്നതിന്റെ മാക്സിമം വേഗത്തില്‍ ഓടി ...................
ഓടുന്ന വഴിക്ക് വാസുദേവ അണ്ണന്റെ കടയില്‍ കേറി ഒരു കാര്യം കൂടെ പറങ്ങു .............
"അണ്ണാ ക്രിക്കറ്റ്‌ കളിയുടെ പേരില്‍ ആര് വന്നു ചോദിച്ചാലും ദോശ ഇനി കൊടുക്കരുതേ ..........
30 ദോശക്കു 500 രൂപ ആണ് കണക്കില്‍ ഉള്ളത്"

Sunday, October 4, 2009

ശുഭ യാത്ര

അല്ലടാ നീ ഇത് വരെ ഉറക്കം എണീറ്റില്ലേ??.....എടാ കോപ്പാ രാവിലെ ചെന്നില്ലേ നിന്റെ അപ്പന്‍ എടുത്തു തരുമോ ടിക്കറ്റ്‌??.............
സതീശന്‍, ഉറങ്ങി കിടന്ന എന്നെ വന്നു സ്നേഹത്തോടെ തന്തക്കു വിളിക്കുന്നത്‌ കേട്ടാണ് കണ്ണ് തുറന്നത് ...............
അതിന്റെ കൂട്ടത്തില്‍ അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു .........
"സതീശാ, അവനു പഠിക്കണം എന്നൊന്നും ഇല്ലടാ? പിന്നെ എല്ലാരും നിര്‍ബന്ധിക്കുന്നത്‌ കൊണ്ട് അവന്‍ അങ്ങ് പോണു?"........
"ശെരിയാണ്‌ അമ്മെ, ഇങ്ങനെ പോയാ ഇവന്‍ എങ്ങനെ ജീവിക്കും" അതിനു അവന്റെ വക മറുപടീം ......
എന്റെ അമ്മേം അവന്റെ അമ്മേം ഒരേ പോലെ ആണല്ലോ പറയുന്നത്, ഇപ്പോള്‍ ഈ കേട്ട വാചകം ഞാന്‍ പലപ്പോളും ഇതേ പോലെ അവനെ വിളിക്കാന്‍ ചെല്ലുമ്പോള്‍, അവന്റെ വീട്ടിന്നു കേട്ടിട്ടുണ്ട്, .....
ആ സമയത്ത് ഇവന്‍ പറഞ്ഞ പോലത്തെ മറുപടി തന്നെ ആണ് ഞാനും പറഞ്ഞിട്ടുള്ളത്
"മിണ്ടാതിരിക്കെടാ കള്ള വടുവാ, രാവിലെ എന്നെ തെറി കേള്‍പ്പിക്കാതെ"...............
ഇന്നലെ ഉടുത്തോണ്ട് കിടന്ന മുണ്ട് തപ്പി പിടിക്കുന്നതിനു ഇടയില്‍ ഞാന്‍ അവനോടു പറഞ്ഞു ....
"നീ വരുന്നോ? ഇല്ലയോ, എനിക്ക് പോണം രാവിലെ അവള്‍ ബസ്‌ സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കും, ഞാന്‍ ചെന്നില്ലേല്‍ അവള്‍ കണ്ടവന്റെ കൂടെ പോകും" ....
""പിന്നെ അവളെ കൊണ്ട് പോകാന്‍ കൊല്ലത്ത് ഒരുത്തനും വരില്ല, അവര്‍ക്കൊക്കെ നല്ല വേറെ കിടിലം പിള്ളേരെ കിട്ടും, നിന്റെ കൂതറയെ ആര്‍ക്കു വേണം, ഇനി അത് പോയാ പോട്ടെ, വേറെ ഇഷ്ടം പോലെ ഉണ്ടല്ലോ കയ്യില്‍ ??"""
അവന്റെ കാമുകിയെ പറ്റി പറഞ്ഞോണ്ട് ആകും അവനു ദേഷ്യം വന്നു .......
"ഞാന്‍ പോണു, നീ നിന്റെ വണ്ടീല്‍ വാ, ഞാന്‍ ടിക്കറ്റ്‌ എടുത്തു വച്ചേക്കാം".......
"അളിയാ പോകല്ലെടാ, എന്റെ മുണ്ട് കണ്ടില്ല!!! നീ ഇല്ലെ കിടക്കുന്ന മുണ്ട് ഇങ്ങു എടുക്കു, ഞാന്‍ ഉടുക്കട്ടെ എന്നാലെ എനിക്ക് എണീക്കാന്‍ ഒക്കു??....."
ഞാന്‍ മുണ്ട് ഉടുക്കാതെ എണീക്കും എന്ന് പേടിച്ചിട്ടു ആകണം അവന്‍ ഓടി പൊയ് മുണ്ട് എടുത്തു കൊണ്ട് വന്നു
"ഹൂ എന്തൊക്കെ ഗതി കേടാണ് ഭഗവാനെ? രാവിലെ വന്നു അവനെ മുണ്ട് ഉടുപ്പിച്ചു കുളിപ്പിച്ച് കൊണ്ട് പോകണം"...........
അവന്റെ ധര്‍മ സങ്കടം കേട്ട് ചിരി വന്നു .........
"കുഴപ്പം ഇല്ല അളിയാ ഇന്ന് ബൈക്കിനു പെട്രോള്‍ ഞാന്‍ അടിച്ചു തരാം" ...............
എന്തായാലും കുളിച്ചു പോകാന്‍ നേരം അമ്മ പറയുന്ന കേട്ട് ............
"ഊര് തെണ്ടാന്‍ പോക അല്ലെ, കാപ്പി കൂടെ കുടിച്ചോണ്ട് പോയിനടാ !!!!"
"വേണ്ട അമ്മെ...... സതീശനെ തിരക്കി ഒരു പ്രധാനപെട്ട ആള്‍ കൊല്ലത്ത് നില്‍പ്പുണ്ട്‌.?"
ആളിനെ കൂടെ ഞാന്‍ പറയും എന്ന് പേടിച്ചു ആകണം അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ബൈക്കെ ഗേറ്റ് കടന്നു ...........
"എടാ സംസാരിച്ചു കൊണ്ട് നിന്നാല്‍ പടം കാണാന്‍ ടിക്കറ്റ്‌ കിട്ടില്ല, അവള്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് മടുത്തു കാണും"............
"എളുപ്പത്തിനു പോകാന്‍ വേണ്ടി കുറുക്കു വഴിയെ പോകാം ഇന്ന്"
"നീ ഏതിലെ എങ്കിലും പൊക്കോ!!! പയ്യെ പോയാ മതി. ഞാന്‍ ഇതിന്റെ പുറകെ ഇരുന്നോളം"
എന്റെ നിരുത്തരവാതപരമായ സംസാരം കേട്ടിട്ട് ആകണം അവന്‍ സ്പീഡിനു വിട്ടു .......
ഞാന്‍ T V യില്‍ കാണുന്ന മൂഡ്‌ ന്റെ പരസ്യത്തില്‍ ബൈകിന്റെ പുറകില്‍ ഇരിക്കുന്ന പെണ്ണിനെ പോലെ അള്ളി പിടിച്ചു ഇരുന്നു ........................
കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു പാവം പയ്യന്‍ റോഡില്‍ നില്‍ക്കുന്നു, ബസ്‌ കാത്തു നില്‍ക്കുക ആണ് എന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയാം ..........
"എടാ ആ പയ്യന്‍ കൂടെ വരട്ടടാ , കൊട്ടിയത് സ്കൂളില്‍ പോകാനാ? പാവം സ്കൂള്‍ ബസ്‌ പോയെന്ന തോന്നുന്ന"
"നിന്നെ കൊണ്ട് ഞാന്‍ തോറ്റു, എടാ സമയമില്ലടാ"
പക്ഷെ എന്തോ അവന്‍ ബൈക്ക് നിര്‍ത്തി ..............
ഞാന്‍ പുറകില്‍ ഇരുന്നു വിളിച്ചു ..........
"എടാ നീ വരുന്നോ?......................"
"വരുന്നു അണ്ണാ? ഞാനും വരുന്നു, ഇന്ന് എനിക്ക് SSLC എക്സാം ആണ്, സ്കൂള്‍ ബസ്‌ ഇല്ല, ബസ്‌ കാത്തു നിന്ന് ഞാന്‍ മടുത്തു"
"എന്നാ കേറിക്കോ", ഞാന്‍ ഇറങ്ങി അവനെ നടുക്ക് കയറ്റി.................
ഞാന്‍ കരുതി മൂന്നു പേര്‍ ഉള്ളപ്പോള്‍ എങ്കിലും ഇല്ലേ താന്തോന്നി അല്പം പതുക്കനെ പോകും എന്ന്,...............
ഇത്രേം നേരം പോയതിന്റെ ഇരട്ടി വേഗത്തിലാ അവന്‍ ഇപ്പോള്‍ പോകുന്നത് ...........
NH ഇല്‍ കൂടി രണ്ടു പേര് പോയാല്‍ തന്നെ എപ്പോള്‍ പോലീസ് പിടിച്ചു എന്ന് ചോദിച്ചാ മതി അപ്പോളാണ് മൂന്നു പേരുമായി ഇമ്മാതിരി പോക്ക് ...............
കൊട്ടിയം എത്താറായി കാണും, ഒരു അമ്മുമ്മ സൈഡില്‍ നില്‍ക്കുന്നത് കണ്ടു......
ചാടല്ലേ......... ചാടല്ലേ............... ചാടി .....................അയ്യോ .............
അമ്മുമ്മ എടുത്തു വണ്ടീടെ മുന്നില്‍ ചാടി..............
ഹാന്‍ഡില്‍ ആണ് ഇടിച്ചത് അമ്മുമ്മയുടെ ദേഹത്ത് ..........
ഇടിച്ച സ്പീഡില്‍ ഞാന്‍ തെറിച്ചു വെളീല്‍ വീണു .......
അമ്മുമ്മ എവിടെ വീണോ എന്തോ? അമ്മുമ്മയെ കാണാന്‍ ഇല്ല
അമുലിന്റെ പരസ്യം പോലെ ആയി പോയി "പൊടി പോലുമില്ല കണ്ടു പിടിക്കാന്‍"
തറയില്‍ വീണ ഞാന്‍ കിടന്നോണ്ടു തന്നെ നോക്കി, സതീശനും, ആ പയ്യനും ബൈക്കും കൂടി, ഹിമാലയത്തിലെ മഞ്ഞില്‍ കൂടെ പോകുന്നത് പോലെ നിരങ്ങി ചെന്ന് ഒരടുത്തു ഇടിച്ചു നിന്ന് .........
എവിടുന്നൊക്കെയോ കുറെ അല്കാര്‍ ഓടി വന്നു ................
പിന്നെ എപ്പോളോ എനിക്ക് ബോധം വന്നു കണ്ണ് തുറന്നു നോക്കീപ്പോള്‍ മുകളില്‍ ഫാന്‍ കറങ്ങുന്നു.
ആ ഫാനിന്റെ നിറവും സൌണ്ടും കേട്ടപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു ...ഇത് ഏതോ സര്‍ക്കാര്‍ ഹോസ്പിറ്റല്‍ ആണ് .................
" എന്റെ മോനെ കൊണ്ട് പോയി കൊല്ലാന്‍ നോക്കിയ നീ ഒന്നും ഒരു കാലത്തും കൊണം പിടിക്കില്ല"........
ദൂരെ ഇരുന്നു ഒരു സ്ത്രീ വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കേം കാണേം ചെയ്യാം ..........
അടുത്ത് നിന്ന വെള്ള സാരി ഉടുത്ത സുന്ദരിയോട്‌ ചോദിച്ചു
"ആരെ ആണ് അവര്‍ പറയുന്നത്"
മറുപടി പെട്ടന്ന് തന്നെ കിട്ടി ..........
"നിന്നെ ഒക്കെ തന്നെ, അല്ലാതെ പിന്നെ ആരെ? നീയൊക്കെ അല്ലെ അവരെ മകനെ ബൈക്കില്‍ കയറ്റി കൊണ്ട് പോയി കൊല്ലാന്‍ നോക്കിയത്"???
അപ്പുറത്തേക്ക് നോക്കീപ്പോള്‍ സതീശന്‍ എന്നെ തന്നെ നോക്കി കിടപ്പുണ്ട്
"ഞാന്‍ ഇത്രേം നേരം കൊണ്ടും കേള്‍ക്ക ആയിരുന്നു അളിയാ? ഇത് നിനക്കുള്ള പങ്കാ, കേട്ട് കൊട്, നീ അല്ലെ അവനെ വിളിച്ചു കയറ്റിയ? അവന്റെ അമ്മയും അച്ഛനും ആണ് അത് "
അത്ര ഉറക്കനെ അല്ലങ്കിലും അതിന്റെ അപ്പുറത്ത് നിന്നും ഒരു തെറി വിളി കൂടി കേള്‍ക്കാന്‍ സാധിക്കുന്നുണ്ട് ............
"വെറുതെ റോഡ്‌ സൈഡില്‍ കൂടി നടന്നു പോയ എന്നെ ഈ കാലമാടന്മാര്‍ വണ്ടി കൊണ്ട് വച്ച് ഇടിച്ചു കൊല്ലാന്‍ നോക്കിയേ ..........അയ്യോ ഇതൊന്നും കാണാന്‍ ഈ നാട്ടില്‍ ആരുമില്ലേ?? ഇവന്മാരെ ഞാന്‍ ജയിലില്‍ അടപ്പിക്കും നോക്കിക്കോ ?..........."
അതാരെ സൌണ്ട് എന്ന് അറിയാന്‍ കട്ടിലില്‍ എണീറ്റിരുന്നു നോക്കി
"അത് ആ അമ്മുമ്മ ആണെടാ!! അവര്‍ പറയുന്നത് നമ്മള്‍ മനഃപൂര്‍വം ഇടിച്ചു കൊല്ലാന്‍ നോക്കി എന്നാ? അവരുടെ കൈ ഓടിങ്ങു "
സതീഷ്‌ അവനു അറിയ‌ാവുന്ന വിവരം എന്നോട് കൂടി പറഞ്ഞു ........
അമ്മുമ്മ അല്ലെ അല്പം ഓടിങ്ങാലും കുഴപ്പമില്ല എന്ന് എനിക്ക് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ വീണ്ടും തെറി കേള്‍ക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ വേണ്ടന്ന് വച്ചു
"ആ പയ്യന് എന്ത് പറ്റിയെടാ"? ആരും കേള്‍ക്കാതെ ഞാന്‍ സതീശനോട് ചോദിച്ചു
പണ്ടാരം അടുത്ത് നിന്ന സിസ്റ്റര്‍ കേട്ട് അത് ...........
പെണ്ണല്ലേ അവള്‍ അവളെ തനി സ്വഭാവം കാണിച്ചു
അവള്‍ വിളിച്ചു കൂവി ............
"പയ്യന്റെ കാലില്‍ പൊട്ടല്‍ ഒണ്ടു .....കുറെ മുറിവും ഉണ്ട് "
പയ്യന്റെ അമ്മ കേട്ടിട്ടാകണം വിളിച്ചോണ്ട് ഇരുന്ന തെറി അവര്‍ സൌണ്ട് കൂട്ടി വിളിച്ചു
"എന്റെ മോന്റെ പരീക്ഷയും ഈ കാലന്മാര്‍ നശിപ്പിച്ചു അവന്റെ ഭാവീം തുലച്ചു"
സതീശന് ഒരു ഭാവ മാറ്റോം ഇല്ല ...അവന്‍ കുറെ നേരം കേള്‍ക്കുന്നത് കൊണ്ട് ആകും,
ഞാന്‍ കുറെ നേരമായി കേള്‍ക്കണ് ഇനി നീ കേട്ടോ എന്ന ഒരു ഭാവം ആണ് അവന്റെ മുഖത്ത്
സതീശനെ നോക്കി, അവന്‍ കാലു കാണിച്ചു തന്നു കമ്പ്ലീറ്റ്‌ വെള്ള തുണി കൊണ്ട് കേട്ടിയിരിക്കുക ആണ്
"ഓടിവോന്നും ഇല്ല അളിയാ, പക്ഷെ ഇവിടുത്തെ തുണി എല്ലാം തീര്‍ന്നു? എല്ലാം എന്റെ ദേഹത്താണ്"....
എല്ലാരേം നോക്കി ഇനി അവസാനം എന്നെ തന്നെ ഒന്ന് നോക്കണമല്ലോ എന്ന് കരുതി എന്നെ തന്നെ ഒന്ന് നോക്കി
ഒരു കാര്യം എനിക്ക് മനസിലായി. ഓടിവില്ല, എല്ലാ സ്ഥലവും അനക്കാന്‍ ഒക്കുന്നുണ്ട് ..........
പക്ഷെ എന്തോ ഒരു വേദന ഉണ്ട് ................
ഒരു ചെറിയ ഒട്ടിപ്പ് ഉണ്ട് ...............
ഇളക്കി നോക്കാന്‍ നോക്കീപ്പോള്‍ ആ സിസ്റ്റര്‍ പറഞ്ഞു തൊടല്ലേ
"സ്റ്റിച്ച് ഉണ്ട് ഏഴു എണ്ണം, അനക്കാന്‍ പാടില്ല"
"എന്റെ അമ്മോ ഏഴു സ്ടിച്ചോ ......."
എന്റെ പറച്ചില്‍ കേട്ടിട്ടാകണം സതീശന്‍ ചിരിച്ചു .............
"നീ ചിരിക്കല്ല് തയോളി, നിന്റെ ഒരു പെണ്ണ്, സിനിമ അതൊക്കെ ആണ് ഇതിനെല്ലാം കാരണം, രാവിലെ എന്നെ ഉറക്കത്തീന്ന് ഉണര്‍ത്തി മുണ്ടും ഉടുപ്പിച്ചു കൊണ്ട് കിടത്തിയെക്കുന്ന കണ്ടില്ലേ"
ദേഷ്യം സഹിക്കാതെ അവനെ ചീത്ത പറഞ്ഞു ഞാന്‍
ഉടനെ അവന്റെ മറുപടീം വന്നു
"നീ ആ ചെറുക്കനെ വിളിച്ചു കയറ്റിയപ്പോളെ എനിക്കറിയാം, ഇങ്ങനെ എന്തേലും നടക്കുമെന്ന്"
രണ്ടു ദിവസം അവിടെ കിടന്നു, പിറ്റേ ദിവസം രാവിലെ പോലീസ് ജീപ്പ് വന്നു
S I വിളിക്കുന്നു എന്നും പറഞ്ഞു ഞങ്ങളെ കൊണ്ട് പോയി
സ്റ്റേഷനില്‍ ചെന്നപ്പോള്‍ നമ്മുടെ വാഹനം മുറ്റത്ത്‌ തന്നെ ഉണ്ട്
അകത്തു കയറിയപ്പോള്‍ അമ്മുമ്മയുടെ മകന്‍ എന്ന ഒരാളും, ആ പയ്യന്റെ അച്ഛനും ഉണ്ട്
അമ്മുമ്മയുടെ മകന്‍ പറയുന്നത് നമ്മള്‍ വണ്ടി കൊണ്ട് ഇടിച്ചു കൊല്ലാന്‍ നോക്കി എന്നാണു
നമ്മള്‍ ആകുന്നതു പോലെ പറഞ്ഞു നോക്കി അവര്‍ എടുത്തു ചാടിയതാണ് എന്ന് ...പക്ഷെ ആര് കേള്‍ക്കാന്‍, നമ്മള്‍ ആണ് കുറ്റക്കാര്‍ എന്ന് അവര്‍ തര്‍ക്കിക്കുക ആണ്
SI പറഞ്ഞു കേസ് ആക്കണ്ട, പകരം നഷ്ടപരിഹാരം കൊടുക്കണം എന്ന്
5000 RS വച്ചു രണ്ടു പേര്‍ക്കും കൊടുക്കണം അല്ലങ്കില്‍ കേസ് ആക്കും ...........
നമ്മള്‍ സമ്മധിച്ചു, രണ്ടു ദിവസം കഴിങ്ങു, പയിസ കൊണ്ട് കൊടുത്തു ............
പിന്നെയും നമ്മള്‍ അത് വഴി പോകുമ്പോള്‍ ആ പയ്യനെ കാണും ............
ഒരിക്കല്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞു ...............
........."വേണ്ട, എന്നെ കൊണ്ട് പോയി കൊല്ലാന്‍ കൊടുക്കാന്‍ അല്ലെ"...................

Tuesday, September 29, 2009

"പാച്ചു നായര്‍ എന്തിനു മരിച്ചു"

ഉറക്കത്തില്‍ നിന്നും കണ്ണ് തുറന്ന ഞാന്‍ കണ്ടത് വീടിന്റെ മുന്നില്‍ കൂടെ ആളുകള്‍ കൂട്ടം കൂടമായി പോകുന്നു........
അമ്മ എപ്പോളോ കൊണ്ട് വച്ചിട്ട് പോയ ചായ (അപ്പോളേക്കും 11 മണി ആയിരുന്നു) തണുത്തു ഏതാണ്ട് ഐസ് ആകുന്ന പരുവം ആയി, ചൂടാക്കാന്‍ പറഞ്ഞാല്‍ അമ്മ ചൂടാകും എന്നുള്ളത് കൊണ്ട് തല്‍കാലം ഇത് കുടിക്കുക മാത്രമേ നിര്‍വാഹം ഉള്ളു എന്ന് മനസ്സില്‍ കരുതി അത് കുടിക്കുമ്പോള്‍ ആണ് തലേന്ന് കണ്ട രാജപ്പന്‍ ടൂ പോകുന്നു വെളിയില്‍ കൂടി...
"ഡാ രാജപ്പാ നീ എവിടെക്കാടാ രാവിലെ ഈ ഓടുന്നത്".......
രാജപ്പന്‍ കേട്ടിട്ടാകണം,
പോകണ പോക്കിന് തന്നെ മറുപടീം പറങ്ങു.....
"നീ അറിങ്ങില്ലേ, നമ്മുടെ പാച്ചു നായര്‍ തൂങ്ങി ചത്ത്‌,
എങ്ങനെ അറിയാനാ മൂട്ടില്‍ വെയില്‍ അടിക്കുന്നത് വരെ അല്ലെ അവന്റെ ഉറക്കം"
പിന്നെ,... ഇന്ന് പാച്ചു നായര്‍ തൂങ്ങി ചാകും എന്നത് കൊണ്ട് ഞാന്‍ നേരത്തെ എണീക്കാന്‍ ഒക്കുമോ എന്ന് അവന്റെ കൂടെ ചോദിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ രാവിലെ എന്തിനു എന്റെ അപ്പനെ തെറി കേല്പിക്കണം എന്ന് ഉള്ളത് കൊണ്ട് ചോദിച്ചില്ല, അവന്‍ ആണേല്‍ അപ്പന് വിളിയില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തവനാ..........
എന്നാലും ആ പാച്ചു നായര്‍ ചത്തല്ലോ
എന്തിനു ആയിരിക്കും ചത്തത്‌ ????
ഇന്നലെ കൂടി അങ്ങേരെ വീട്ടില്‍ കാളയെ വെട്ടി എന്ന് അറിങ്ങപ്പം
എന്നാല്‍ അല്പം ഇറച്ചി വേടിച്ചു കളയാം എന്ന് കരുതി ഞാന്‍ ചെന്നതാ ????...
പക്ഷെ ഇറച്ചി വെട്ടുന്ന അവറാച്ചന്‍ പറങ്ങു
അത് വെടിക്കല്ലേ മോനെ അത് അന്ത്രക്സ്‌ പിടിച്ചു ചത്തതാണ് എന്ന് ............
ഇനി കാള മരിച്ചത് കൊണ്ട് ആണോ അങ്ങേര്‍ തൂങ്ങി ചത്തത്‌ ?????
അങ്ങനെ ആകാന്‍ വഴി ഇല്ലാലോ !!! കാരണം കാളയെ ജീവനോടെ വിറ്റാല്‍ കിട്ടുന്നതിനെകാട്ടീം പയിസ അങ്ങേര്‍ അതിന്റെ ഇറച്ചി വിറ്റു ഉണ്ടാക്കി ..........
അതിനാല്‍ അത് കൊണ്ടല്ല ..!!!!!!!!!!
പിന്നെ എന്തിനു അങ്ങേര്‍ ചത്ത്‌??
കട്ടിലില്‍ കിടന്നു പല രീതിയില്‍ ആലോചിച്ചു ..............
ഒരു ഇതും പിടീം കിട്ടുന്നില്ല
ഇന്നലെ കൂടി കണ്ടതാണ് പാച്ചു നായരെ .............
ഇന്നലെ നേരിട്ട് കണ്ട അങ്ങേരെ ഇന്ന് ഇനി മരത്തിന്റെ മണ്ടേല്‍ നിക്കണത് കാണണ്ടി വരുമല്ലോ ദൈവമേ ................
എന്തായാലും പോകാതെ പറ്റില്ലാലോ, പോയില്ലേല്‍ ചിലപ്പോള്‍ രാത്രി പ്രേതം ആയി വന്നു
"ഈ ലോകത്തുള്ള എല്ലാരും എന്നെ കാണാന്‍ വന്നു, നീ എന്താടാ വരാങ്ങ കള്ള നായീന്റെ മോനെ" എന്നും പറങ്ങു എന്റെ കൊങ്ങയ്ക്ക് കേറി പിടിച്ചാല്‍ അറിയാന്‍ ഒക്കില്ലല്ലോ ..........
എന്തായാലും പൊക്കളയാം എന്ന് തീരുമാനിച്ചു .....
ഇനി പോകണം എങ്കില്‍ ഈ കട്ടിലീന്നു ഒന്ന് എനീക്കണമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ വീണ്ടും മനസ് മടിച്ചു ......
കട്ടിലീന്നു എനീക്കുന്നതിന്റെ ആദ്യ പടി ആയി ഇന്നലെ ഉടുത്തിരുന്ന മുണ്ട് എവിടെ ആണ് കിടക്കുന്നത് എന്ന് കണ്ടു പിടിക്കണം (ഭാഗ്യത്തിന് ഷീറ്റ് മൂടിയിരുന്നത് കൊണ്ട് വഴിയെ പോയവര്‍ ആരും കന്യകാത്വം കണ്ടോണ്ട് പോയില്ല, കന്യകാത്വം നഷടപെട്ട ഒരു ചെറുപ്പക്കാരന്റെ വേദന പറങ്ങു അറിയിക്കാന്‍ ഒക്കില്ല)........
എണീറ്റ്‌ അമ്മയുടെ അടുത്തേക്ക് ചെന്നപ്പം അമ്മ പറങ്ങു
"നീ അറിഞ്ഞോ, പാച്ചു നായര്‍ തൂങ്ങി ചത്ത്‌ !!!!!.........""
രാവിലെ പത്രത്തില്‍ കണ്ടു എന്ന് പറയണം എന്നുണ്ടായിരുന്നു, പിന്നെ അമ്മേടെ കയ്യിന്നു
എന്തിനു രാവിലെ തെറി കേല്കണം എന്ന് ഓര്‍ത്തപ്പോള്‍ വേണ്ടാന്നു വച്ചു .........
(ഇന്നലെ രാത്രി മരിച്ച പാച്ചു നായരെ പറ്റി എങ്ങനെ ഇന്ന് രാവിലത്തെ പത്രത്തില്‍ വരണ??)
രാവിലത്തെ അലസത കൊണ്ട് അവിടെ കുത്തി ഇരുന്നപ്പോള്‍ പാച്ചു നായരെ പറ്റി വെറുതെ ഓര്‍ത്തു.....
"അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത മനുഷ്യന്‍.....പെണ്മക്കള്‍ക്കു സ്ത്രീധനം കൊടുക്കണം എന്ന് കരുതി പെണ്‍മക്കള്‍ വേണ്ടാന്നു തീരുമാനിച്ചു, ഇനി പെണ്ണുമ്പിള്ള പ്രസവിച്ചാല്‍ പെണ്‍മക്കള്‍ ആയി പോയാലോ എന്ന് കരുതി കല്ല്യാണം തന്നെ കാഴ്ച്ചില്ല , ചുരുക്കം പറഞ്ഞാല്‍ പുള്ളി ഒറ്റക്കാ താമസം.
അങ്ങേരെ വീടിന്റെ പരിസരത്ത് പോലും ആരേം കയറ്റില്ല, ഓലയോ മടലോ തെങ്ങീന്ന് വീണാല്‍ അത് അപ്പോള്‍ തന്നെ അവിടെ ഇട്ടു കത്തിക്കും, എന്നിട്ട് ചാമ്പല്‍ തെങ്ങിന് ഇടും
ഒരു പശു ഉണ്ട് അതിനു നിക്കര്‍ തയ്പ്പിച്ചു ഇട്ടു കൊടുത്തിട്ടുണ്ട്‌, ചാണകം അതില്‍ ആണ് ഇടണ,
ആരോ പറങ്ങു പര്‍പ്പിടകം പിടിക്കുന്ന മരം ഉണ്ട് എന്ന്, അങ്ങനെ സകല കൃഷി ഭവനിലും കയറി ഇറങ്ങി പര്‍പ്പിടകം പിടിക്കുന്ന മരം ഉണ്ടോ എന്ന് അറിയാന്‍, അവസാനം അവര്‍ തെറി വിളിച്ചപ്പോള്‍ ആ പരിപാടി നിര്‍ത്തി"
ആരേലും മരിക്കാന്‍ കിടന്നാല്‍ പോലും ഒരു സഹായം ചെയ്യാത്ത
പാച്ചു നായര്‍ എന്തിനു തൂങ്ങി മരിച്ചു എന്ന സംശയം എനിക്ക് തോന്നി ??
പല്ലൊക്കെ തേയച്ചു എന്തേലും കഴിചെന്നു വരുത്തി,കോപ്പും എടുത്തു കൊണാത്തില്‍ വച്ചു (എന്റെ ബൈക്കിനെ പറ്റി അമ്മയുടെ വര്‍ണ്ണന ആണ് അത് സകല സമയോം അതിന്റെ മണ്ടേല്‍ ആയോണ്ട് അമ്മ ദേഷ്യം മൂലം പറയുന്നതാ, രാവിലെ അയാള്‍ ഒരു കോപ്പും എടുത്തു കൊണാത്തില്‍ വച്ചു ഇറങ്ങികൊളും നാട് തെണ്ടാന്‍ ,
പൊയ് ആ റബ്ബറിന് അല്പം പോച്ച ചെത്തട ചെറുക്കാ ...............
ഇതൊക്കെ പറയുന്ന നേരത്ത് ഞാന്‍ എത്തേണ്ട സ്ഥലത്ത് എത്തീട്ടുണ്ടാകും)
പാച്ചു നായരെ വീട് ലെക്ഷ്യമാക്കി വാഹനം പായിച്ചു ...........
ദൂരെ നിന്ന് ചെല്ലുമ്പോഴേ ആളുകളെ ഒക്കെ കാണാം
പാച്ചു നായര്‍ ജീവനോടെ ഉണ്ടായപ്പോള്‍ ആ വീടിന്റെ പരിസരത്ത് വരാന്‍ മടിക്കുന്ന ആള്‍ക്കാരൊക്കെ അങ്ങേര്‍ മരിച്ചപ്പോള്‍ സ്വന്തം വീടെന്ന പോലെ കാര്യങ്ങള്‍ ഒക്കെ ചെയുന്നു
പാച്ചു നായരോടുള്ള ഒരു മധുരമായ പകരം വീട്ടല്‍ കൂടി ആണ് അത് ആള്‍ക്കാര്‍ക്ക് .....
കാരണം ജീവനോടെ ഇരുന്നപ്പോള്‍ വാട്ടീസ്‌ അടിക്കാന്‍ പോലും പത്തു പയിസ തരാത്ത പാച്ചു നായരോട് ചാകുമ്പോള്‍ എങ്കിലും നമ്മള്‍ അവശ്യം ആയി വരുമല്ലോ എന്ന് അറിയിക്കാന്‍ കൂടി ആണ് ആള്‍കാരുടെ ഈ പരിശ്രമം ............
ഇടയ്ക്കിടയ്ക്ക് ആള്‍കാര്‍ പറയുന്നതും കേള്‍കാം...............
"സാധങ്ങള്‍ ഒക്കെ വാങ്ങാന്‍ പയിസ ഇല്ലങ്കില്‍ പാച്ചു നായരെ പെട്ടി പൊളിക്കൂ അതില്‍ നിറച്ചു പയിസ ആണ് "
"അവിടെ ഇരിക്കുന്ന വില പിടിപ്പുള്ള എന്താന്ന് വച്ചാല്‍ എടുത്തു വിറ്റു കാര്യം നടത്തീന്‍" ഇങ്ങനെ ഒക്കെ തട്ടി വിടുന്നുണ്ട് ആള്‍കാര്‍
(പുര കത്തുമ്പോള്‍ ആണല്ലോ വഴ വെട്ടാന്‍ ഒക്കണ)
എന്തായാലും പാച്ചു നായര്‍ ജീവനോടെ ഉള്ളപ്പോള്‍ അതിലെങ്ങാനും തൊട്ടാല്‍ ഉണ്ടാകുന്ന അവസ്ഥ അറിയാവുന്ന ആള്‍കാര്‍ മരിച്ചിട്ടും അതൊന്നും എടുത്തു വില്‍ക്കാന്‍ ധൈര്യപെട്ടില്ല ....
പാച്ചു നായര്‍ തൂങ്ങി നില്‍ക്കുന്നത് ഇന്നലെ പശു ചത്ത്‌ കിടന്ന അതെ എരുത്തിലില്‍ ആണ് ....
ഇന്നലെ ഇറച്ചി വാങ്ങാന്‍ വന്നപ്പോള്‍ ഞാന്‍ കണ്ടതാണ് ഈ സ്ഥലം ഒക്കെ ............ഒരു മുണ്ട് മാത്രം ആണ് പാച്ചു നായരെ വേഷം, ഒരു മഞ്ഞ നിറം ഉള്ള പ്ലാസ്റ്റിക്‌ കയറില്‍ ആണ് പാച്ചു നായരെ നില്പ് .........
ആള്‍ക്കാരൊക്കെ പലതും പറയുന്നുണ്ട് , പാച്ചു നായരെ കൊന്നതാണ് എന്നും എന്നിട്ട് കെട്ടി തൂക്കിയതാ എന്നും, പോലീസ് പട്ടി വരുമെന്നും, മണം പിടിക്കും എന്നും
അതോണ്ട് രാവിലെ ചിക്കനോ മട്ടണോ കൂട്ടി കാപ്പി കുടിച്ച എല്ലാരും ദൂരെ മാറി നില്കണം എന്നും ആ മണം കേട്ടാല്‍ പട്ടി ചിലപ്പോള്‍ അവരെ പിടിക്കും എന്നൊക്കെ ആണ് ആള്‍കാരെ സംസാരം ..........
ഞാന്‍ രാവിലെ പുട്ടും പഴോം ആണ് കഴിച്ച അതോണ്ട് പട്ടി എന്തായാലും വെജ് അയ എന്നെ പിടിക്കില്ലന്നു ഓര്‍ത്തു ഞാന്‍ സമധാനിച്ചു .................
പറഞ്ഞത് പോലെ തന്നെ പോലീസ് പട്ടി ഒക്കെ വന്നു,
അവിടെ നിന്ന മീശക്കാരന്‍ പോലീസ് കാരന്‍ ഉറക്കനെ പറഞ്ഞു
"ആരേലും കേറി അഴിക്കിനടാ"
അത് കേള്‍ക്കാത്ത പാടെ രണ്ടു ആശാന്മാര്‍ ചാടി കേറി അറുത്തു തറയില്‍ ഇട്ടു .............പടോന്നു താഴെ വീണ പാച്ചു നായരെ നടു ഓടിങ്ങു കാണുമെന്ന് ഞാന്‍ കരുതി .....
പാവം ചത്തില്ലായിരുന്നു എങ്കില്‍ ആ അറുത്തു ഇട്ടവന്മാരെ അവിടെ കിടന്നോണ്ടു തന്നെ തുണി പൊക്കി കാണിച്ചേനെ പാച്ചു നായര്‍ .......
പാച്ചു നായര്‍ വീണതിന്റെ പുറകീന്ന് ഒരു പേപ്പറില്‍ എഴുതിയ ലെറ്റര്‍ കൂടി തറയില്‍ വീണു .........
അടുത്ത് നിന്ന പോലീസ് ഏമാന്‍ ഓടി ചെന്ന് അത് എടുത്തു ...............
കൂടി നിന്നവര്‍ എല്ലാം ചുറ്റും കൂടി ...........ഞാനും അടുത്ത് ചെന്ന് ലെറ്റര്‍ കാണാന്‍ പാകത്തില്‍ നിന്ന് ..............????
എന്തായിരിക്കും ആ ലെറ്ററില്‍ ........................
എന്തിനു ആയിരിക്കും അങ്ങനെ ഒരു ലെറ്റര്‍ പാച്ചു നായര്‍ എഴുതിയത് .................???
എന്തായാലും എനിക്ക് വായിക്കാന്‍ പാകത്തില്‍ ആണ് ആ ലെറ്റര്‍ പിടിച്ചിരിക്കുന്നത് ...........
......................""ഈ ലെറ്റര്‍ ആദ്യം വായിക്കുന്ന കഴുവെറിട മോന്...........
.........എന്നെ അറുത്തു താഴെ ഇട്ട അവന്മാരെ ഞാന്‍ പിന്നെ കണ്ടോളാം.................
...........ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു, എന്തിനു എന്ന ചോദ്യം നിങ്ങള്‍ക്ക് ഉണ്ടായേക്കാം ........
ഇന്നലെ എന്റെ പശു മരിച്ചു ...അതില്‍ എനിക്ക് സങ്കടമില്ല കാരണം ആന്ത്രാക്സ് വന്നു ആണ് പശു ചത്ത എങ്കിലും അതിനെ വിറ്റാല്‍ കിട്ടുന്നതിനെകാട്ടീം പയിസ എനിക്ക് അതിന്റെ ഇറച്ചി വിറ്റു കിട്ടി ..................പക്ഷെ നിങ്ങള്‍ മേലോട്ട് നോക്കിക്കേ ആ കിടന്നു ആടുന്ന മഞ്ഞ പ്ലാസ്റ്റിക്‌ കയര്‍ കണ്ടോ .............??? അത് എന്റെ പശുനെ കെട്ടിയിരുന്ന കയര്‍ ആണ്, പശു മരിച്ചു എന്നറിങ്ങപ്പോള്‍ അപ്പുറത്തെ ജാനമ്മ വന്നു ആ കയര്‍ ചോദിച്ചു ....പക്ഷെ വെറുതെ അവള്‍ക്കു ആ കയര്‍ കൊടുത്താല്‍ എനിക്ക് എന്താ പുണ്യം? കൊടുക്കില്ല എന്ന് പറങ്ങപ്പോള്‍ അവള്‍ ചോദിച്ചു പാച്ചു നായര്‍ക്ക് ഇനി ആ കയര്‍ കൊണ്ട് എന്താ ഉപയോഗം ...........സംഗതി ശെരി ആണ് കയര്‍ കൊണ്ട് എനിക്ക് ഒരു ഉപയോഗോം ഇല്ല ..പക്ഷെ അവള്‍ക്കു കൊടുക്കില്ല, അതോണ്ട് ആ കയറിനു എനിക്ക് കൊടുക്കാന്‍ പറ്റുന്നതില്‍ വച്ചു ഏറ്റവും നല്ല ഒരു ഉപയോഗം ഞാന്‍ കണ്ടു പിടിച്ചു ...........
ഇതിലും നല്ല ഒരു ഉപയോഗം എനിക്കത് വച്ചു ചെയ്യാനില്ല ............
ഞാന്‍ ചത്താലും ആ കയര്‍ അവള്‍ക്കു കൊടുക്കരുത്‌,
എന്റെ ശവം ദഹിപ്പിച്ചു ആ ചാരം പറമ്പിന്റെ താഴെ കായ്ക്കാതെ നില്‍ക്കുന്ന ഒരു തെങ്ങ് ഉണ്ട് അതിന്റെ മൂട്ടില്‍ ഇടണം,
സംസ്കാര ചടങ്ങിനുള്ള പയിസ തല്‍കാലം എന്റെ കയ്യില്‍ ഇല്ല എന്നേലും ആ തെങ്ങ് കായ്ച്ചു തേങ്ങ കിട്ടുക ആണേല്‍ അത് വെട്ടി എടുത്തു കൊള്ളുക ...................""
പാച്ചു നായര്‍ എന്തിനു മരിച്ചു എന്ന് ഇപ്പോള്‍ എല്ലാര്ക്കും മനസിലായല്ലോ ??...........

"ഒരു ചെറിയ സംഭവം ഞാന്‍ ഒരു കഥ ആക്കി എന്നെ ഉള്ളു ,ഇഴ്ടപെടാത്തവര്‍ ക്ഷമിക്കുമല്ലോ"
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Saturday, September 26, 2009

കടല്‍ സമ്പത്തിനെ കുറിച്ച് വിവരിക്കുക (ഒരു വിവരണം)

ഓണം പരീക്ഷ ഒക്കെ കഴിങ്ങു ഇനി ട്യൂഷന്‍ സാറന്മാര്‍ക്ക്‌ പരീക്ഷ പേപ്പര്‍ നോക്കുക എന്നതാണ് അകെ ഉള്ള ജോലി. ഇത് എങ്ങനെ എങ്കിലും നോക്കി കൊടുത്താല്‍ ആ ഭാരിച്ച ജോലി തീര്‍ന്നല്ലോ എന്നും പറങ്ങു ട്യൂഷന്‍ സെന്ററിന്റെ മുന്നില്‍ തന്നെ ഒന്നിച്ചിരുന്നു പേപ്പര്‍ നോക്കുക ആണ് നമ്മള്‍ എല്ലാവരും, അതിനിടക്ക് മറ്റുള്ളവരെ എങ്ങനെ കളിയാക്കാം എന്ന് റിസര്‍ച്ച് ചെയ്യുന്ന ചില ആശാന്മാരും ഉണ്ട്. പക്ഷെ അങ്ങ് മൂലയ്ക്ക് ആരേം ശല്യം ഇല്ലാതെ ഒറ്റയ്ക്ക് ജോഗ്രഫി പേപ്പര്‍ നോക്കുന്ന കുറുപ്പ് സാറിനെയും കാണാം, കുറുപ്പ് സാര്‍ എന്ന് പറഞാല്‍ പണ്ട് ഞാന്‍ ഇതേ സ്ഥാപനത്തില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ഒന്നേ, രണ്ടേ ............ എന്ന് എണ്ണാന്‍ പഠിപ്പിച്ച ആളാണ്. ദൈവ ഭാഗ്യം കൊണ്ട് ഞാന്‍ അവിടെ പഠിപ്പിക്കാന്‍ ചെന്നപ്പോളും സാര്‍ അവിടെ തന്നെ ഉണ്ട്, എന്റെ ഭാഗ്യം കൊണ്ട് ആണോ അതോ സാറിന്റെ ഭാഗ്യം കൊണ്ട് ആണോ എന്നറിയില്ല നമ്മള്‍ തമ്മില്‍ ഇപ്പോള്‍ വാടാ പോടാ ബന്ധമാണ്. ഞാന്‍ മാത്രമല്ല ഈ ഇരുന്നു പേപ്പര്‍ നോക്കുന്ന മിക്ക ആളുകളും ഒരു കാലത്ത് സാറിന്റെ ശിക്ഷ്യ ഗണങ്ങള്‍ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ഒന്നിച്ചു വാട്ടീസ്‌ അടിക്കുമ്പോള്‍ സാര്‍ അതൊക്കെ വിളിച്ചു പറയാറും ഉണ്ട്. "നിന്നെ ഒക്കെ അന്ന് ഞാന്‍ അടിച്ചു പഠിപ്പിച്ചത് കൊണ്ട് നീയൊന്നും ചീത്ത ആയില്ലല്ലോ എന്ന്", കേള്‍കുമ്പോള്‍ ഇതില്‍ കൂടുതല്‍ ഇനി എന്തോന്ന് ചീത്ത ആകാന്‍ എന്ന് നമ്മള്‍ മനസ്സില്‍ ഓര്‍ക്കാറുണ്ട്.
ഇനി കാര്യത്തിലേക്ക് വരാം പേപ്പര്‍ നോക്കി കൊണ്ടിരുന്ന സാര്‍, തന്നെ ചിരിക്കുന്നത് കണ്ടാണ്‌ നമ്മള്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചത്, എന്താണ് സാര്‍ എന്നാ ആള്‍കാരെ ചോദ്യം വക വയ്ക്കാതെ സാര്‍ ഒറ്റയ്ക്ക് ചിരിക്കുക ആണ്. എന്തോ തമാശക്കുള്ള വക ഉണ്ട് എന്ന് മനസിലാക്കിയ നമ്മള്‍ എല്ലാരും സാറിന്റെ അടുത്ത് കൂടി. കയ്യില്‍ ഇരുന്ന ഒരു പരീക്ഷ പേപ്പര്‍ നമ്മളെ കാണിച്ചു സാര്‍ അത് വായിക്കാന്‍ ആരംഭിച്ചു,
അതിലെ കുറച്ചു ഭാഗങ്ങള്‍ ഞാന്‍ വിവരിക്കാം
( 10 ഇലെ ജോഗ്രഫി പേപ്പര്‍ ആണ് )
പേര് : അത് പറഞാല്‍ ആ കൊച്ചിന്റെ ബാപ്പ എന്നെ വെടി വച്ച് കൊല്ലും
ക്ലാസ്സ്‌ : 10 C
വിഷയം : ജോഗ്രഫി
ചോദ്യം: "നമ്മുടെ കടല്‍ സമ്പത്തിനെ കുറിച്ച് 3 പേപ്പറില്‍ കുറയാതെ ഉപന്യസിക്കുക"???
ഉത്തരം:
കടലില്‍ ഉണ്ടാകുന്ന സമ്പത്തിനെ ആണ് പ്രതാനമായും കടല്‍ സമ്പത്ത് എന്ന് പറയുന്നത് ഇതില്‍ ഏറ്റവും പ്രതാനപെട്ടത്‌ കടലിലെ മീനുകള്‍ ആണ് , മറ്റൊരു പ്രതാനപെട്ട സമ്പത്ത് കടല്‍ വെള്ളം ആണ് (ഹിന്ദുക്കള്‍ക്ക് ആണ് ഇത് ഏറ്റവും പ്രതാനപെട്ടത്‌, വെള്ളം തീര്‍ന്നു പോകുമോ എന്നുള്ള പേടി കൊണ്ട് ആകണം അവര്‍ അത് കുപ്പിയില്‍ ഒക്കെ എടുത്തു വീട്ടില്‍ കൊണ്ട് വച്ചേക്കുന്നത്, ഒരു കാലത്ത് കടല്‍ വെള്ളം തീര്‍ന്നു പോയാല്‍ കണ്ടോടി കടല്‍ വെള്ളം എന്നും പറങ്ങു വീട്ടിലെ സ്ത്രീകള്‍ക്ക് അപ്പുറത്തെ വീട്ടിലെ സ്ത്രീകളെ കാണിക്കാമല്ലോ)
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും കടലിലെ ഏറ്റവും പ്രതാന സമ്പത്ത് മീന്‍ തന്നെ ആണ്. കടല്‍ മീനിനെ നമുക്ക് പ്രതാനമായും രണ്ടായി തരാം തിരിക്കാം ഒന്ന് - "മുട്ട ഇടുന്ന മീന്‍", രണ്ടു - "മുട്ട ഇടാത്ത മീന്‍ " (ഈ തരം തിരിവ് എങ്ങനെ ആണ് എന്ന് എനിക്കിപ്പോളും മനസിലായിട്ടില്ല). മീനില്‍ തന്നെ പല നിറം പല ഗുണം എന്നിങ്ങനെ തരം തിരിക്കാം അതില്‍ പ്രതാനമായും ചൂര , മത്തി , അയല, കാരി , കൊഞ്ച് , വാള, കൊഴിയാള, കാരല്‍............(ഇങ്ങനെ തുടങ്ങി ആ പേപ്പറിന്റെ അര പേജോളം പല തരം മീനുകളുടെ പേരാണു, പക്ഷെ എല്ലാം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല). ആളുകളുടെ കയ്യിലെ പയിസ അനുസരിച്ചാണ് മീനുകള്‍ ആള്‍കാര്‍ വെടിക്കുന്നത്,രാവിലെ മീനുമായി വരുന്ന ബീരാനിക്ക വീടിന്റെ മുന്നില്‍ വന്നു നിന്ന് കോഓഓഓഓഓഓഒ എന്ന് ഉച്ചത്തില്‍ വിളിക്കും അത് കേള്‍കുമ്പോള്‍ ബാപ്പ ഉമ്മയോട് പറയും എടി 10 രൂപ ആ ഉടുപ്പിന്റെ പോക്കറ്റില്‍ കാണും എടുത്തു കൊണ്ട് പൊയ് പണ്ടാരമടങ്ങ്‌ അത് കേട്ട ഉമ്മ പോസ്റ്റുമാന്‍ ലെറ്റര്‍ എടുക്കാന്‍ പോസ്റ്റ്‌ ബോക്സില്‍ തപ്പുന്ന പോലെ ആ ഉടുപ്പില്‍ തപ്പി പത്തു രൂപ സങ്കടിപ്പിക്കും അത് കിട്ടി കഴിങ്ങള്‍ പിന്നെ ഉമ്മ ഒരു ഓട്ടമാണ് ബീരനിക്കയുടെ അടുത്തേക്ക്,ഓടുന്ന കണ്ടാല്‍ തോന്നും ബീരാനിക്ക പണ്ട് ഉമ്മയുടെ ക്ലാസ്സ്മറ്റെസ് ആണ് എന്ന്. കൂടെ പുറകെന്നു നമ്മളും ഓടും നമ്മള്‍ ചെല്ലുമ്പോഴേക്കും മീന്‍ എല്ലാം തീര്‍ന്നിട്ടുണ്ടാകും എന്നാലും കയ്യില്‍ ഉള്ളതിന് വല്ല മതിയോ മറ്റോ വാങ്ങും. പണക്കാര്‍ ചൂരയും അയലയും ഒക്കെ വാങ്ങുമ്പോള്‍ നമ്മള്‍ പാവപെട്ടവര്‍ മത്തി കൊണ്ട് കാലം കഴിക്കും (ഇങ്ങനെ തുടങ്ങി ഏകദേശം ഒരു പേജോളം അത് കറി വയ്ക്കുന്നത് എങ്ങനെ എന്നൊക്കെ വിവരിച്ചിരിക്കുക ആണ്)
ഇനി മറ്റൊരു കടല്‍ സമ്പത്താണ് കടലിന്റെ കരയിലെ മണല്‍ തിട്ട, കടല്‍ വെള്ളം കേറി ആണ് അത് രൂപപെടുന്നത് കൊണ്ട് അതിനെ കടല്‍ സമ്പത്ത് എന്ന് വേണേല്‍ പറയാം, ഈ മണല്‍ തിട്ട കൊണ്ട് നമുക്ക് യാതൊരു ഉപയോഗവും ഇല്ല, ഇത് കൊണ്ട് പ്രതാന ഉപയോഗം ഉള്ളത് വീടില്ലാത്ത സായിപ്പിനും സായിപ്പിന്റെ ഭാര്യക്കും ആണ്, നമ്മള്‍ കണ്ടിട്ടില്ലേ അവര്‍ നമ്മുടെ കടല്‍ പുറത്തു വന്നു തുണി ഒക്കെ ഇല്ലാതെ(അയ്യേ നാണക്കേട്‌) കിടക്കുന്നത്, അവരുടെ രാജ്യത്ത് അവര്‍ക്ക് കിടക്കാന്‍ സ്ഥലവും വീടും ഇല്ലാത്തതു കൊണ്ട് ആണ് അവര്‍ നമ്മുടെ മണല്‍ തിട്ടകളെ ആശ്രയിക്കുന്നത് (ഇനി ഒരു പേജ് സയിപ്പിന്റെം ഭാര്യയുടെം ജീവിത രീതികള്‍ ആണ്)
കടലിന്റെ സമ്പത്ത് അല്ലങ്കിലും കടലിനു മറ്റൊരു പ്രതിഭാസം ഉണ്ട്, നമ്മള്‍ ആരേലും കടലിന്റെ കരയില്‍ ചെന്ന് "കടലമ്മ കള്ളി" എന്ന് എഴുതി വച്ചാല്‍ കടല്‍ ഉറപ്പായും അത് വന്നു മായ്ച്ചു കളയും അത് കൊണ്ട് നമ്മുടെ വീടിന്റെ അപ്പുറത്തെ ഗോമതി അക്കയുടെ വീടിന്റെ പുറകില്‍ ഞാന്‍ ആരും കാണാതെ "കടലമ്മ കള്ളി" എന്ന് എഴുതി വച്ചിട്ടുണ്ട് അവര്‍ക്ക് പണ്ടേ അല്പം കുഴപ്പമാ, പക്ഷെ എഴുതി വച്ചിട്ട് ഒരു മാസം ആയി എന്താ കടല്‍ വരാത്ത എന്ന് ഞാന്‍ ഇന്നാള് ഉമ്മയോട് ചോദിച്ചു അപ്പോളാണ് ഉമ്മ പറഞ്ഞത് 100 KM ഉണ്ടായോണ്ട് കടല്‍ വരാന്‍ സമയം എടുക്കും എന്ന്, പക്ഷെ ഞാന്‍ എന്നും പൊയ് നോക്കുന്നുണ്ട് അത് അവിടെ തന്നെ ഉണ്ട് കടല്‍ എന്നേലും വരുമായിരിക്കും,വന്നില്ലങ്കില്‍ ശെരിക്കും കടലമ്മ കള്ളി തന്നെ ആണ്.
കുറുപ്പ് സാറെ,സാര്‍ പഠിപ്പിച്ച എല്ലാ കാര്യങ്ങളും എനിക്ക് ഓര്‍ത്തു ഇരിക്കാന്‍ ഒത്തില്ല അത് കൊണ്ട് ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കുറിക്കുന്നത് സാര്‍ എനിക്ക് 10 മാര്‍ക്കില്‍ 9 മാര്‍ക്ക്‌ എങ്കിലും തരണം കാരണം പത്താം തരം ജയിചില്ലേല്‍ കെട്ടിച്ചു വിടും എന്ന് ആണ് എന്നോട് ബാപ്പ പറഞിരിക്കുന്നത്.
ഇവളെ ഒക്കെ കെട്ടിച്ചു വിടുന്നത് തന്നെ ആണ് നല്ലത് എന്ന് മാത്രമേ നമുക്ക് എല്ലാര്‍ക്കും പറയാന്‍ ഉണ്ടായിരുന്നോള്. പരീക്ഷ പേപ്പര്‍ കൊടുക്കാന്‍ നേരം കുറുപ്പ് സാര്‍ ഈ പേപ്പര്‍ മാത്രം കൊടുത്തില്ല പകരം നമ്മുടെ കഥാ പാത്രത്തിന്റെ ബാപ്പയെ വിളിച്ചു പേപ്പര്‍ കയ്യോടെ വായിച്ചു കേള്‍പ്പിച്ചു, അന്ന് ആ കുട്ടിയെയും കൊണ്ട് പോയ ബാപ്പ പിന്നെ വന്നത് അതിന്റെ നിക്കാഹു പറയാന്‍ ആയിരുന്നു.
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Monday, August 24, 2009

"പ്രേതം"

നാട്ടില്‍ എവിടെ ഉത്സവം ഉണ്ടേലും വൈകുന്നേരം ആകുമ്പോള്‍ "ഞാനും ഉണ്ടേ" എന്നും പറങ്ങു കയ്യില്‍ കിട്ടുന്നതും എടുത്തു ഉടുത്തു ഒറ്റ പോക്കാ അമ്പലത്തിലേക്ക്, അവിടെ ചെന്ന് രണ്ടു കോളം വായി നോക്കുമ്പോള്‍ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ അത് പറങ്ങു അറിയിക്കാന്‍ ഒക്കില്ല, പക്ഷെ ഉത്സവം കാണാന്‍ പോയവന്‍ പിറ്റേന്ന് രാവിലെ അല്ലെ വീട്ടില്‍ തിരികെ വരൂ എന്ന് കരുതി കതകും പൂട്ടി വീട്ടുകാര്‍ കിടന്നാല്‍ പിന്നെ ഇടയ്ക്കു ചെന്ന് വിളിച്ചാല്‍ ഒരു കാര്യോമില്ല, അത് കൊണ്ട് നമ്മള്‍ സുഹ്രത്തുക്കള്‍ എല്ലാം കൂടെ കണ്ടു പിടിച്ച നമ്മുടെ താല്‍കാലിക കിടപ്പാടം ആണ് നമ്മുടെ പവിത്ര പരിപാപനമായ സ്കൂള്‍, സുഹ്രത്തുക്കള്‍ എല്ലാം സ്കൂളിന് അടുത്ത് ഉള്ളവര്‍ ആയതിനാല്‍ രാവിലെ എണീറ്റ്‌ വീട്ടില്‍ പോകുന്നതാ പതിവ്, ഇത് നാട്ടിലെ സാമൂഹ്യ വിരുധര്‍ക്ക് ഒട്ടും പിടിക്കണില്ല എന്ന് നമുക്ക് നല്ല പോലെ അറിയാമായിരുന്നു, എന്നാലും നമ്മുടെ കിടപ്പാടം മാറ്റാന്‍ ഒക്കില്ലല്ലോ!......
രാത്രി അല്പം സ്മാള്‍ ഒക്കെ അടിക്കാനും, അല്‍പ സ്വല്പം തരികിട ഏര്‍പ്പാടിനൊക്കെ ആയി വരുന്ന ആശന്മാര്‍ക്ക് നമ്മുടെ ഈ ഉത്സവകാല വിശ്രമം ഒരു തല വേദന ആയി മാറി.....
അങ്ങനെ പലരേം നമ്മള്‍ കയ്യോടു പോക്കുകേം ചെയ്തു.....!!!
"ഒരു ദിവസം അര്‍ദ്ധ രാത്രി സൂര്യന്‍ ഉഭിച്ചാല്‍ മുണ്ട് ഇട്ടു നടക്കുന്ന പലരേം കയ്യോടെ പിടി കൂടാം എന്ന് പറയുന്നത് എത്ര ശെരി ആണ് എന്ന് ആ കാലത്താണ് നമുക്ക് മനസിലായത്".
ഇനി അല്പം സീരിയസ് ആയി തന്നെ പറയാം, 'പ്രേതത്തിലും ഭൂതത്തിലും' ഒന്നും ലെവലേശം വിശ്വാസം ഇല്ലാതിരുന്നു നമ്മള്‍ ആദ്യമായി പ്രേതം എന്തെന്ന് മനസിലാക്കുകയും, അത് കണ്ടു കിടു കിടാ വിറക്കുകയും ചെയ്ത കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് .....
(മനസ്സിന് നല്ല കട്ടി ഉള്ളവര്‍ മാത്രമേ താഴേക്ക്‌ വായിക്കാന്‍ പാടുള്ളു )
അന്നും നമ്മള്‍ ഉത്സവത്തിന് പോകുന്നു എന്ന് പറങ്ങു വീട്ടില്‍ നിന്നും ഇറങ്ങി......
'പക്ഷെ പോയത് അമ്പലത്തിലെക്കല്ല'...... നേരെ പട്ടണത്തില്‍ പോയി ഒരു സിനിമ കണ്ടു,
തിരികെ വന്നപ്പോള്‍ 12 മണി കഴിങ്ങു കാണും,
പതിവ് പോലെ സ്കൂള്‍ ലക്ഷ്യമാക്കി നടന്നു,
40 ഏക്കറില്‍ ആയി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സ്കൂളില്‍ നമുക്ക് നല്ല തിട്ടമാണ്, എത്ര ഇരുട്ടയാലും ഇന്നും ഏതൊക്കെ വഴി എങ്ങട്ടൊക്കെ പോകുന്നു, ഏതൊക്കെ ബഞ്ചുകള്‍ എവിടെ ഒക്കെ കിടക്കുന്നു എന്ന് കണ്ടു പിടിക്കാന്‍ ഒരു പാടുമില്ല, കാരണം അത്രയ്ക്ക് അടുപ്പമാണ് സ്കൂളിനോട്.
എന്തൊക്കെ ആയാലും നമ്മള്‍ എന്നും കിടക്കുന്ന ക്ലാസ്സില്‍ തന്നെ കേറി കിടന്നു, ബെഞ്ച്‌ ഒക്കെ പിടിച്ചു ചേര്‍ത്ത് ഇട്ടു ഒരുമിച്ചു ആണ് നമ്മള്‍ 6 പെരുടെം കിടപ്പ്
വെറുതെ കിടക്കുന്നതിനു ഇടയ്ക്കു ഒരു മഹാന്‍ സ്കൂളിന്റെ ചരിത്രം ഒക്കെ പറയാന്‍ തുടങ്ങി,
"""അങ്ങ് അപ്പുറത്ത് ഉള്ള ഒരു സര്‍പ്പ കാവിലേക്കു മാടന്‍ പോക്ക് എന്ന ഒരു സംഭവം ഉണ്ട് എന്നും,
മാടന്‍ പോകുമ്പോള്‍ ആ വഴിയില്‍ നില്‍ക്കുന്ന ആള്‍കാരെ ഒക്കെ കൊന്നിട്ടെ പോകൂ എന്നും,
മാടന്‍ ചങ്ങലയും വലിച്ചു കൊണ്ട് ആണ് പോകുന്നത്,
അപ്പോള്‍ ആ ശബ്ദം കേട്ട് ആളുകളൊക്കെ മാറി നില്‍ക്കണമെന്നും അല്ലങ്കില്‍ നമ്മളെ ഒടിച്ചു മടക്കി മാടന്‍ കൂടെ കൊണ്ട് പോകുമെന്നും എന്നിട്ട് ആരും കാണാത്ത സ്ഥലത്ത് ചെന്ന് കൊന്നു തിന്നുമെന്നും എന്നൊക്കെ അടിച്ചു കസറുക ആണ് ആശാന്‍"""....
പുള്ളിക്ക് പേടി കൊണ്ട് ഒരു മനസമാധാനത്തിനു വേണ്ടി പറയുന്നതാണ് എന്നാ എനിക്ക് തോന്നിയത്, എന്തായാലും ഇത്ര ഒന്നും ഞാന്‍ കേട്ടിട്ടില്ല എങ്കിലും പണ്ട് അമ്മുമ്മയുടെ അടുത്തുന്നു ഈ മാടനെ കുറിച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്, അവന്റെ വക വിവരണം കഴിങ്ങപ്പോള്‍ അടുത്തവന്‍ തുടങ്ങി,
""""പണ്ട് സ്കൂളില്‍ പഠിപ്പിക്കാന്‍ വന്ന 24 കാരി ടീച്ചര്‍ പ്രേമ നൈരാശ്യം കാരണം അവിടെ ഒരു മരകൊമ്പില്‍ തൂങ്ങി മരിച്ചു എന്നൊക്കെ അവനും പറയാന്‍ തുടങ്ങി, ഇപ്പോഴും വെള്ളിയാഴ്ച കളില്‍ അവിടെ ഒരു 24 കാരിയുടെ വരവും പോക്കും ഉണ്ട് എന്നും കൂടെ അവന്‍ പറങ്ങു വച്ചു"
( ആ 24 കാരി ഒന്ന് വന്നു എങ്കില്‍ എന്ന് ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു!!!, പ്രേതം ആയാലും പെണ്ണല്ലേ!!! പോരാത്തേന് 24 വയസും, ആ കാലത്ത് പഠിക്കാന്‍ ഒക്കാതെ പോയതിന്റെ സങ്കടം തീര്‍ക്കാന്‍ എങ്കിലും ഒന്ന് കാണാമല്ലോ ),
സംസാരിച്ചു സംസാരിച്ചു എല്ലാവരും ഉറങ്ങി കാണും കുറെ നേരം അനക്കം ഒന്നും കേട്ടില്ല, പേടി ആയതു കൊണ്ടാകും എനിക്ക് ഉറക്കമേ വന്നില്ല .
സമയം എത്ര ആയി എന്ന് അറിയില്ല, പുറത്തു നല്ല മഴ ഉണ്ട്, നല്ല കാറ്റുമുണ്ട്, മിന്നലിന്റെ വെളിച്ചത്തില്‍ നമുക്ക് പരസ്പരം കാണാം, അത്രയ്ക്ക് മിന്നലും ഇടിയും, കാറ്റ് കൊണ്ട് നമ്മള്‍ കിടക്കുന്ന റൂമിന്റെ ജനലുകള്‍ പരസ്പരം അടയുന്നുണ്ട്‌, ആകെ പാടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം, ശരിക്കും നമ്മള്‍ പേടിച്ചു ഇരിക്കുക ആണ്.
ദൂരെ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്നുണ്ട്‌.......
പെട്ടന്ന് ആ ശബ്ദം നമുക്ക് തിരിച്ചറിയാന്‍ കഴിങ്ങു, അതെ ചങ്ങല യുടെ ശബ്ദം തന്നെ,
ദൂരെ നിന്നും ആ ശബ്ദം നമ്മുടെ അടുത്തേക്ക് വരുകയാണ്, ആദ്യമൊക്കെ പതിയെ കേട്ട് കൊണ്ടിരുന്ന ശബ്ദം ഇപ്പോള്‍ നമുക്ക് നല്ല പോലെ കേള്‍ക്കാം.
അതെ ആ ശബ്ദം നമ്മുടെ അടുത്തേക്ക് തന്നെ ആണ്,
നേരത്തെ പറങ്ങ മാടന്‍ നമ്മുടെ അടുത്തേക്ക് വരിക ആണല്ലോ ദൈവമേ,
ആര്‍ക്കും പരസ്പരം ഒന്നും മിണ്ടാന്‍ ഒക്കുന്നില്ല,
മാടന്‍ വരുമ്പോള്‍ മാറി നില്‍കണമെന്ന പഴമക്കാര്‍ പറയുന്നത്!!!!,
പക്ഷെ നമ്മള്‍ എങ്ങോട്ട് മാറും???,
പുറത്തേക്കു ഇറങ്ങാന്‍ ഒക്കില്ല, കൂകി വിളിച്ചാല്‍ തന്നെ ആരും കേള്‍ക്കില്ല,
അത്ര വലിയ ഒരു സ്ഥലത്ത് നമ്മള്‍ ഒന്നിച്ചു കൂകിയാല്‍ പോലും ആരും കേള്‍ക്കാന്‍ ഉണ്ടാകില്ല.
ഇടയ്ക്കു എപ്പോളോ കണ്ണ് തുറന്നു പുറത്തേക്കു നോക്കിയപ്പോള്‍ മിന്നലിന്റെ വെളിച്ചത്തില്‍ ആ രൂപത്തെ നമ്മള്‍ കണ്ടു!...
"വലിയ ശരീരം...... ഭീമാകാരമായ രൂപം, നെറ്റിയില്‍ സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍",,,,,,
ഒന്നേ നോക്കിയോളു പിന്നീട് നോക്കാന്‍ ഉള്ള ധൈര്യം നമുക്ക് ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല,........
'മാടന്‍' ആണോ അതോ തൂങ്ങി മരിച്ച ചെറുപ്പക്കാരി ആയ 'ടീച്ചര്‍' ആണോ???,
എന്താണ് ആ രൂപം എന്ന് നമുക്ക് തന്നെ ഉറപ്പിക്കാന്‍ കഴിയുന്നില്ല !!,
ഇടയ്ക്കു കേള്‍ക്കുന്ന ചങ്ങലയുടെ ശബ്ദം നമ്മളുടെ ബാക്കി ഉള്ള ധൈര്യം കൂടി ചോര്‍ത്തി കളയുക ആണ്.
അതെ, ആരോ പയ്യനെ സംസ്സാരിക്കുന്നുണ്ട് .
മാടന്‍ സംസാരിക്കുമോ?? ഇനി സംസാരിച്ചാല്‍ തന്നെ നാഗവല്ലി ഒക്കെ സംസാരിക്കുന്നതു പോലെ തമിഴില്‍ അല്ലെ സംസാരിക്കുകയുള്ളൂ??.. !!!
അല്ലങ്കില്‍ തന്നെ ഒറ്റയ്ക്ക് വന്ന മാടന്‍ എന്തിനാ സംസാരിക്കുന്നത് ?
അതോ ഇനി ഒന്നിലധികം മാടന്മാര്‍ ഉണ്ടോ?
അതോ ആദ്യം ഒറ്റയ്ക്ക് വന്ന മാടന്‍ നമ്മള്‍ ആള്‍ക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ തിരികെ പോയി കുറച്ചു മാടന്മാരെ കൂടി കൊണ്ട് വന്നതാണോ??
ഇമ്മാതിരി ചോദ്യങ്ങള്‍ എല്ലാം നമ്മുടെ മനസ്സില്‍ കൂടെ കടന്നു പോയി.........
കണ്ണ് തുറന്നു മുറ്റത്തേക്ക്‌ നോക്കിയാല്‍ മുന്നില്‍ കാണുന്നത് സ്വര്‍ണ്ണ വര്‍ണമുള്ള ഒരു രൂപമാണ്, അത് കൊണ്ട് തന്നെ ആരും കണ്ണ് തുറക്കുന്നില്ല. ....!!!!
ചങ്ങലയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്‌, അതിന്റെ കൂടെ ഇപ്പോള്‍ എന്തോ ഒടിക്കുന്ന ശബ്ധവുമുണ്ട്??.......,
നമ്മള്‍ 6 പേരും പരസ്പരം എണ്ണി നോക്കി. ഇനി നമ്മളില്‍ ആരെ എങ്കിലും കൊണ്ട് പോയി ഓടിച്ചു മടക്കുക ആണോ മാടന്‍???.
അല്ല, നമ്മള്‍ എല്ലാവരും ഉണ്ട് , പിന്നെ ആരെ ആണ് ഒടിച്ചു മടക്കുന്നത് ??
വെളിയില്‍ അലര്‍ച്ചകള്‍ കേള്‍ക്കുന്നുണ്ട്‌ ...ആരാണ് ആ അലറുന്നത് ??
എന്തോ നമുക്ക് അറിയില്ല എന്തായാലും നമ്മള്‍ എല്ലാവരുമുണ്ട്‌ ..
നമ്മള്‍ ചാകാന്‍ തയ്യാര്‍ ആയി തന്നെ കിടക്കുക ആണ് ..
അവസാനമായി എല്ലാവരും മനസ്സില്‍ ഓര്‍ത്തു
"ഏതു നിമിഷവും കാലന്‍ നമ്മളെ പിടി കൂടും, ഇതേ പോലെ ഒടിച്ചു മടക്കും. ഇനി രെക്ഷ ഇല്ല, മരണത്തിനു കീഴടങ്ങാതെ വേറെ മാര്‍ഗമില്ല"...
മാടന്‍ പിടിച്ചാല്‍ ജഡം പോലും ബാക്കി ഉണ്ടാകില്ല അത് ഉറപ്പാണ്‌ .. വീട്ടുകാരെ പറ്റിച്ചു ഇറങ്ങി നടക്കുന്നതിന്റെ ദോഷം ഇപ്പോള്‍ ആണ് മനസിലായത് ..
ഇനി അതൊന്നും പറങ്ങിട്ടു കാര്യമില്ല ..നമ്മുടെ വിധി അല്ലാതെ എന്ത് പറയാന്‍. .....
അപ്പുറത്തെ ക്ലാസ്സ്‌ റൂമില്‍ എന്തോ ഒരു അനക്കം!!....
കണ്ണും ചെവിയും അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. കാലന്‍ നമ്മുടെ അടുത്ത് എത്തിയിരിക്കുന്നു അതെ അവിടെ തീ കാണുന്നുണ്ട്, പുകയുമുണ്ട്‌. നമ്മളെ ചുട്ടു തിന്നാന്‍ മാടന്‍ തീ കൂട്ടുക ആണ്. ...........
ഇനി വന്നു ഓരോ ആള്‍കാരെ ആയി കൊണ്ട് പോകും.
അല്പം കഴിങ്ങപ്പോള്‍ മഴയ്ക്ക് ഒരു ശമനം വന്നു ....
പയ്യെ പയ്യെ ചങ്ങലയുടെ ശബ്ദവും നിന്നു,
പക്ഷെ പുറത്തേക്കു പോകാന്‍ നമുക്ക് ആര്‍ക്കും ധൈര്യം വന്നില്ല..
എന്തോ വരട്ടെ എന്ന് കരുതി അവിടെ തന്നെ കിടന്നു.
നേരം വെളുത്തു ഉണര്‍ന്നവര്‍ ഉണര്‍ന്നവര്‍ മറ്റുള്ളവരെ വിളിച്ചു ഉണര്‍ത്തി,
മുറ്റത്ത്‌ ഒരു ആള്‍കൂട്ടം, അവിടെ കിടന്നു കൊണ്ട് തന്നെ നമുക്ക് കാണാം പോലീസ് വണ്ടി കിടപ്പുണ്ട് അങ്ങ് ദൂരെ...
നമ്മള്‍ ഉറപ്പിച്ചു ഇന്നലെ ആരോ കൊല ചെയ്യപ്പെട്ടു .....
എന്തായാലും നമ്മളില്‍ ആരുമല്ല കാരണം നമ്മള്‍ എല്ലാവരും ഉണ്ട് ...
എണീറ്റ്‌ പുറത്തേക്കു നോക്കിയ നമ്മള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിങ്ങില്ല.
മുറ്റത്ത്‌ തെങ്ങിന്റെ ചോട്ടില്‍ കെട്ടിയിരിക്കുന്നു, ഒരു ആനയെ .....
ഇന്നലെ കേട്ട ചങ്ങല കിലുക്കത്തിന്റെ കാരണം തേടാന്‍ പിന്നെ ഒന്ന് കൂടി നമുക്ക് ആലോചിക്കേണ്ടി വന്നില്ല....
ആന നില്‍ക്കുന്നത് നെറ്റിപട്ടത്തോട്‌ കൂടി ആണ് ,
ഇന്നലെ കണ്ട സ്വര്‍ണ്ണ വര്‍ണ്ണ രൂപവും എന്താണ് എന്ന് അതോടു കൂടി നമുക്ക് പിടി കിട്ടി, ആനയുടെ അടുത്ത് തെങ്ങിന്റെ ഓലയും പനംപട്ടയും ധാരാളം കിടപ്പുണ്ട്,
ഇന്നലെ ഓടിച്ചു മടക്കിയതും എന്താന്ന് അതോടു കൂടി മനസിലായി.
പുറത്തു ഇറങ്ങി പാപ്പന്‍ എന്ന് തോന്നിച്ചവനോട് ചോദിച്ചു!
"ഇതെന്നാ ആനയെ ഇവിടെ കേട്ടിയെക്കുന്നത്?"
ഇന്നലെ ഉത്സവ സ്ഥലത്ത് വച്ചു ആന ഇടങ്ങു എന്നും ആനയെ അവിടുന്ന് കൊണ്ട് പോകുന്ന വഴിക്ക് മഴ പെയ്തു എന്നും അപ്പോള്‍ ഇവിടെ അടുത്ത് കണ്ട തെങ്ങില്‍ കെട്ടി എന്നും പാപ്പന്‍ തട്ടി വിട്ടപ്പോള്‍ ധൈര്യ ശാലികളായ നമ്മള്‍ പരസ്പരം നോക്കി ............
ആനയെ കെട്ടിയതിനു ശേഷം ഇന്നലെ പാപ്പാന്മാര്‍ നമ്മുടെ അടുത്തുള്ള റൂമില്‍ ആണ് കിടന്നു എന്ന് കൂടി കേട്ടപ്പോള്‍ ഇന്നലെ കേട്ട സംസാരവും തീയും പുകയും എല്ലാം എവിടുന്നു ആണ് എന്ന് ഒന്നൂടെ ഊഹിക്കണ്ടി വന്നില്ല ........
ഇടങ്ങ ആനയെ അഴിപ്പിച്ചു സ്കൂള്‍ തുറപ്പിക്കാന്‍ വന്നു നില്‍ക്കുന്ന പോലീസ് ഏമാന്മാരെ നോക്കി ഇന്നലെ ഇവിടെ ഒരു സാമൂഹിക പ്രശനം ഉണ്ടായപ്പോള്‍ ആനക്കും പാപ്പാന്മാര്‍ക്കും കാവല്‍ ഇരിക്കാന്‍ നമ്മള്‍ ഈ നാട്ടിലെ നല്ല 6 ചെറുപ്പക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന ഒരു കമന്റും പാസ്സ്‌ ആക്കി വീടുകളിലേക്ക് പോയി. ...........
അന്നത്തോടെ എന്തായാലും സ്കൂളില്‍ കിടക്കുന്ന പണി നമ്മള്‍ ഉപേക്ഷിച്ചു. എവിടെ പോയാലും എത്ര താമസിച്ചാലും വീട്ടില്‍ പോയേ കിടക്കൂ,
"അവിടെ ആരും ആനയെ കൊണ്ട് കെട്ടി നമ്മളെ പേടിപ്പിക്കില്ലല്ലോ "
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Sunday, August 23, 2009

വാമനന്‍ 2009

ഓണത്തിനെ കുറിച്ച് എന്തേലും ബ്ലോഗണം എന്ന് ഓര്‍ത്തപ്പോഴേ മനസ്സില്‍ കരുതിയതാ, നമ്മുടെ സമൂഹത്തില്‍ വാമനന് നേരിടുന്ന അവഗണന, അതിനു എതിരായി എന്നെ കൊണ്ട് ഒക്കുന്നത് ചെയ്യണം എന്ന് , അപ്പോള്‍ ആണ് വാമനന്‍ ഈ കാലത്ത് ജീവിച്ചിരുന്നു എങ്കില്‍ അദേഹത്തിന് സഹിക്കേണ്ടി വരുന്ന കാര്യങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതാം എന്ന് കരുതിയത്‌. തെറ്റായി പോയെങ്കില്‍ പ്രിയ വായനക്കാര്‍ ക്ഷമിക്കണം, ക്ഷമിചില്ലങ്കിലും കുഴപ്പമൊന്നുമില്ല ഞാന്‍ എഴുതും.
ഓണം വന്നപ്പോള്‍ എല്ലാവരും മഹാബലിയുടെ പുറകെ ആണ്, മഹാബലിയുടെ പോലെ വേഷം ധരിക്കാനും, മഹാബലി വരുമ്പോള്‍ ചോറ് കൊടുക്കാനും, വീടൊക്കെ ഒരുക്കാനും നമ്മള്‍ എല്ലാവരും മത്സരിക്കുക ആണ് ഇതിനിടയില്‍ നമ്മള്‍ സൗകര്യ പൂര്‍വ്വം മറന്നു പോകുന്ന ഒരു മുഖമുണ്ട്, നമ്മുടെ കൊട്ടേഷന്‍ വാമനന്റെ. ആര്‍ക്കാനും വേണ്ടി കൊട്ടേഷന്‍ എടുത്തു മഹാബലിയെ ചവിട്ടി (ഇന്നത്തെ പോലെ ബോംബോ തോക്കോ ഒന്നും ഇല്ലല്ലോ പണ്ട് ) കൊന്ന വാമനനെ പറ്റി പിന്നീട് ആരേലും ഓര്‍ത്തോ?! ഗാന്ധിയെ കൊന്ന ഗോട്സേക്ക് പോലും സ്മാരകം പണിയുന്ന നമ്മുടെ കാലത്ത് പാവം വാമനനെ സൗകര്യ പൂര്‍വ്വം എല്ലാരും മറന്നു.
പനി പിടിച്ചു ഏതേലും മന്ത്രിയുടെ മക്കള്‍ ചത്താല്‍ കമ്മിഷന്‍ വച്ച് അന്വഷണം നടത്തുന്ന നമ്മുടെ കേരളത്തില്‍ വാമനനെതിരെ ഒരു കമ്മിഷനും വന്നില്ല, ഇന്ന് ഭരണം പിടിച്ചടക്കാന്‍ വേണ്ടി അച്ചു മാമനും വാമനനും ചേര്‍ന്ന് നടത്തിയ ഒരു ഏര്‍പ്പാടയിരുന്നോ മഹാബലിയുടെ കൊല എന്ന് പോലും ഇപ്പോള്‍ സംശയിക്കാം. പിണറായി പക്ഷം ഇത് എങ്ങനെ എങ്കിലും അറിഞ്ഞാല്‍ അവര്‍ അച്ചു മാമന് എതിരെ PB യില്‍ പരാതി കൊടുത്തു, നമ്മുടെ കാരാട്ട് മുത്തശ്ശന്റെ നേത്ര്വത്വത്തില്‍ ഒരു സമിതി തന്നെ ഉണ്ടാക്കി കളയും. അങ്ങനെ ഉണ്ടായാല്‍ വായില്‍ തോന്നുന്ന എന്തും വിളിച്ചു പറയുന്ന നമ്മുടെ സുധാകരന്‍ മന്ത്രിക്കും ജയരജന്മാര്‍ക്കും പിന്നെ വിശ്രമം ഉണ്ടാകില്ല. വേണമെങ്കില്‍ അവര്‍ മഹാബലിയുടെ കുട വയറിനെ ചക്കയോടും വാമനന്റെ മൊട്ട തലയെ തെങ്ങയോടും ഉപമിച്ചു കളയും (അവരുടെ ഉപമ മറ്റുള്ള ആളുകള്‍ക്ക് മനസിലാകാതെ ഇരുന്നാല്‍ മതിയല്ലോ).
എന്തൊക്കെ ആയാലും കൊട്ടേഷന്‍ എടുത്തു മഹാബലിയെ തട്ടിയ വാമനന് പറങ്ങ പയിസ കൊടുത്തില്ല എന്ന് ഒരു പൊതു സംസാരം പണ്ടേ ഉണ്ടായിരുന്നു എന്ന് പറങ്ങു കേടിട്ടുണ്ട് (കൊട്ടേഷന്‍ കൊടുത്തത് കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ട ആയ ശ്രീമതി ശോഭ ജോണ്‍ ആണോ എന്നുള്ള സംശയം എനിക്ക് നല്ല പോലെ ഉണ്ട് ). വാമനന്‍ കൊടയുമായി വന്നത് ആളിനെ അറിയാതെ ഇരിക്കാന്‍ വേണ്ടി എന്ന് ആണ് മറു ചേരിയിലെ ആള്‍കാര്‍ പറങ്ങു നടക്കുന്നത്, ചവിട്ടി പാതാളത്തിലേക്ക്‌ ഇട്ടതു മഹാബലിയെ വീണ്ടും പോസ്റ്റ്‌ മാര്‍ട്ടം നടത്തി തെളിവ് കണ്ടു പിടിക്കാതിരിക്കാന്‍ വേണ്ടി ആണ് എന്നും പറയപ്പെടുന്നു. അല്ലങ്കില്‍ പിന്നെ വയസായ മഹാബലിയെ നാഭിക്കു തോഴിക്കാതെ എന്തിനാണ് തലേല്‍ ചവിട്ടി താഴ്ത്തിയത്. ഇന്ന് ആണേല്‍ മഹാബലിയുടെ ബോഡി സെനറ്റ് ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച്, ജാത ആയി വലിയ നഗരം ചുറ്റിച്ചു നാല് വെടീം പൊട്ടിച്ചേ അടക്കം ചെയ്യുക ഉള്ളു (പണ്ട് ആയോണ്ട് പോലീസിന്റെ 8 ഉണ്ട വെറുതെ പോയില്ല)
പ്രതിപക്ഷത്തിന്റെ ഒരു അവിശ്വാസം കൊണ്ട് വരാനുള്ള അവസരം ആണ് വെറുതെ പോയത്, സ്വന്തക്കാരുടെയോ ബന്ധുക്കളുടെയോ കല്ല്യാണമോ അടിയന്തിരമോ ഉണ്ടേല്‍ (അന്ന് നിയമസഭ സമ്മേളനം ഉണ്ടേല്‍ ), ഉടനെ എല്ലാരും കൂടെ ഒത്തു കൂടി ഒരു അവിശ്വാസം കൊണ്ട് വരും, അച്ചു മാമന്‍ അത് സ്വപ്നത്തില്‍ പോലും അംഗീകരിക്കില്ല എന്നൊക്കെ അവര്‍ക്ക് നേരത്തെ അറിയാം. സംഗതി അംഗീകരിക്കില്ല, എന്ന് കേട്ടാല്‍ ഒടനെ എന്നാല്‍ ഞങ്ങള്‍ ഇറങ്ങി പോകുന്നു എന്ന് പറങ്ങു നേരെ ഒറ്റ പോക്കാ, നേരെ പോകുന്നത് കല്ല്യാണ വീട്ടിലേക്കോ ഏതേലും മുന്തിയ ബാറിലെക്കോ ആണ്, എന്നിട്ട് വൈകുന്നേരം ആകുമ്പോള്‍ ചുണ്ടൊക്കെ തുടച്ചു ഏതേലും ചാനലില്‍ വന്നിരുന്നു പ്രസംഗിക്കുന്ന കേള്‍ക്കാം, ഇതൊന്നും ആര്‍ക്കും മനസിലാകില്ലന്ന മാന്യദേഹങ്ങളുടെ വിചാരം (പൊതു ജനം കഴുതകള്‍ ആണല്ലോ), ഇവര്‍ ഇറങ്ങി പോകുന്നത് കൊണ്ട് ഇന്നേ വരെ ജനങ്ങള്‍ക്ക്‌ ഒരു ഉപയോഗോം ഉണ്ടായി എന്ന് ഞാന്‍ കേട്ടിട്ടില്ല . അല്ല പണ്ട് അച്ചു മാമനോക്കെ ആയിരുന്നപ്പോളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, ഒറ്റ വ്യത്യാസമേ ഉള്ളു ഇവര്‍ പോയാല്‍ കല്യാണത്തിന് പോകും അവര്‍ പോയാല്‍ ആ സിന്ധു ചേച്ചിയെയും വിളിച്ചോണ്ട് വണ്ടിക്കു കല്ല്‌ എറിയാന്‍ പോകും, തമ്മില്‍ ഭേതം തൊമ്മാന, ഇവര്‍ തിന്നു തീര്‍ക്കും അവര്‍ തച്ചുടക്കും. എന്തായാലും പണ്ട് കാലത്ത് ആയതിനാല്‍ മഹാബലിയുടെ കാര്യത്തില്‍ അവിശ്വാസവും ഇറങ്ങി പോക്കും ഒന്നും നടന്നില്ല.
വാമനനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ഒരു നീക്കം നടക്കുന്നു എന്ന് കണ്ടു "ഓള്‍ കേരളാ ഗുണ്ടാ അസോഷ്യസഷന്‍" (പ്രസിഡന്റ്‌ :ശോഭ ജോണ്‍) ന്റെ നേതൃത്വത്തില്‍ അതിനെ പ്രതിരോധിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ട തലസ്ഥാനത്തെ പോലീസിന് ഗുണ്ട പോയിട്ട് ഉണ്ട പോലും കിട്ടീല്ല എന്ന് ആണ് പൊതു സംസാരം. എങ്ങനെ കിട്ടാനാ പോലീസ് ഏമാന്‍ മാര്‍ അല്ലെ ഇവരുടെ ഒക്കെ നേതാക്കന്മാര്‍.
വാമനന്‍ മൂന്നു അടി മണ്ണ് ചോദിച്ചപ്പോള്‍ മഹാബലി കൊടുക്കാം എന്ന് സമ്മധിക്കുകയും അവസാനം കൊടുക്കാന്‍ നേരം പറങ്ങു പറ്റിച്ച് വാമനന്‍ കേറി അങ്ങ് വളര്‍ന്നു, അവസാനം കൊടുക്കാന്‍ സ്ഥലം ഇല്ലാതെ പോകേം ചെയ്തു എന്ന് ആണല്ലോ കഥ. ഈ കഥയിലെ ഒരു വൈരുധ്യം പലപ്പോളും ഞാന്‍ ഓര്‍ക്കാറുണ്ട്, എല്ലാ കാര്യോം അറിയാവുന്ന മഹാബലി എന്ത് കൊണ്ട് വാമനനുമായി കരാറു ഒപ്പ് വച്ചപ്പോള്‍ വാമനന്റെ സൈസിനെ പറ്റി കരാറില്‍ പറങ്ങില്ല . കരാര്‍ എന്ന് കേട്ടാല്‍ നമ്മുടെ ഇടതു അണ്ണന്മാര്‍ക്ക് ഹാലിളകും കുറെ നാള്‍ മുന്നേ ആണവ കരാര്‍ ആയിരുന്നു, ഇപ്പോള്‍ ആസിയാന്‍ കരാര്‍ ആയി. ഇനി വാമനന്റെ കരാര്‍ കൂടെ പറങ്ങു കൊടുത്താല്‍ അത് മതി, കുറെ നാളത്തേക്ക് അതിന്റെ പുറകെ നടന്നോളും.
ചാനല്‍ കാര്‍ എല്ലാം കൂടി മഹാബലിയെ ഏറ്റെടുത്തിരിക്കുന്ന ലക്ഷണം ആണ്, പക്ഷെ അവിടെം പാവം വാമനനെ ആര്‍ക്കും വേണ്ട. പാര്‍ട്ടി ചാനെല്‍ പറയുന്നത് വാമനന്‍ RSS ന്റെ ആളാണ് എന്ന് ആണ്. അതിനു എതിരായി അവര്‍ ഒരു ആഗോള ചര്‍ച്ചയും സങ്കടിപ്പിച്ചു. ഇനി ഇപ്പോള്‍ അവര്‍ വാമന വാരം തന്നെ സങ്കടിപ്പിക്കാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. എന്റെ TV യില്‍ ആ പാര്‍ട്ടി ചാനല്‍ ഞാന്‍ എവിടെയോ കൊണ്ട് ഒളിച്ചു ഇട്ടേക്കുക ആണ്, അതിലെ വാര്‍ത്ത എങ്ങാനും നമ്മള്‍ അറിയാതെ എങ്ങാനും ഒന്ന് കേട്ട് പോയാല്‍ അന്നത്തെ ദിവസം പോക്കാ, മറ്റുള്ള ചാനലില്‍ പറയുന്നതിനും നേരെ വിപരീതം ആണ് അവര്‍ പറയുന്നത്. നാല് ആള്‍കാര്‍ കേള്‍കുന്നത് ആണ് എന്നുള്ള ഒരു വിചാരം എങ്കിലും വേണ്ടേ ?
കാര്യം ഇങ്ങനെ ഒക്കെ ആയാലും മഹാബലിയും വാമനനും എന്നൊക്കെ കേട്ടാല്‍ മനസ് അകെ ഒരു കുളിര് കോരും, സംഗതി ഇങ്ങനെ ഒക്കെ എഴുതി എങ്കിലും ഓണം എന്ന് കേട്ടാല്‍ ഒരു പ്രത്യേക സുഖം തന്നെ ആണ്
"എല്ലാ വായനക്കാര്‍ക്കും, സുഹ്രത്തുക്കള്‍ക്കും എന്റെ ഹൃദയം നിറങ്ങ ഓണാശംസകള്‍"
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Saturday, August 22, 2009

വെള്ളിയഴ്ചകാവ് എന്ന പേര് ആര്‍ക്കും അങ്ങനെ അറിയാന്‍ വഴി ഇല്ല, എന്നാല്‍ അങ്ങനെ ഒരു സ്ഥലം ഉണ്ട്, വര്‍ക്കലക്ക് അടുത്ത് ഉള്ള ഒരു സ്ഥലമാണ്‌, ശാന്ത സുന്ദരമായ, പ്രക്രതി സുന്ദരമായ ഒരു സ്ഥലം, ചുറ്റും പാടങ്ങളും, നദികളും കുളങ്ങളും ആയി ആരെയും മോഹിപ്പിക്കുന്ന ഒരു നാടന്‍ ഗ്രാമം, അല്ല ഇങ്ങനെ ഒക്കെ പരങ്ങു വരുന്നത് ആ നാടിന്റെ ഗുണം കൊണ്ടല്ല, പ്രവാസ ജീവിതം കഴിങ്ങു അവധിക്കു പോയപ്പം ആ അബുദാബി വിമാനത്താവളത്തില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ ധാ നില്‍ക്കുന്നു ഒരു സുന്ദരി, എന്തായാലും സുന്ദരി അല്ലെ ഒന്ന് കേറി കണ്ടു കളയാം എന്ന് കരുതി കേറിയപ്പോള്‍ ആണ് അവളെ ഒരു സോപിംഗ്, എന്തേലും വേടിക്കണം പോലും. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോള്‍ ചുറ്റും കണ്ടത് നല്ല ചുവന്ന നിറത്തിലെ റമ്മും ബ്രാണ്ടിയും. എന്തായാലും ആ തരുണീ മണി പറങ്ങതല്ലേ ഒരെണ്ണം വേടിക്കാം എന്ന് കരുതി, അപ്പോളാണ് അവളെ വക ഒരു ഓഫര്‍ മൂന്നെണ്ണം വേടിച്ചാല്‍ ഒരു ബാഗ്‌ ഫ്രീ പോലും (പെണ്ണിനെ വേടിക്കുമ്പോള്‍ കൊച്ചിക്ക ഫ്രീ അല്ലെ, അതാണ് കാലം പിന്നെ ആണോ ഒരു ബാഗ്‌ ). എന്തായാലും അടുത്ത ജന്മത്തില്‍ ചിലപ്പോള്‍ ഈ സുന്ദരി ഭാര്യ ആയി വന്നാലോ, അത് കൊണ്ട് അവളെ പിണക്കാതെ ഇരിക്കുന്നതാ ബുദ്ധി ......തുടരും

Thursday, August 20, 2009

ഇവനല്ലേ പുലി .......വെറും പുലി അല്ല പുപ്പുലി




കടപ്പാട് : പേരറിയാത്ത ഏതോ ഒരു സ്നേഹിതന്

Tuesday, August 18, 2009

" കേണല്‍ ലാലേട്ടന്‍"

വിനോദ് ഗോപാല്‍
നേരം പരപരാ വെളുത്തതെ ഉള്ളു ആളുകളൊക്കെ കാറിലും ബൈക്കിലും ആയി പറന്നു പോകുക ആണ്, ഇവരെന്താ ഇത്ര സ്പീഡില്‍ ഈ പോകുന്നത് എന്ന് കാണുന്നവര്‍ക്ക് പൊതുവേ സംശയം തോന്നുന്നുണ്ട്, പക്ഷെ എല്ലാരും പോകുന്നത് ഒരേ സ്ഥലത്തേക്ക് ആണ് എന്ന് മനസിലായപ്പോള്‍ കാണുന്നവര്‍ക്കും ഒരു ആകാംഷ, ഇവരൊക്കെ ഈ 1 ആം തീയതി ആയിട്ടു എവിടെക്കാ ഈ പായുന്നത്, പക്ഷെ എല്ലാരും ചെന്ന് നില്‍ക്കുന്നത് ഒരു വീട്ടില്‍ തന്നെ ആണ്, അതെ നമ്മുടെ ലാലേട്ടന്റെ വീട്, സംശയിക്കണ്ട നിങ്ങള്‍ കരുതുന്ന ലാലേട്ടന്‍ തന്നെ സാക്ഷാല്‍ ശ്രീ മോഹന്‍ലാല്‍, " കേണല്‍ ലാലേട്ടന്‍"
എല്ലാവരും കൂടി ബഹളം ആയപ്പോള്‍ നമ്മുടെ സെക്ക്യൂരിറ്റി മാമന്‍ വന്നു ഗേറ്റ് തുറന്നു, എല്ലാവരുടേം അവശ്യം ഒന്ന് തന്നെ ആയിരുന്നു
"ലാലേട്ടനെ കാണണം"
ഇതെന്നതാ ഒരിക്കലും ഇല്ലാത്ത ഒരു ജനം ലാലേട്ടനെ കാണാന്‍ എന്ന് സെക്ക്യൂരിറ്റി മാമന്‍ അധിശയിച്ചു നില്‍ക്കുമ്പോള്‍ ബഹളം കേട്ട ലാലേട്ടന്‍ വാതില്‍ തുറന്നു വന്നു. തങ്ങളുടെ പ്രിയ താരത്തെ കണ്ട ജനങ്ങള്‍ തുള്ളിച്ചാടി, ആര്‍പ്പുവിളികളുമായി ലാലേട്ടന്റെ അടുത്ത് ചെന്ന എല്ലാവരും ചോദിച്ചത് ഒരേ കാര്യം തന്നെ ആയിരുന്നു

"പ്രിയ ലാലേട്ടാ അങ്ങ് കേണല്‍ ആയി, ഇന്ന് 1 ആണ് തീയതി, ഒറ്റ സിവിലും തുറക്കില്ല ബാറും ഇല്ല, അങ്ങേക്ക് കിട്ടിയ കുപ്പികളില്‍ നിന്നും ഓരോന്ന് വീതം നമുക്ക് തന്നൂടെ ? വെറുതെ വേണ്ട സിവിലിലെ അതെ പയിസ തരാം, വേണേല്‍ അധികവും തരാം, രാവിലെ കുടി വെള്ളം കിട്ടാത്ത സങ്കടം കൊണ്ട് ചോദിക്ക ആണ് "
വിനോദ് ഗോപാല്‍

Monday, August 17, 2009

ദിവ്യപ്രേമം

വിനോദ് ഗോപാല്‍
അതി രാവിലെ കോളേജില്‍ ചെല്ലുന്ന എനിക്ക് അവിടെ പ്രത്യേകിച്ച് പണി ഒന്നും ഉണ്ടായിരുന്നില്ല രാവിലെ അവിടെ വരുന്ന പെണ്‍കൊടികളെ കാണുക എന്ന ഒറ്റ ആഗ്രഹമേ ഉള്ളു. ആദ്യമൊക്കെ ഞാന്‍ ഒറ്റക്കാണ് പോയിരുന്ന എങ്കില്‍ പയ്യെ പയ്യെ എന്നെ പോലെ ഉള്ള കുറെ താന്തോന്നിമാരെ കൂടെ കിട്ടി (കാര്യം കുഴപ്പക്കാര്‍ ആന്നേലും അവിടുത്തെ ഏറ്റവും നല്ല കുട്ടികള്‍ നമ്മള്‍ ആണ് എന്ന് ആണ് നമ്മുടെ ഒരു വിചാരം) അങ്ങനെ കാലം കടന്നു പോയപ്പോള്‍ ആണ് ആ സത്യം നമ്മള്‍ മനസിലാക്കിയത് നമ്മള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോകുക ആണ് എന്ന്.ഒന്നാം വര്‍ഷത്തില്‍ സ്ഥിരം പാന്റ് എന്ന വേഷത്തില്‍ ആറാടിയ നമ്മള്‍ പയ്യനെ മുണ്ടന്മാര്‍ ആയി മാറി. പെട്ടന്ന് ഒരു ആവശ്യം വന്നാല്‍ അഴിച്ചു തലേല്‍ കെട്ടി ഓടാന്‍ അതെ പോലെ പറ്റിയ ഒരു വേഷം ഇല്ല എന്ന് ആണ് പൊതുവേ ഉള്ള അഭിപ്രായം, അതും പോരാത്തേന് ഈ മുണ്ട് ഉടുത്ത ചേട്ടന്മാരോട് പെണ്‍കുട്ടികള്‍ക്ക് ഒരു വല്ലാത്ത മമത ആണ് എന്ന് നമ്മടെ പൂര്‍വികരില്‍ നിന്നും നമ്മള്‍ പറങ്ങു കേട്ടിട്ടുണ്ട്, മമത ആയാലും E. അഹമദ് ആയാലും നമ്മള്‍ എന്തായാലും മുണ്ടന്മാര്‍ ആയി എന്ന് വേണം പറയാന്‍. പുതിയതായി കോളേജിലേക്ക് വരുന്ന പെണ്‍കുട്ടികളില്‍ നിന്നും അവരുടെ രെക്ഷിതാക്കളില്‍ നിന്നും അന്നത്തെ ചിലവിനുള്ള പയിസ പിരിക്കുക എന്ന ഒരു ചെറിയ കലാപരിപാടി അവിടെ നമ്മള്‍ അനുവര്‍ത്തിച്ചു പോന്നിരുന്നു അതിനായി ചില ലുട്ടു ലുടുക്ക പാര്‍ട്ടികളുടെ പേരും പറങ്ങിരുന്നു. പിരിക്കുമ്പോള്‍ പല പാര്‍ട്ടിക്കാര്‍ ആണ് എങ്കിലും ബിരിയാണി തിന്നുമ്പോള്‍ നമ്മള്‍ എല്ലാം ഒരേ പാര്‍ട്ടിക്കാര്‍ ആണ്.
ആ സമയത്താണ് നമ്മളെ എല്ലാം ഒരേ പോലെ അധിശയിപ്പിക്കുന്ന ആ പെണ്‍കുട്ടി കോളേജിലേക്ക് വന്നത്, വഴിയിലെ വച്ച് തന്നെ പിരിവു ചോദിച്ചപ്പോള്‍ തരാതെ പോയ ആ തരുണീമണിയെ പുറകെ നടന്നു ശല്ല്യപെടുത്തിയപ്പോള്‍ അവസാനം ആ വായില്‍ നിന്നും മുത്ത്‌ പോഴിങ്ങു
" ഞാന്‍ നിങ്ങള്‍ കരുതുന്ന പോലെ ഇവിടെ പഠിക്കാന്‍ വന്നതല്ല"
സ്വഭാവികമായും നമുക്ക് ഉണ്ടായ അടുത്ത സംശയം നമ്മള്‍ ഒരുമിച്ചു ചോദിച്ചു
"പിന്നെ എന്തിനാ കോളേജ് കാണാന്‍ വന്നതാണോ"
ദേഷ്യം വന്നിട്ടാകണം കയ്യിലിരുന്ന ബാഗീന്നു ഒരു കവര്‍ പൊക്കി കാണിച്ചു, കവര്‍ കണ്ടപ്പോലെ ഞങ്ങള്‍ ഞെട്ടി, അത് വായിക്ക കൂടി ചെയ്തപ്പോള്‍ വീണ്ടും ഞെട്ടി.
"Appointment order"
To
Chemistry Department (Teacher)
ജീവിതത്തില്‍ ആദ്യമായി മാത്സ്‌ എടുത്തതിനു ഞാന്‍ എന്നെ തന്നെ ശപിച്ചു, എന്റെ അച്ഛന് ഇതൊക്കെ നേരത്തെ അറിയാമായിരുന്നത് കൊണ്ട് ആകണം അച്ഛന്‍ പണ്ടേ എന്നോട് പറങ്ങത് ആണ് നീ കെമിസ്ട്രി എടുത്തു പഠിക്കാന്‍, മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് പറയുന്നത് എത്ര സത്യം ആണ് എന്ന് ഞാന്‍ മനസിലാക്കി. എന്തായാലും നമ്മുടെ കൂടെ നിന്ന കെമിസ്ട്രി പിള്ളേര്‍ അവരെ കൂടെ തന്നെ അങ്ങ് പോയി. അവന്മാര്‍ പോകുന്നത് കണ്ടാല്‍ തോന്നും ആ പെണ്ണുമായി എന്തോ പൂര്‍വ്വ ബന്ധം ഉണ്ട് എന്ന്. എന്തായാലും അവര് പോയ പുറകെ കെമിസ്ട്രി ലക്ഷ്യമാക്കി നമ്മളും നടന്നു, പിന്നെ അങ്ങോട്ട്‌ ഉള്ള എല്ലാ ഒഴിവു സമയങ്ങളിലും നമ്മള്‍ അവിടെ തന്നെ ആയിരുന്നു, നമ്മള്‍ പഠിക്കുന്ന വിഷയം മാറിയോ എന്ന് പോലും പലരും സംശയിചിട്ടുണ്ടാകണം. നമ്മള്‍ എവിടെ എന്ന് തിരക്കുന്ന പിള്ളേരെ കൂടെ "അവന്മാര്‍ ആ കെമിസ്ട്രി യുടെ മുന്നില്‍ കാണും എന്ന് പറയുന്ന ഇടം വരെ എത്തി കാര്യങ്ങള്‍, കാലം അങ്ങനെ കടന്നു പോയി അതിനിടക്ക് പഠിത്തം കുറവും വായി നോട്ടം കൂടുതലും ആയി നമ്മള്‍ അങ്ങനെ വിരഹിച്ചു. പക്ഷെ എന്ത് നടന്നില്ലങ്കിലും എന്നും നമ്മള്‍ നമ്മുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ പോകുമായിരുന്നു.
ആ വര്‍ഷവും തീര്‍ന്നു അടുത്ത വര്‍ഷത്തില്‍ നമ്മള്‍ അവിടുത്തെ തല മൂത്തപ്പന്മാര്‍ ആയി, അതോടു കൂടി വായി നോട്ടം എന്ന കലാപരിപാടി കൂടുതല്‍ ശക്തി ആര്‍ജിച്ചു. ആ ഓണകാലത്ത് കോളേജിലെ ഓണ പരിപാടി തകര്‍ത്തു നടക്കുന്നു. അപ്പോളാണ് നമ്മളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത‍ വന്നത്, നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ ഒളിച്ചോടി പോയി, ഒളിച്ചോടി പോയി എങ്കില്‍ അത്രയ്ക്ക് സങ്കടമില്ല ഇത് ഓടിയത് അവിടുത്തെ ഹെഡ് അയ 53 വയസുള്ള ഒരു ഭാരിയയും രണ്ടു കുട്ടികളും ഉള്ള തല നരച്ച സാറിന്റെ കൂടെ. അതോടു കൂടി ഓണ പരിപാടി നിര്‍ത്തി വയ്ക്കുന്ന ഇടം വരെ എത്തി കാര്യങ്ങല്‍. ഇത്രയും നാള്‍ നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നിട്ട് നമ്മളെ എല്ലാം കളങ്ങു അവര്‍ പോയി രിക്കുന്നു. നമ്മള്‍ ഉണ്ണാതെ ഉറങ്ങാതെ ആ കെമിസ്ട്രി ലാബിനു മുന്നില്‍ കാവല്‍ ഇരുന്നതാണ്, നമ്മളോട് ഒരു വാക്ക് പോലും പറയാതെ അവര്‍ പോയി, കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ച്, പെണ്ണുങ്ങള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി (കാരണം അവരെ കളങ്ങു കെമിസ്ട്രി തിരക്കി പോയ കാമുകന്മാരെ തിരിച്ചു കിട്ടുമല്ലോ). എന്തൊക്കെ ആയാലും പോയത് പോയല്ലോ ഇനി ഇട്ടു തിരിച്ചു വരുകേം ഇല്ല എന്ന് സ്വയം ആശ്വസിച്ചു. കുറച്ചു ദിവസത്തിന് ശേഷം മണവാളനും മണവാട്ടിയും കൂടെ ഒരു വെള്ള ബെന്‍സ്‌ കാറില്‍ വന്നു ഇറങ്ങി, അന്ന് അവിടെ ഉണ്ടായതൊക്കെ ഞാന്‍ ഇന്നും മറന്നിട്ടില്ല, ആദ്യമായി പ്രേമം വയിലന്‍സ് ലേക്ക് തിരിയുന്നത് ഞാന്‍ കണ്ടു. പ്രേമം നടക്കാതെ പോയ കാമുകന്മാര്‍ എല്ലാം കൂടി ആ ബെന്‍സ്‌ കാര്‍ തല്ലി തരിപ്പണം ആക്കി എന്നിട്ടും അരിശം തീരങ്ങു നവധംബധികളെ ലാബില്‍ ഇട്ടു പൂട്ടി, എന്നിട്ടുണ്ടോ വിടുന്നു തടസം പിടിക്കാന്‍ വന്ന സഹായികള്‍ക്കും കിട്ടി ശേരിക്കിനു, അവസാനം പോലീസ് സാറന്മാര്‍ വരേണ്ടി വന്നു അവര്‍ക്ക് അവിടുന്ന് പോകാന്‍.
അന്ന് ഞാന്‍ ഒരു കാര്യം മനസിലാക്കി "പ്രേമത്തിന് കണ്ണും ഇല്ല മൂക്കും ഇല്ല എന്തിനു ബോധം പോലും ഇല്ല, ആര്‍ക്കും ആരേം പ്രേമിക്കാം കിട്ടിയാല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി കിട്ടീല്ലേ ഇടി"
സ്നേഹത്തോടെ വിനോദ് ഗോപാല്‍

"അറബിക്കുള്ള ഓണസദ്യ "

വിനോദ് ഗോപാല്‍
ആ ബ്ലോത്രം ഒന്ന് വായിച്ചപ്പോള ശെരിക്കും ഓണം വന്നു എന്ന് എനിക്ക് ഓര്‍മ വന്നത്, എന്തായാലും ഓണം വന്നതല്ലേ ഞാന്‍ ആയിട്ടു എന്തേലും എഴുതീല്ലേ മാവേലിക്ക് എന്നാ തോന്നും, അല്ല മാവേലിക്ക് എന്തോന്ന് തോന്നിയാലും ഇല്ലങ്കിലും തോന്നിവാസികള്‍ അയ എന്റെ നാട്ടുകാര്‍ക്കു എന്തോന്ന് തോന്നും, ആ ചെറുക്കനെ കെട്ടും കെട്ടി ഗള്‍ഫിലേക്ക് പറങ്ങു അയച്ചിട്ട് അവന്‍ ഒരു ഓണം വന്നിട്ട് ആ ബ്ലോഗില്‍ പോലും ഒന്നും എഴുതീല്ല എന്ന് അവര്‍ കരുതില്ലേ? അല്ലങ്കില്‍ തന്നെ ഈ ബ്ലോഗ്‌ എഴുത്തിന്റെ പേരില്‍ അവിടെ പലരും എനിക്ക് ഉപരോധം ഏര്‍പ്പെടുത്തി എന്നൊക്കെ പറയണ കേട്ടു, ഇനി എന്തായാലും വേഷം മാറി വേണം നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചെന്ന് ഇറങ്ങാന്‍ അല്ലങ്കില്‍ അച്ചു മാമനും പിണങ്ങരയിയും കൂടെ PB കഴിങ്ങു വന്നു ഇറങ്ങിയ പോലെ ഇരിക്കും. നാട്ടുകാര്‍ നീട്ടി വിളിക്കും പിച്ചി പൂവേ V.S , റോസാ പൂവേ നേതാവേ, ചക്കര മുത്തെ നേതാവേ (വിളി ഒക്കെ ഏകദേശം ഇങ്ങനെ ആയിരിക്കും പക്ഷെ ചില അക്ഷരപിശവ് ഉണ്ടാകും എന്നെ ഉള്ളു), എന്തായാലും വരുന്നതൊക്കെ വരുന്നിടത്ത് വച്ച് കാണാം, അണ്ണാന്‍ മൂത്താല്‍ മരം കേറ്റം മറക്കില്ലല്ലോ അതോണ്ട് ബ്ലോഗ്‌ എഴുത്ത് നിര്‍ത്തുന്ന ഏര്‍പ്പാടെ ഇല്ല.
അപ്പോള്‍ നമ്മള്‍ പറങ്ങു വന്നത് ഓണത്തിനെ കുറിച്ചാ, നാടിലെ ആയിരുന്നപ്പോള്‍ കാണാം വിറ്റും ഓണം ഉണ്ണണം എന്ന് ആണല്ലോ ചൊല്ല്, ഇവിടെ കാണം എന്ന് പറയുന്നത് നമ്മുടെ കമ്പനി ആണല്ലോ, ഓണം ഉണ്ണാന്‍ വേണ്ടി അത് വിറ്റോട്ടെ എന്ന് അറബിയോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി സുരേഷ്ഗോപി ചില പടത്തില്‍ പറയണത് പോലെ ഉണ്ടായിരുന്നു ഫ ഫുലെ എന്ന് അറബി അവനു അറിയാവുന്ന ഭാഷയില്‍ പറങ്ങു. അറബി അങ്ങനെ പറയുക മാത്രമല്ല ചെയ്ത എന്നാല്‍ അവന്‍ ഓണം ഉണ്ണുന്ന ഒന്ന് കാണണം എന്ന് കരുതി ആയിരിക്കും ആ മാസത്തെ സാലറി പോലും തന്നില്ല, എന്തൊക്കെ ആയാലും മലയാളി എന്ന എരപ്പാളി ആയി പോയില്ലേ ഓണം ആകൊഷിക്കതിരിക്കാന്‍ ഒക്കുമോ. ഞാനും എന്റെ സഹപ്രവ്ര്തകന്‍ അയ പാവം Dr ചേട്ടായിയും ചേര്‍ന്ന് ഓണം ആകൊഷിക്കതിരിക്കാന്‍‍ തന്നെ തീരുമാനിച്ചു, ചത്ത്‌ കിടന്നാലും പാന്റും കോട്ടും ഇട്ടു ഇന്ചെയ്തു കിടക്കണം എന്നാണ് നമ്മുടെ പക്ഷം അതിനാല്‍ എല്ലാരേം വിളിച്ചു സദ്യ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു, കൂട്ടത്തില്‍ നമ്മുടെ അറബിയെ വിളിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കാരണം അവന്‍ ആണല്ലോ നമ്മുടെ ഓണസദ്യ മുടക്കാന്‍ സാലറി തരാതെ ഇരുന്ന. അതിനാല്‍ അവനെ വിളിച്ചു തന്നെ കൊടുക്കണം എന്നത് നമ്മുടെ വാശി ആയിരുന്നു. തിരുവോണത്തിന്റെ അന്ന് അവധി വേടിച്ചു നമ്മള്‍ സദ്യ ഉണ്ടാക്കാന്‍ വേണ്ടി പുറപെട്ടു. പക്ഷെ അപ്പോളാണ് ശെരിക്കും ഉള്ള പ്രശ്നം, കട്ടന്‍ ചായ മാത്രം ഇടാന്‍ അറിയാവുന്ന നമ്മള്‍ എങ്ങനെ ഓണസദ്യ ഉണ്ടാക്കും. എന്തൊക്കെ ആയാലും ഇറങ്ങി പുറപെട്ടില്ലേ ഇനി പിന്മാറാന്‍ പാടില്ലാലോ അതിനാല്‍ ഉണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. ഒരുവിധം എല്ലാം ഉണ്ടാക്കി എന്ന് വേണേല്‍ പറയാം, ഉച്ച ആയപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകര്‍ ആയ മലപ്പുറം ബാച്ചിനേം, തമിഴ്നാടിലെ ചെട്ടന്മാരേം(തമിഴന്മരെ വിളിച്ചപ്പോഴേ അവരെ കൂടെ സൂചിപ്പിച്ചു , അടുത്ത ഓണത്തിന് ഇതേ പോലെ വിളിക്കാണേല്‍ മുല്ലപെരിയാര്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കണം എന്ന്, ഒരു തുള്ളി വെള്ളം ഇനി അവിടുന്ന് കൊണ്ട് പോയാല്‍ ഓണസദ്യ പൊയട്ടു പച്ചവെള്ളം പോലും തരില്ല) എല്ലാരേം വിളിച്ചത് അനുസരിച്ച് എല്ലാരും വന്നു, എല്ലാരും നേരത്തെ വന്നതിന്റെ പിന്നില്‍ ഒരു ചേതോവികാരം കൂടെ ഉണ്ട്, അവരെ ഒക്കെ വിളിച്ചപ്പോഴേ അവരോടു പറഞ്ഞിരുന്നു നമ്മുടെ അറബി അറബിച്ചിയുമായ് വരും ഓണ സദ്യ ഉണ്ണാന്‍ എന്ന്. ഇന്നേ വരേയ്ക്കും കണ്ടിട്ടില്ലാത്ത അറബിച്ചിയെ ഒരു നോക്ക് കണ്ടു ഈ ജീവിതം ധന്യം ആക്കാന്‍ ആണ് പലരേം വരവ്, അങ്കോം കാണാം താളീം ഓടിക്കാം എന്ന പഴയ ചൊല്ല് ഞാന്‍ ഒരു വ്യത്യാസം വരുത്തി "ചോറും ഉണ്ണാം അറബിച്ചിയെയും കാണാം" എന്നാക്കി മാറ്റി.
അറബികള്‍ കാര്യം എന്തൊക്കെ ആയാലും അപ്പന്‍ ചത്ത്‌ കിടന്നാ പോലും കൃത്യ സമയത്ത് അവിടെ ചെല്ലുന്ന പരിപാടിയെ ഇല്ല, അത് കൊണ്ട് തന്നെ അറബി ഉച്ചക്ക് 2 മണിക്കാണ് വന്നത്, അറബിയുടെ വാഹനം വന്നു നിന്നപ്പോലെ നമ്മുടെ സഖാക്കള്‍ കാറിലേക്ക് നോക്കണ കണ്ടാല്‍ നയന്‍‌താര കാറില്‍ വന്നു ഇറങ്ങുമ്പോള്‍ ആള്‍കാര്‍ നോക്കുന്ന പോലെ ഉണ്ട്. എന്തായാലും സ്വന്തം അറബിച്ചിയെ കൊണ്ട് വന്നാല്‍ ഈ കാപാലികന്മാര്‍ അവരെ നോക്കി പീഡിപ്പിച്ചു കളയും എന്ന് നേരത്തെ അറിയാവുന്ന അറബി അറബിച്ചിയെ കൂടാതെ ഒറ്റക്കാണ് വന്നത്, അപ്പോള്‍ തന്നെ നമ്മടെ ചേട്ടന്മാരെ പകുതി സന്തോഷം പമ്പ കടന്നു. മോഹന്‍ലാല്‍ പറയണ പോലെ "നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് അകോഷം" അതെ പോലെ "അറബിച്ചി ഇല്ലാതെ എന്തോന്ന് ഓണം" .
എന്തായാലും എല്ലാരും ഇരുന്നു, ആഹാരം വിളമ്പുക എന്ന മഹാ ദൗത്യം നമ്മള്‍ തന്നെ ഏറ്റെടുത്ത് അപ്പോളാണ് അടുത്ത പ്രശ്നം. ഓണം വാഴ ഇലയില്‍ ഉണ്ണണം എന്നെങ്ങാനും അറബിക്ക് അറിയാമോ!! വാഴ ഇല ഇട്ടു കൊടുത്തപ്പോള്‍ അറബി അത് എടുത്തു തിരിച്ചും മറിച്ചും നോക്കി എന്നിട്ട് ഒരു ചോദ്യം കൂടി "സുഫ്രാ മാഫി"(അറബി തിന്നുന്നത്‌ ഒരുമാതിരി പ്ലാസ്റ്റിക്‌ സാധനത്തിലാണ് അതിന്റെ ഓമന പേരാണു 'സുഫ്ര') പിന്നെ അറിയാവുന്ന അറബില്‍ അറബിയെ പറങ്ങു മനസിലാക്കി ഓണം ആണേല്‍ ഇതില്‍ ആണ് തിന്നണ്ട എന്നൊക്കെ. അപ്പോള്‍ കാണാം വരുന്നു അടുത്ത പ്രശ്നം, ഇഞ്ചി കറി കൊണ്ട് ഒഴിച്ച ഒടനെ അറബി അത് തൊട്ടു നാക്കില്‍ തേയ്ച്ചു, അറബിയുടെ അണ്ടകടാഹം പോലും എരി കൊണ്ട് മേലെ കേറി. കറി കൊണ്ട് കൊടുത്ത നമ്മുടെ പാവം Dr ചേട്ടനെ അറബി കൊന്നില്ലന്നെ ഉള്ളു, അറബിയെ കൊല്ലാന്‍ വേണ്ടി നമ്മള്‍ എന്തോ ഉണ്ടാക്കി കൊടുത്തു എന്നാ അവന്‍ പറയുന്നത്, അവസാനം ഞാന്‍ അതീന്നു കുറച്ചു കഴിച്ചു കാണിച്ചു കൊടുക്കണ്ടി വന്നു. അങ്ങനെ അത് സോള്‍വ്‌ ആയി. അവിയലില്‍ കിടന്നാ മുരിങ്ങകായ്‌ കണ്ടു അറബി ചോദിച്ചത് അവന്‍ പല്ലില്‍ കുത്തുന്ന ഒരു തരം കമ്പ്‌ ഉണ്ട് അത് വച്ച് ഇങ്ങനത്തെ സാധനം ഒക്കെ ഉണ്ടാകാന്‍ ഒക്കുമോ എന്നാ. എന്തായാലും പായസം കൊടുത്തപ്പോള്‍ അവന്‍ കഴിക്കുന്നത്‌ ലോകം കീഴടക്കിയ സന്തോഷത്തിലാണ്.
പിറ്റേന്ന് പതിവ് പോലെ ഓഫീസില്‍ പോയ എനിക്ക് അറബിയുടെ സഹായിയുടെ ഫോണ്‍ ആണ് കിട്ടിയത് പെട്ടന്ന് അറബിയുടെ വീടിലെ ചെല്ലണം എന്ന് ആണ് അറബിയുടെ ഉത്തരവ്. ഇവിടെ മൂക്ക് തുമ്മിയാല്‍ തലവെട്ടുന്ന ഈ രാജ്യത്ത് അറബി തട്ടി പോയോ അതോ ഹോസ്പിറ്റലില്‍ ആയോ എന്നൊക്കെ പേടിച്ചു എന്തായാലും ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍ അറബി ഇല്ല ഭാഗ്യത്തിന്, എന്തായാലും അറബിച്ചി എന്നെ തിരക്കി അവിടെ ഇരിപ്പുണ്ട്. കുറെ പയിസ ചുരുട്ടി പിടിച്ചിട്ടുണ്ട് അത് എനിക്ക് തന്നു എന്നിട്ട് പറങ്ങു നീ ഇന്നലെ ഉണ്ടാക്കി അറബിക്ക് കൊടുത്ത ആ കൊഴുത്ത സാധനം ഒന്നും കൂടി ഉണ്ടാക്കണം. (പേര് കേട്ടപ്പോലെ എനിക്ക് മനസിലായി സംഗതി പായസമാണ് എന്ന്) അതിനു എത്ര ചിലവു വന്നാലും ഞാന്‍ തരും അത് ഉണ്ടാക്കാന്‍ വേണ്ടി നീ എത്ര ദിവസം വേണേലും ലീവും എടുത്തോ. പയിസയും വേടിച്ചു തിരച്ചു നടന്നപ്പോള്‍ ഇന്നലെ ഉണ്ടാക്കിയ പായസത്തിന്റെ കൂട്ട് ഒന്നുടെ ഓര്‍ത്തു എടുക്കാന്‍ ഞാന്‍ നന്നേ പണി പെട്ട്. എന്തായാലും വൈകിട്ട് ഒരു അണ്ടാവു പായസം ഞാന്‍ ഉണ്ടാക്കി. അറബിചിയും മക്കളും അറബീം എല്ലാം നേരിട്ട് റൂമില്‍ എത്തി ആ പാത്രം പോലും കുടിച്ചു വറ്റിച്ചു. അതി പിന്നെ മിക്കവാറും ആ ടൈപ്പു പായസം ഞാന്‍ ഉണ്ടാക്കാറുണ്ട് അതിന്റെ പേരില്‍ കുറെ പയിസ അടിച്ചു മാറ്റാരും ഉണ്ട്. ഇനി ഇപ്പോള്‍ അത് വയ്ക്കുന്ന എങ്ങനെ എന്ന് അറബിച്ചിക്കു പഠിപ്പിച്ചു കൊടുക്കണം എന്ന് പറയുക ആണേല്‍ എനിക്ക് നല്ല സാമ്പത്തിക നഴ്ടം ഉണ്ടാകും എന്ന് ഉറപ്പാണ്‌ കാരണം പായസത്തിന്റെ പേരില്‍ അടിച്ചു മാറ്റുന്ന പയിസ ഒരു തുക ആയി നാട്ടിലെ SBT യില്‍ ഇടാറുണ്ട്.
കൂടുതല്‍ ഓണ വിശേഷങ്ങള്‍ വഴിയെ ഉണ്ടാകുന്നതാണ്
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Saturday, August 15, 2009

മോഹങ്ങള്‍

ആ ഉച്ച നേരത്ത് ഇടവഴിയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് ചേച്ചി അത് വഴി വന്നത്, നമ്മളെ കണ്ടപ്പോളേ ചേച്ചി അടുത്ത് വിളിച്ചു ഞാനും അവനും അടുത്ത് ചെന്നു. എന്താ മക്കളെ സുഖമാണോ, എന്താ നിങ്ങള്‍ വീട്ടിലെക്കൊന്നും വരാത്ത എന്ന ചോദ്യത്തിന് മുന്നില്‍ ഞങ്ങളുടെ സകല ശക്തിയും ചോര്‍ന്നു പോകുന്നതായി തോന്നി. ആരേലും കേള്‍ക്കുമോ എന്നുള്ള പേടിയും പിന്നെ ഇങ്ങനത്തെ സ്ത്രീകലുമായ് മിണ്ടാന്‍ പാടില്ല എന്ന സമൂഹത്തിലെ ധാരണയും ഞങ്ങളെ പേടിത്തൊണ്ടന്‍ മാര്‍ ആക്കി. ഞങ്ങള്‍ വരാം ചേച്ചി എന്ന് പറങ്ങു ഒപ്പിച്ചു ഞങ്ങള്‍ ആ രംഗം അവസാനിപ്പിച്ച്. അവര്‍ എന്ത് പറങ്ങു എന്നുള്ള കൂട്ടുകാരുടെ ചോദ്യത്തിന് എന്തോ കള്ളം പറങ്ങു ഞങ്ങള്‍ തടി തപ്പി. പക്ഷെ ക്രിക്കറ്റ്‌ കളി തുടര്‍ന്ന് എങ്കിലും ഞങ്ങളുടെ മനസ്സില്‍ ആ ചേച്ച്യേ കുറിച്ചുള്ള രൂപം മാത്രം ആയിരുന്നു. എന്തൊക്കെ ആയാലും ക്രിക്കറ്റ്‌ തീര്‍ന്നിട്ടും മറ്റുള്ള കൂട്ടുകാര്‍ എല്ലാം പോയിട്ടും ഞങ്ങള്‍ മാത്രം പോയില്ല.
S.S.L.C പരീക്ഷ കഴിങ്ങു നില്‍ക്കുന്നത് കൊണ്ട് നമ്മുടെ മുന്നില്‍ ധാരാളം സമയം ഉണ്ടായിരുന്നു. എന്തായാലും ചേച്ചിയെ കാണാന്‍ പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിനു വേണ്ടി ISRO റോക്കറ്റ് ഉണ്ടാക്കുന്നതിനു മുന്നേ ഉണ്ടാക്കുന്ന പോലത്തെ ഒരു പ്ലാനും ഉണ്ടാക്കി, പോകണ്ട വഴി, ചെയ്യണ്ട കാര്യങ്ങള്‍ എന്നിവ എല്ലാം ചേര്‍ത്ത ഒരു വലിയ പ്ലാന്‍. പ്ലാന്‍ അനുസരിച്ച് പിറ്റേന്ന് ഉച്ചയോടു കൂടി ചേച്ചിയെ കാണാന്‍ പുറപ്പെട്ടു, പാടത്തിനു സമീപത്തു കൂടി നടന്നു ആണ് യാത്ര. ചേച്ചിയുടെ വീടിനു അടുത്ത് അവനു പറമ്പ് ഉണ്ടായതിനാല്‍ ആ വഴിക്ക് പോകണ നമ്മളെ ആരും സംശയിക്കില്ല എന്ന ഒരു സമാധാനം മനസ്സില്‍ ഉണ്ട്, ഇനി ആരേലും ചോദിച്ചാല്‍ തന്നെ എന്ത് പറയണം എന്നതൊക്കെ നമ്മുടെ പ്ലാനില്‍ ഉണ്ട്. ഭാഗ്യത്തിന് ഒരാളുപോലും കണ്ടില്ല. അവന്റെ പറമ്പ് ആണ് എങ്കിലും അവന്‍ അകെ രണ്ടോ മൂന്നോ വട്ടമേ അവിടെ പോയിട്ടുള്ളൂ.
നമ്മുടെ പരിമിതമായ അറിവ് വച്ച് ഒരു കാര്യം നമ്മള്‍ ഊഹിച്ചു ചേച്ചിക്ക് എന്തേലും സമ്മാനം കൊടുക്കാതെ എങ്ങനെ അവിടെ കേറി ചെല്ലും, അപ്പോളാണ് നിറച്ചു തേങ്ങകള്‍ ഉള്ള അവന്റെ പറമ്പിലെ തെങ്ങുകളെ കുറിച്ച് നമ്മള്‍ ഓര്‍ത്തത്‌, പക്ഷെ പറമ്പില്‍ ചെന്ന ഞങ്ങളെ അതിശയിപ്പിക്കുന്ന കാഴ്ച ആണ് കണ്ടത്, അതിലൊന്നിലും പേരിനു പോലും ഒരു തേങ്ങ ഇല്ല. ഇതീന്ന് ഒന്നും കിട്ടാറില്ല എന്ന് അവന്റെ അപ്പന്‍ ഇടയ്ക്കിടയ്ക്ക് പറയണത് അവന്‍ കേള്‍കാറുണ്ട് എന്ന് അവന്‍ ഒരു ആത്മഗതം പോലെ പറയുകയും ചെയ്തു. അറിയാവുന്ന ഭാഷയില്‍ ആ സ്ഥലത്തെ മുന്തിയ കള്ളന്മാരെ ഒക്കെ നാല് തെറി പറങ്ങു സ്വയം സമാധാനിച്ചു ഞങ്ങള്‍. കിട്ടനതീന്നു ഉള്ളത് ഒക്കെ പറിച്ചു ഞങ്ങള്‍ എന്തായാലും തരക്കേടില്ലാത്ത സമ്പാദ്യം ഉണ്ടാക്കി.
കൈ നിറയെ സമ്മാനവും മനസ് നിറയെ മോഹങ്ങളുമായ് ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ എത്തി. ഞങ്ങളെ കണ്ടപ്പോള്‍ ചേച്ചിക്ക് അമേരിക്ക കണ്ട കളംബസിനെ പോലെ ആയിരുന്നു, ഞങ്ങള്‍ക്കണേല്‍ കരിമ്പിന്‍ തോട്ടം കണ്ട ആനയെ പോലേം. അവിടെ ആരും ഇല്ല എന്ന ചേച്ചീടെ മനോഗതം കൂടെ കേട്ടപ്പോള്‍ ഞങ്ങള്‍ ശെരിക്കും വണ്ടി അഴിച്ചു പിരുത്തു ഇട്ട വര്‍ക്ക്‌ ഷോപ്പിലെ മേസ്തിരിയെ പോലെ ആയി, എവിടെ തൊടണം ഏത് ഒന്നിക്കണം ഏത്‌ അഴിക്കണം എന്ന് അകെ ഒരു ആശയ കുഴപ്പം എന്തായാലും ചായയും ആയി വന്ന ചേച്ചി അവന്റെ അടുത്ത് ഇരുപ്പ് ഉറപ്പിച്ചു. അത് കൂടി കണ്ടപ്പോള്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് എന്റെ സങ്കല്‍പ്പങ്ങള്‍ അറബികടലും കടന്നു അക്കരെ എത്തിയിരുന്നു. ചായ കുടിച്ചു കൊണ്ടിരുന്ന അവന്റെ തലയില്‍ കൈവച്ച് ചേച്ചി സംസാരിച്ചു തുടങ്ങി. കടന്നു
പോകുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ ആയി നമുക്ക് തോന്നി ചേച്ചി അവനോടു ചേര്‍ന്ന് ഇരിക്കും തോറും അവന്‍ ‍ ദൂരേക്ക്‌ പോക്കൊണ്ടിരുന്നു. ആ സംസാരം അങ്ങനെ കുറെ നേരം നീണ്ടു നിന്നു.
സംസാരം തീര്‍ന്നപ്പോള്‍ ഞങ്ങള്‍ പോയ വഴിയെ തിരിച്ചു നടക്കുക ആയിരുന്നു. നമ്മള്‍ തമ്മില്‍ ഒന്നും മിണ്ടീല്ല, ഞങ്ങള്‍ തീര്‍ത്തും അപരിചിതരെ പോലെ നടന്നു, അങ്ങട്ട് പോയപ്പോള്‍ ഉള്ള സന്തോഷം ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു. എല്ലാം എത്ര നിമിഷം കൊണ്ടാണ് തകര്‍ന്നു തരിപ്പണം ആയതു. പറമ്പിലെ തേങ്ങ കാണാതെ ആകുന്നതിനു കള്ളനെ തെറി പറങ്ങ ഞങ്ങളെ ഓര്‍ത്തു എനിക്ക് മനസ്സില്‍ ചിരി വന്നു.
സംഭവത്തിന്റെ ക്ലൈമാക്സ്‌ ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു, അവന്റെ അടുത്തിരുന്ന ചേച്ചി അവനോടു പറങ്ങു മോന്റെ അച്ഛന്‍ വീട്ടില്‍ ഉണ്ടോ ഇപ്പോള്‍ ഇങ്ങോട്ടൊക്കെ വന്നിട്ട് കുറെ നാളായി, നിന്റെ അച്ഛന്‍ നിന്റെ അമ്മെ കല്യാണം കഴിച്ചില്ലയിരുന്നു എങ്കില്‍ നീ എന്റെ വയറ്റില്‍ ജനിക്കേണ്ടത്‌ ആയിരുന്നു. എനിക്ക് പിറക്കാതെ പോയ മകന്‍ ആണ് നീ, ഒരു അമ്മയുടെ സ്നേഹം കണ്ടു എന്റെ കണ്ണ് നിറങ്ങു പോയി. അച്ഛനെ ഓര്‍ത്തു അവന്റെം കണ്ണ് നിറങ്ങു കാണും.
പിന്നെ ഇന്ന് വരേയ്ക്കും ഞങ്ങള്‍ അങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപെട്ടിട്ടില്ല എന്ന് വേണം പറയാന്‍. ആദ്യത്തെ പരിശ്രമം തന്നെ പാഴായി പോയതിനാല്‍ പിന്നെ അതിനുള്ള ദൈര്യം ലെവലേശം പോലും ഇല്ല എന്നതാണ് സത്യം.

Thursday, August 13, 2009

"""കലികാലം ""

"""കലികാലം ""
ഹോ പറയാതെ വയ്യ രാവിലെ ആ TV തുറന്നാല്‍ ഉടനെ കേള്‍ക്കാം ഇന്ന് നിങ്ങള്‍ക്ക് ദോഷമാണ് ഇന്ന് നിങ്ങള്‍ പുറത്തു ഇറങ്ങരുത് ഇന്ന് നിങ്ങളെ വഴിയെ പോകുന്നവന്‍ തുപ്പും, മാന്തും, തോണ്ടും എന്നൊക്കെ പറങ്ങു കുറെ ജോത്സ്യന്മാര്‍. അവരൊക്കെ പറയുന്നത് കണ്ടാല്‍ തോന്നും അത് കണ്ടിട്ടാ ആളുകളൊക്കെ ദിവസേന ഓരോന്ന് ചെയുന്ന എന്ന്, അല്ല ദോഷം പറയരുതല്ലോ അങ്ങനെ ചെയുന്നവരും ഉണ്ട്. എന്തൊക്കെ ആയാലും നല്ല വരുമാനം ആണ്, പണ്ട് ചന്തേല്‍ മീന്‍ വിറ്റൊണ്ട് ഇരുന്നോനും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ കാരുടെ കൊടീം കഴുത്തേല്‍ ഇട്ടോണ്ട് ഇറങ്ങ്യേക്ക ആണ്. എവിടേലും ചെമപ്പ് കണ്ടാ മതി ഒടനെ അവിടെ പൊക്കോളും ആള്‍ക്കാര്‍ കുറെ സംശയങ്ങളും ആയി. സ്വന്തം ഭൂതകാലം മറ്റുള്ളവരെ കൈന്നു പൈസ കൊടുത്തു കേള്‍കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഒരു സന്തോഷം പറങ്ങു അറിയിക്കാന്‍ ഒക്കില്ല. പിന്നെ അങ്ങോട്ട്‌ അയാള്‍ എന്ത് പറയുക ആന്നേലും ഇത്തരം ആളുകള്‍ക്ക് വേത വാക്യം ആണ് അവസാനം അവന്‍ വല്ല സന്തോഷ്‌ മാധവനോ മറ്റോ ഒക്കെ ആണ് എന്ന് അറിയുമ്പോള്‍ ആണ് കരച്ചിലോടു കരച്ചില്‍ ...ചാറ്റ് ചെയ്തു സമ്പാദിച്ച ഒരു പെണ്‍കുട്ടി ഈ അടുത്ത ഇടയ്ക്കു എന്നോട് പറങ്ങു ഡ്രൈവിംഗ് പഠിക്കാന്‍ പോകണം എന്നുണ്ട് പക്ഷെ ഈ വര്‍ഷം അവസാനം ആകാതെ പോകണ്ട എന്ന് ജോതിഷി പറങ്ങു. എനിക്ക് ഉണ്ടായ ഒരു സംശയം ആണ്, ഈ ജോതിഷി കളും ഡ്രൈവിംഗ് സ്കൂളുകാരും തമ്മില്‍ എന്തേലും ഉടക്ക് ഉണ്ടോ? അല്ല ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാ ഡ്രൈവിംഗ് സ്കൂളുകാര്‍ കുത്ത് പാള എടുക്കുമല്ലോ, നാളെ ഇനി ഇപ്പം ഇന്ന് toilet ഇല്‍ പോക്കൂട എന്ന് പറയുക ആണേല്‍ ആള്‍കാരെ കാര്യം കുഴപ്പം ആണേ...അല്ല അവരെ കുറ്റം പറയാന്‍ ഒക്കില്ല വീടിലെ മുതിര്‍ന്നവര്‍ കാണിച്ചു കൊടുക്കുന്നത് ആണ് അവരും ചെയുന്നത്. എന്തിനും ഏതിനും ജോതിഷിയെ കാണാന്‍ പോകണ ആള്‍കാര്‍ ഉള്ള വീട്ടിലെ പിന്‍ തലമുറയും അങ്ങനെ തന്നെ ചെയും.
ചിലരൊക്കെ നല്ല രീതിയില്‍ ഇത് കൈകാര്യം ചെയുന്നുണ്ട് എങ്കിലും അവരെ കൂടെ പേര് കളയിക്കാന്‍ ചിലര്‍ മനപൂര്‍വ്വം കാട്ടി കൂട്ടുന്ന ചില വിക്രിയകള്‍ ഉണ്ട്. ദൈവം എന്ന് ആളുകള്‍ വിശ്വസിക്കുന്ന ആ ശക്തിയുടെ ഇടനിലക്കാര്‍ ആയി ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ജോതിഷി പറങ്ങതിനാല്‍ ക്യാന്‍സര്‍ വന്നിട്ടും പൂജയുമായ് നടന്നു അവസാനം മരണത്തിനു അടിപ്പെടെണ്ടി വന്ന ചിലരെ കുറിച്ച് ഈ അടുത്ത ഇടയ്ക്കു നമുക്ക് പത്രത്തില്‍ വായിക്കാന്‍ കഴിങ്ങിട്ടുണ്ട്. എല്ലാ മതത്തിലും ഉള്ള ഇത്തരക്കാരെ തിരിച്ചു അറിയാന്‍ ജനങ്ങള്‍ക്ക്‌ കഴിവ് ഉണ്ടാകണം. കമ്പ്യൂട്ടറില്‍ കൂടെ പോലും കൈ നോക്കി ഭലം പറയുന്ന ഈ കാലത്ത് ജീവിച്ചു പോകണമെങ്കില്‍ എല്ലാം പഠിച്ചേ മതി ആകൂ, തട്ടിപ്പും വെട്ടിപ്പും കുല തൊഴില്‍ ആക്കിയ ഇക്കാലത്ത് ജീവിക്കണമെങ്കില്‍ നമ്മള്‍ അവരിലും വലിയ തട്ടിപ്പുകാര്‍ ആയെ മതി ആകൂ.
ആയോ ഇത് എഴുതിയപ്പോള്‍ ആണ് ഓര്‍ത്ത ഇന്ന് 5 മണിക്ക് മുന്നേ കമ്പ്യൂട്ടര്‍ നിര്‍ത്തീല്ലേ അത് അടിച്ചു പോകും എന്ന് രാവിലെ ഏഷ്യാനെറ്റിലെ ജോതിഷി പറയണ കേട്ട്, അപ്പോള്‍ പിന്നെ കാണാം ഞാന്‍ പോകുന്നെ...............
വിനോദ്

Tuesday, August 11, 2009

"മിസ്‌ഡ് കോള്‍"

"ഏതോ ഒരു സ്നേഹിതന്‍ അയച്ചു തന്നത് ഞാന്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. പേരറിയാത്ത ആ സ്നേഹിതന് നന്ദി"

ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു.
അങ്ങനെ പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വല വെട്ടിച്ച് ഓടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ പിടിയിലായത്. ഒട്ടുമിക്ക സ്ത്രീകളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.
എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ ‘വിളിക്കാര്‍ക്ക്’ കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. “ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?” എന്ന് അവരോട് ചോദിച്ചാല്‍; “അതൊക്കെ കിട്ടി“ എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക.

മറ്റൊരു സംഭവം കേള്‍ക്കുക. നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് ‘അജ്ഞാതന്‍‘ വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊന്നും ‘അജ്ഞാതന്‍ ‘തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം‘അജ്ഞാതന്റെ’ ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ ‘അജ്ഞാതന്‍’ ഒന്നു പരുങ്ങി.“നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?” എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ “അവളെനിക്ക് തന്നതാണ് “ എന്ന് ‘അജ്ഞാതന്‍’ മറുപിടി നല്‍കി.

‘അജ്ഞാതന്റെ’ ശബ്ദം എവിടെയോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ ‘അജ്ഞാത‘ ശബ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ’ ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് ‘അജ്ഞാതന്റെ’ വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്‘അജ്ഞാതന്‍’ തന്റെ ‘ഇരകളെ‘ കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ ‘അജ്ഞാതന്‍’ ഏതായാലും ദൃശ്യനായി.
ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്.

അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ ‘ബിസിനസ്സ് പ്രൊമോഷന്‍’ ഇങ്ങനെ. “നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)“. എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണ!!!!!

പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. ഇതില്‍ പലതും ‘ബിസിനസ്സ് പ്രൊമോഷന്‍’ പരസ്യങ്ങളുടെ ഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്ന നമ്പരുകള്‍ തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടെയോ അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം‘ബിസ്‌നസ്സ് പ്രൊമോഷനു’വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].

സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുതന്മാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഫോണ്‍ നമ്പരുകള്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ ‘കടുവ’യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ ‘കടുവകള്‍’പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ ‘കിടുവ‘കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.
എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍, മൊബൈല്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുക്തിയ്ക്ക് നിരക്കുന്നതിനപ്പുറത്തേക്കുള്ള ‘വാഗ്ദാനങ്ങള്‍’ ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.

ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ്.

ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു ‘വാക്കാണ്’ ‘മൊബൈല്‍ പെണ്‍‌വാണിഭം‘!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ ‘എരിഞ്ഞടങ്ങാന്‍‘ വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.

ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍ പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ‘കരിങ്കണ്ണുകള്‍’ തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്.

ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ് ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രീ സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൗജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമായി വേണമെങ്കില്‍ ‘മൊബൈല്‍ ചാറ്റിംങ്ങിനെ’ ചൂണ്ടിക്കാണിക്കാം.

തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍ എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍, മോഷണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്, മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍...
കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ? ഇല്ല എന്നു തന്നെ ആയിരിക്കും

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കും. മിയ്ക്ക കുട്ടികളും ഇന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഒക്കെ ഉള്ള ഫോണുകള്‍.

ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു.

സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍?

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് രൂപ പതിനയ്യായിരമാണ് ചെലവ്). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയിക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സീരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറുകയുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാനും പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ.

ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ...” മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ...“. എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം.


ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്ടിയ്ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിന്റെ പങ്ക് ചെറുതല്ലെന്ന് കാണാം.

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത് - കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ (പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു.

പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രീകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി. ”ഞാന്‍ പോയി തൂങ്ങിച്ചാവും”. ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്.

അമ്മയുടെ എ.ടി.എം. കാര്‍ഡ് ഉപയെഗിച്ച് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയ മൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.

നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.