Monday, August 24, 2009

"പ്രേതം"

നാട്ടില്‍ എവിടെ ഉത്സവം ഉണ്ടേലും വൈകുന്നേരം ആകുമ്പോള്‍ "ഞാനും ഉണ്ടേ" എന്നും പറങ്ങു കയ്യില്‍ കിട്ടുന്നതും എടുത്തു ഉടുത്തു ഒറ്റ പോക്കാ അമ്പലത്തിലേക്ക്, അവിടെ ചെന്ന് രണ്ടു കോളം വായി നോക്കുമ്പോള്‍ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ അത് പറങ്ങു അറിയിക്കാന്‍ ഒക്കില്ല, പക്ഷെ ഉത്സവം കാണാന്‍ പോയവന്‍ പിറ്റേന്ന് രാവിലെ അല്ലെ വീട്ടില്‍ തിരികെ വരൂ എന്ന് കരുതി കതകും പൂട്ടി വീട്ടുകാര്‍ കിടന്നാല്‍ പിന്നെ ഇടയ്ക്കു ചെന്ന് വിളിച്ചാല്‍ ഒരു കാര്യോമില്ല, അത് കൊണ്ട് നമ്മള്‍ സുഹ്രത്തുക്കള്‍ എല്ലാം കൂടെ കണ്ടു പിടിച്ച നമ്മുടെ താല്‍കാലിക കിടപ്പാടം ആണ് നമ്മുടെ പവിത്ര പരിപാപനമായ സ്കൂള്‍, സുഹ്രത്തുക്കള്‍ എല്ലാം സ്കൂളിന് അടുത്ത് ഉള്ളവര്‍ ആയതിനാല്‍ രാവിലെ എണീറ്റ്‌ വീട്ടില്‍ പോകുന്നതാ പതിവ്, ഇത് നാട്ടിലെ സാമൂഹ്യ വിരുധര്‍ക്ക് ഒട്ടും പിടിക്കണില്ല എന്ന് നമുക്ക് നല്ല പോലെ അറിയാമായിരുന്നു, എന്നാലും നമ്മുടെ കിടപ്പാടം മാറ്റാന്‍ ഒക്കില്ലല്ലോ!......
രാത്രി അല്പം സ്മാള്‍ ഒക്കെ അടിക്കാനും, അല്‍പ സ്വല്പം തരികിട ഏര്‍പ്പാടിനൊക്കെ ആയി വരുന്ന ആശന്മാര്‍ക്ക് നമ്മുടെ ഈ ഉത്സവകാല വിശ്രമം ഒരു തല വേദന ആയി മാറി.....
അങ്ങനെ പലരേം നമ്മള്‍ കയ്യോടു പോക്കുകേം ചെയ്തു.....!!!
"ഒരു ദിവസം അര്‍ദ്ധ രാത്രി സൂര്യന്‍ ഉഭിച്ചാല്‍ മുണ്ട് ഇട്ടു നടക്കുന്ന പലരേം കയ്യോടെ പിടി കൂടാം എന്ന് പറയുന്നത് എത്ര ശെരി ആണ് എന്ന് ആ കാലത്താണ് നമുക്ക് മനസിലായത്".
ഇനി അല്പം സീരിയസ് ആയി തന്നെ പറയാം, 'പ്രേതത്തിലും ഭൂതത്തിലും' ഒന്നും ലെവലേശം വിശ്വാസം ഇല്ലാതിരുന്നു നമ്മള്‍ ആദ്യമായി പ്രേതം എന്തെന്ന് മനസിലാക്കുകയും, അത് കണ്ടു കിടു കിടാ വിറക്കുകയും ചെയ്ത കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് .....
(മനസ്സിന് നല്ല കട്ടി ഉള്ളവര്‍ മാത്രമേ താഴേക്ക്‌ വായിക്കാന്‍ പാടുള്ളു )
അന്നും നമ്മള്‍ ഉത്സവത്തിന് പോകുന്നു എന്ന് പറങ്ങു വീട്ടില്‍ നിന്നും ഇറങ്ങി......
'പക്ഷെ പോയത് അമ്പലത്തിലെക്കല്ല'...... നേരെ പട്ടണത്തില്‍ പോയി ഒരു സിനിമ കണ്ടു,
തിരികെ വന്നപ്പോള്‍ 12 മണി കഴിങ്ങു കാണും,
പതിവ് പോലെ സ്കൂള്‍ ലക്ഷ്യമാക്കി നടന്നു,
40 ഏക്കറില്‍ ആയി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സ്കൂളില്‍ നമുക്ക് നല്ല തിട്ടമാണ്, എത്ര ഇരുട്ടയാലും ഇന്നും ഏതൊക്കെ വഴി എങ്ങട്ടൊക്കെ പോകുന്നു, ഏതൊക്കെ ബഞ്ചുകള്‍ എവിടെ ഒക്കെ കിടക്കുന്നു എന്ന് കണ്ടു പിടിക്കാന്‍ ഒരു പാടുമില്ല, കാരണം അത്രയ്ക്ക് അടുപ്പമാണ് സ്കൂളിനോട്.
എന്തൊക്കെ ആയാലും നമ്മള്‍ എന്നും കിടക്കുന്ന ക്ലാസ്സില്‍ തന്നെ കേറി കിടന്നു, ബെഞ്ച്‌ ഒക്കെ പിടിച്ചു ചേര്‍ത്ത് ഇട്ടു ഒരുമിച്ചു ആണ് നമ്മള്‍ 6 പെരുടെം കിടപ്പ്
വെറുതെ കിടക്കുന്നതിനു ഇടയ്ക്കു ഒരു മഹാന്‍ സ്കൂളിന്റെ ചരിത്രം ഒക്കെ പറയാന്‍ തുടങ്ങി,
"""അങ്ങ് അപ്പുറത്ത് ഉള്ള ഒരു സര്‍പ്പ കാവിലേക്കു മാടന്‍ പോക്ക് എന്ന ഒരു സംഭവം ഉണ്ട് എന്നും,
മാടന്‍ പോകുമ്പോള്‍ ആ വഴിയില്‍ നില്‍ക്കുന്ന ആള്‍കാരെ ഒക്കെ കൊന്നിട്ടെ പോകൂ എന്നും,
മാടന്‍ ചങ്ങലയും വലിച്ചു കൊണ്ട് ആണ് പോകുന്നത്,
അപ്പോള്‍ ആ ശബ്ദം കേട്ട് ആളുകളൊക്കെ മാറി നില്‍ക്കണമെന്നും അല്ലങ്കില്‍ നമ്മളെ ഒടിച്ചു മടക്കി മാടന്‍ കൂടെ കൊണ്ട് പോകുമെന്നും എന്നിട്ട് ആരും കാണാത്ത സ്ഥലത്ത് ചെന്ന് കൊന്നു തിന്നുമെന്നും എന്നൊക്കെ അടിച്ചു കസറുക ആണ് ആശാന്‍"""....
പുള്ളിക്ക് പേടി കൊണ്ട് ഒരു മനസമാധാനത്തിനു വേണ്ടി പറയുന്നതാണ് എന്നാ എനിക്ക് തോന്നിയത്, എന്തായാലും ഇത്ര ഒന്നും ഞാന്‍ കേട്ടിട്ടില്ല എങ്കിലും പണ്ട് അമ്മുമ്മയുടെ അടുത്തുന്നു ഈ മാടനെ കുറിച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്, അവന്റെ വക വിവരണം കഴിങ്ങപ്പോള്‍ അടുത്തവന്‍ തുടങ്ങി,
""""പണ്ട് സ്കൂളില്‍ പഠിപ്പിക്കാന്‍ വന്ന 24 കാരി ടീച്ചര്‍ പ്രേമ നൈരാശ്യം കാരണം അവിടെ ഒരു മരകൊമ്പില്‍ തൂങ്ങി മരിച്ചു എന്നൊക്കെ അവനും പറയാന്‍ തുടങ്ങി, ഇപ്പോഴും വെള്ളിയാഴ്ച കളില്‍ അവിടെ ഒരു 24 കാരിയുടെ വരവും പോക്കും ഉണ്ട് എന്നും കൂടെ അവന്‍ പറങ്ങു വച്ചു"
( ആ 24 കാരി ഒന്ന് വന്നു എങ്കില്‍ എന്ന് ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു!!!, പ്രേതം ആയാലും പെണ്ണല്ലേ!!! പോരാത്തേന് 24 വയസും, ആ കാലത്ത് പഠിക്കാന്‍ ഒക്കാതെ പോയതിന്റെ സങ്കടം തീര്‍ക്കാന്‍ എങ്കിലും ഒന്ന് കാണാമല്ലോ ),
സംസാരിച്ചു സംസാരിച്ചു എല്ലാവരും ഉറങ്ങി കാണും കുറെ നേരം അനക്കം ഒന്നും കേട്ടില്ല, പേടി ആയതു കൊണ്ടാകും എനിക്ക് ഉറക്കമേ വന്നില്ല .
സമയം എത്ര ആയി എന്ന് അറിയില്ല, പുറത്തു നല്ല മഴ ഉണ്ട്, നല്ല കാറ്റുമുണ്ട്, മിന്നലിന്റെ വെളിച്ചത്തില്‍ നമുക്ക് പരസ്പരം കാണാം, അത്രയ്ക്ക് മിന്നലും ഇടിയും, കാറ്റ് കൊണ്ട് നമ്മള്‍ കിടക്കുന്ന റൂമിന്റെ ജനലുകള്‍ പരസ്പരം അടയുന്നുണ്ട്‌, ആകെ പാടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം, ശരിക്കും നമ്മള്‍ പേടിച്ചു ഇരിക്കുക ആണ്.
ദൂരെ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്നുണ്ട്‌.......
പെട്ടന്ന് ആ ശബ്ദം നമുക്ക് തിരിച്ചറിയാന്‍ കഴിങ്ങു, അതെ ചങ്ങല യുടെ ശബ്ദം തന്നെ,
ദൂരെ നിന്നും ആ ശബ്ദം നമ്മുടെ അടുത്തേക്ക് വരുകയാണ്, ആദ്യമൊക്കെ പതിയെ കേട്ട് കൊണ്ടിരുന്ന ശബ്ദം ഇപ്പോള്‍ നമുക്ക് നല്ല പോലെ കേള്‍ക്കാം.
അതെ ആ ശബ്ദം നമ്മുടെ അടുത്തേക്ക് തന്നെ ആണ്,
നേരത്തെ പറങ്ങ മാടന്‍ നമ്മുടെ അടുത്തേക്ക് വരിക ആണല്ലോ ദൈവമേ,
ആര്‍ക്കും പരസ്പരം ഒന്നും മിണ്ടാന്‍ ഒക്കുന്നില്ല,
മാടന്‍ വരുമ്പോള്‍ മാറി നില്‍കണമെന്ന പഴമക്കാര്‍ പറയുന്നത്!!!!,
പക്ഷെ നമ്മള്‍ എങ്ങോട്ട് മാറും???,
പുറത്തേക്കു ഇറങ്ങാന്‍ ഒക്കില്ല, കൂകി വിളിച്ചാല്‍ തന്നെ ആരും കേള്‍ക്കില്ല,
അത്ര വലിയ ഒരു സ്ഥലത്ത് നമ്മള്‍ ഒന്നിച്ചു കൂകിയാല്‍ പോലും ആരും കേള്‍ക്കാന്‍ ഉണ്ടാകില്ല.
ഇടയ്ക്കു എപ്പോളോ കണ്ണ് തുറന്നു പുറത്തേക്കു നോക്കിയപ്പോള്‍ മിന്നലിന്റെ വെളിച്ചത്തില്‍ ആ രൂപത്തെ നമ്മള്‍ കണ്ടു!...
"വലിയ ശരീരം...... ഭീമാകാരമായ രൂപം, നെറ്റിയില്‍ സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍",,,,,,
ഒന്നേ നോക്കിയോളു പിന്നീട് നോക്കാന്‍ ഉള്ള ധൈര്യം നമുക്ക് ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല,........
'മാടന്‍' ആണോ അതോ തൂങ്ങി മരിച്ച ചെറുപ്പക്കാരി ആയ 'ടീച്ചര്‍' ആണോ???,
എന്താണ് ആ രൂപം എന്ന് നമുക്ക് തന്നെ ഉറപ്പിക്കാന്‍ കഴിയുന്നില്ല !!,
ഇടയ്ക്കു കേള്‍ക്കുന്ന ചങ്ങലയുടെ ശബ്ദം നമ്മളുടെ ബാക്കി ഉള്ള ധൈര്യം കൂടി ചോര്‍ത്തി കളയുക ആണ്.
അതെ, ആരോ പയ്യനെ സംസ്സാരിക്കുന്നുണ്ട് .
മാടന്‍ സംസാരിക്കുമോ?? ഇനി സംസാരിച്ചാല്‍ തന്നെ നാഗവല്ലി ഒക്കെ സംസാരിക്കുന്നതു പോലെ തമിഴില്‍ അല്ലെ സംസാരിക്കുകയുള്ളൂ??.. !!!
അല്ലങ്കില്‍ തന്നെ ഒറ്റയ്ക്ക് വന്ന മാടന്‍ എന്തിനാ സംസാരിക്കുന്നത് ?
അതോ ഇനി ഒന്നിലധികം മാടന്മാര്‍ ഉണ്ടോ?
അതോ ആദ്യം ഒറ്റയ്ക്ക് വന്ന മാടന്‍ നമ്മള്‍ ആള്‍ക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ തിരികെ പോയി കുറച്ചു മാടന്മാരെ കൂടി കൊണ്ട് വന്നതാണോ??
ഇമ്മാതിരി ചോദ്യങ്ങള്‍ എല്ലാം നമ്മുടെ മനസ്സില്‍ കൂടെ കടന്നു പോയി.........
കണ്ണ് തുറന്നു മുറ്റത്തേക്ക്‌ നോക്കിയാല്‍ മുന്നില്‍ കാണുന്നത് സ്വര്‍ണ്ണ വര്‍ണമുള്ള ഒരു രൂപമാണ്, അത് കൊണ്ട് തന്നെ ആരും കണ്ണ് തുറക്കുന്നില്ല. ....!!!!
ചങ്ങലയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്‌, അതിന്റെ കൂടെ ഇപ്പോള്‍ എന്തോ ഒടിക്കുന്ന ശബ്ധവുമുണ്ട്??.......,
നമ്മള്‍ 6 പേരും പരസ്പരം എണ്ണി നോക്കി. ഇനി നമ്മളില്‍ ആരെ എങ്കിലും കൊണ്ട് പോയി ഓടിച്ചു മടക്കുക ആണോ മാടന്‍???.
അല്ല, നമ്മള്‍ എല്ലാവരും ഉണ്ട് , പിന്നെ ആരെ ആണ് ഒടിച്ചു മടക്കുന്നത് ??
വെളിയില്‍ അലര്‍ച്ചകള്‍ കേള്‍ക്കുന്നുണ്ട്‌ ...ആരാണ് ആ അലറുന്നത് ??
എന്തോ നമുക്ക് അറിയില്ല എന്തായാലും നമ്മള്‍ എല്ലാവരുമുണ്ട്‌ ..
നമ്മള്‍ ചാകാന്‍ തയ്യാര്‍ ആയി തന്നെ കിടക്കുക ആണ് ..
അവസാനമായി എല്ലാവരും മനസ്സില്‍ ഓര്‍ത്തു
"ഏതു നിമിഷവും കാലന്‍ നമ്മളെ പിടി കൂടും, ഇതേ പോലെ ഒടിച്ചു മടക്കും. ഇനി രെക്ഷ ഇല്ല, മരണത്തിനു കീഴടങ്ങാതെ വേറെ മാര്‍ഗമില്ല"...
മാടന്‍ പിടിച്ചാല്‍ ജഡം പോലും ബാക്കി ഉണ്ടാകില്ല അത് ഉറപ്പാണ്‌ .. വീട്ടുകാരെ പറ്റിച്ചു ഇറങ്ങി നടക്കുന്നതിന്റെ ദോഷം ഇപ്പോള്‍ ആണ് മനസിലായത് ..
ഇനി അതൊന്നും പറങ്ങിട്ടു കാര്യമില്ല ..നമ്മുടെ വിധി അല്ലാതെ എന്ത് പറയാന്‍. .....
അപ്പുറത്തെ ക്ലാസ്സ്‌ റൂമില്‍ എന്തോ ഒരു അനക്കം!!....
കണ്ണും ചെവിയും അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. കാലന്‍ നമ്മുടെ അടുത്ത് എത്തിയിരിക്കുന്നു അതെ അവിടെ തീ കാണുന്നുണ്ട്, പുകയുമുണ്ട്‌. നമ്മളെ ചുട്ടു തിന്നാന്‍ മാടന്‍ തീ കൂട്ടുക ആണ്. ...........
ഇനി വന്നു ഓരോ ആള്‍കാരെ ആയി കൊണ്ട് പോകും.
അല്പം കഴിങ്ങപ്പോള്‍ മഴയ്ക്ക് ഒരു ശമനം വന്നു ....
പയ്യെ പയ്യെ ചങ്ങലയുടെ ശബ്ദവും നിന്നു,
പക്ഷെ പുറത്തേക്കു പോകാന്‍ നമുക്ക് ആര്‍ക്കും ധൈര്യം വന്നില്ല..
എന്തോ വരട്ടെ എന്ന് കരുതി അവിടെ തന്നെ കിടന്നു.
നേരം വെളുത്തു ഉണര്‍ന്നവര്‍ ഉണര്‍ന്നവര്‍ മറ്റുള്ളവരെ വിളിച്ചു ഉണര്‍ത്തി,
മുറ്റത്ത്‌ ഒരു ആള്‍കൂട്ടം, അവിടെ കിടന്നു കൊണ്ട് തന്നെ നമുക്ക് കാണാം പോലീസ് വണ്ടി കിടപ്പുണ്ട് അങ്ങ് ദൂരെ...
നമ്മള്‍ ഉറപ്പിച്ചു ഇന്നലെ ആരോ കൊല ചെയ്യപ്പെട്ടു .....
എന്തായാലും നമ്മളില്‍ ആരുമല്ല കാരണം നമ്മള്‍ എല്ലാവരും ഉണ്ട് ...
എണീറ്റ്‌ പുറത്തേക്കു നോക്കിയ നമ്മള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിങ്ങില്ല.
മുറ്റത്ത്‌ തെങ്ങിന്റെ ചോട്ടില്‍ കെട്ടിയിരിക്കുന്നു, ഒരു ആനയെ .....
ഇന്നലെ കേട്ട ചങ്ങല കിലുക്കത്തിന്റെ കാരണം തേടാന്‍ പിന്നെ ഒന്ന് കൂടി നമുക്ക് ആലോചിക്കേണ്ടി വന്നില്ല....
ആന നില്‍ക്കുന്നത് നെറ്റിപട്ടത്തോട്‌ കൂടി ആണ് ,
ഇന്നലെ കണ്ട സ്വര്‍ണ്ണ വര്‍ണ്ണ രൂപവും എന്താണ് എന്ന് അതോടു കൂടി നമുക്ക് പിടി കിട്ടി, ആനയുടെ അടുത്ത് തെങ്ങിന്റെ ഓലയും പനംപട്ടയും ധാരാളം കിടപ്പുണ്ട്,
ഇന്നലെ ഓടിച്ചു മടക്കിയതും എന്താന്ന് അതോടു കൂടി മനസിലായി.
പുറത്തു ഇറങ്ങി പാപ്പന്‍ എന്ന് തോന്നിച്ചവനോട് ചോദിച്ചു!
"ഇതെന്നാ ആനയെ ഇവിടെ കേട്ടിയെക്കുന്നത്?"
ഇന്നലെ ഉത്സവ സ്ഥലത്ത് വച്ചു ആന ഇടങ്ങു എന്നും ആനയെ അവിടുന്ന് കൊണ്ട് പോകുന്ന വഴിക്ക് മഴ പെയ്തു എന്നും അപ്പോള്‍ ഇവിടെ അടുത്ത് കണ്ട തെങ്ങില്‍ കെട്ടി എന്നും പാപ്പന്‍ തട്ടി വിട്ടപ്പോള്‍ ധൈര്യ ശാലികളായ നമ്മള്‍ പരസ്പരം നോക്കി ............
ആനയെ കെട്ടിയതിനു ശേഷം ഇന്നലെ പാപ്പാന്മാര്‍ നമ്മുടെ അടുത്തുള്ള റൂമില്‍ ആണ് കിടന്നു എന്ന് കൂടി കേട്ടപ്പോള്‍ ഇന്നലെ കേട്ട സംസാരവും തീയും പുകയും എല്ലാം എവിടുന്നു ആണ് എന്ന് ഒന്നൂടെ ഊഹിക്കണ്ടി വന്നില്ല ........
ഇടങ്ങ ആനയെ അഴിപ്പിച്ചു സ്കൂള്‍ തുറപ്പിക്കാന്‍ വന്നു നില്‍ക്കുന്ന പോലീസ് ഏമാന്മാരെ നോക്കി ഇന്നലെ ഇവിടെ ഒരു സാമൂഹിക പ്രശനം ഉണ്ടായപ്പോള്‍ ആനക്കും പാപ്പാന്മാര്‍ക്കും കാവല്‍ ഇരിക്കാന്‍ നമ്മള്‍ ഈ നാട്ടിലെ നല്ല 6 ചെറുപ്പക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന ഒരു കമന്റും പാസ്സ്‌ ആക്കി വീടുകളിലേക്ക് പോയി. ...........
അന്നത്തോടെ എന്തായാലും സ്കൂളില്‍ കിടക്കുന്ന പണി നമ്മള്‍ ഉപേക്ഷിച്ചു. എവിടെ പോയാലും എത്ര താമസിച്ചാലും വീട്ടില്‍ പോയേ കിടക്കൂ,
"അവിടെ ആരും ആനയെ കൊണ്ട് കെട്ടി നമ്മളെ പേടിപ്പിക്കില്ലല്ലോ "
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Sunday, August 23, 2009

വാമനന്‍ 2009

ഓണത്തിനെ കുറിച്ച് എന്തേലും ബ്ലോഗണം എന്ന് ഓര്‍ത്തപ്പോഴേ മനസ്സില്‍ കരുതിയതാ, നമ്മുടെ സമൂഹത്തില്‍ വാമനന് നേരിടുന്ന അവഗണന, അതിനു എതിരായി എന്നെ കൊണ്ട് ഒക്കുന്നത് ചെയ്യണം എന്ന് , അപ്പോള്‍ ആണ് വാമനന്‍ ഈ കാലത്ത് ജീവിച്ചിരുന്നു എങ്കില്‍ അദേഹത്തിന് സഹിക്കേണ്ടി വരുന്ന കാര്യങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതാം എന്ന് കരുതിയത്‌. തെറ്റായി പോയെങ്കില്‍ പ്രിയ വായനക്കാര്‍ ക്ഷമിക്കണം, ക്ഷമിചില്ലങ്കിലും കുഴപ്പമൊന്നുമില്ല ഞാന്‍ എഴുതും.
ഓണം വന്നപ്പോള്‍ എല്ലാവരും മഹാബലിയുടെ പുറകെ ആണ്, മഹാബലിയുടെ പോലെ വേഷം ധരിക്കാനും, മഹാബലി വരുമ്പോള്‍ ചോറ് കൊടുക്കാനും, വീടൊക്കെ ഒരുക്കാനും നമ്മള്‍ എല്ലാവരും മത്സരിക്കുക ആണ് ഇതിനിടയില്‍ നമ്മള്‍ സൗകര്യ പൂര്‍വ്വം മറന്നു പോകുന്ന ഒരു മുഖമുണ്ട്, നമ്മുടെ കൊട്ടേഷന്‍ വാമനന്റെ. ആര്‍ക്കാനും വേണ്ടി കൊട്ടേഷന്‍ എടുത്തു മഹാബലിയെ ചവിട്ടി (ഇന്നത്തെ പോലെ ബോംബോ തോക്കോ ഒന്നും ഇല്ലല്ലോ പണ്ട് ) കൊന്ന വാമനനെ പറ്റി പിന്നീട് ആരേലും ഓര്‍ത്തോ?! ഗാന്ധിയെ കൊന്ന ഗോട്സേക്ക് പോലും സ്മാരകം പണിയുന്ന നമ്മുടെ കാലത്ത് പാവം വാമനനെ സൗകര്യ പൂര്‍വ്വം എല്ലാരും മറന്നു.
പനി പിടിച്ചു ഏതേലും മന്ത്രിയുടെ മക്കള്‍ ചത്താല്‍ കമ്മിഷന്‍ വച്ച് അന്വഷണം നടത്തുന്ന നമ്മുടെ കേരളത്തില്‍ വാമനനെതിരെ ഒരു കമ്മിഷനും വന്നില്ല, ഇന്ന് ഭരണം പിടിച്ചടക്കാന്‍ വേണ്ടി അച്ചു മാമനും വാമനനും ചേര്‍ന്ന് നടത്തിയ ഒരു ഏര്‍പ്പാടയിരുന്നോ മഹാബലിയുടെ കൊല എന്ന് പോലും ഇപ്പോള്‍ സംശയിക്കാം. പിണറായി പക്ഷം ഇത് എങ്ങനെ എങ്കിലും അറിഞ്ഞാല്‍ അവര്‍ അച്ചു മാമന് എതിരെ PB യില്‍ പരാതി കൊടുത്തു, നമ്മുടെ കാരാട്ട് മുത്തശ്ശന്റെ നേത്ര്വത്വത്തില്‍ ഒരു സമിതി തന്നെ ഉണ്ടാക്കി കളയും. അങ്ങനെ ഉണ്ടായാല്‍ വായില്‍ തോന്നുന്ന എന്തും വിളിച്ചു പറയുന്ന നമ്മുടെ സുധാകരന്‍ മന്ത്രിക്കും ജയരജന്മാര്‍ക്കും പിന്നെ വിശ്രമം ഉണ്ടാകില്ല. വേണമെങ്കില്‍ അവര്‍ മഹാബലിയുടെ കുട വയറിനെ ചക്കയോടും വാമനന്റെ മൊട്ട തലയെ തെങ്ങയോടും ഉപമിച്ചു കളയും (അവരുടെ ഉപമ മറ്റുള്ള ആളുകള്‍ക്ക് മനസിലാകാതെ ഇരുന്നാല്‍ മതിയല്ലോ).
എന്തൊക്കെ ആയാലും കൊട്ടേഷന്‍ എടുത്തു മഹാബലിയെ തട്ടിയ വാമനന് പറങ്ങ പയിസ കൊടുത്തില്ല എന്ന് ഒരു പൊതു സംസാരം പണ്ടേ ഉണ്ടായിരുന്നു എന്ന് പറങ്ങു കേടിട്ടുണ്ട് (കൊട്ടേഷന്‍ കൊടുത്തത് കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ട ആയ ശ്രീമതി ശോഭ ജോണ്‍ ആണോ എന്നുള്ള സംശയം എനിക്ക് നല്ല പോലെ ഉണ്ട് ). വാമനന്‍ കൊടയുമായി വന്നത് ആളിനെ അറിയാതെ ഇരിക്കാന്‍ വേണ്ടി എന്ന് ആണ് മറു ചേരിയിലെ ആള്‍കാര്‍ പറങ്ങു നടക്കുന്നത്, ചവിട്ടി പാതാളത്തിലേക്ക്‌ ഇട്ടതു മഹാബലിയെ വീണ്ടും പോസ്റ്റ്‌ മാര്‍ട്ടം നടത്തി തെളിവ് കണ്ടു പിടിക്കാതിരിക്കാന്‍ വേണ്ടി ആണ് എന്നും പറയപ്പെടുന്നു. അല്ലങ്കില്‍ പിന്നെ വയസായ മഹാബലിയെ നാഭിക്കു തോഴിക്കാതെ എന്തിനാണ് തലേല്‍ ചവിട്ടി താഴ്ത്തിയത്. ഇന്ന് ആണേല്‍ മഹാബലിയുടെ ബോഡി സെനറ്റ് ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച്, ജാത ആയി വലിയ നഗരം ചുറ്റിച്ചു നാല് വെടീം പൊട്ടിച്ചേ അടക്കം ചെയ്യുക ഉള്ളു (പണ്ട് ആയോണ്ട് പോലീസിന്റെ 8 ഉണ്ട വെറുതെ പോയില്ല)
പ്രതിപക്ഷത്തിന്റെ ഒരു അവിശ്വാസം കൊണ്ട് വരാനുള്ള അവസരം ആണ് വെറുതെ പോയത്, സ്വന്തക്കാരുടെയോ ബന്ധുക്കളുടെയോ കല്ല്യാണമോ അടിയന്തിരമോ ഉണ്ടേല്‍ (അന്ന് നിയമസഭ സമ്മേളനം ഉണ്ടേല്‍ ), ഉടനെ എല്ലാരും കൂടെ ഒത്തു കൂടി ഒരു അവിശ്വാസം കൊണ്ട് വരും, അച്ചു മാമന്‍ അത് സ്വപ്നത്തില്‍ പോലും അംഗീകരിക്കില്ല എന്നൊക്കെ അവര്‍ക്ക് നേരത്തെ അറിയാം. സംഗതി അംഗീകരിക്കില്ല, എന്ന് കേട്ടാല്‍ ഒടനെ എന്നാല്‍ ഞങ്ങള്‍ ഇറങ്ങി പോകുന്നു എന്ന് പറങ്ങു നേരെ ഒറ്റ പോക്കാ, നേരെ പോകുന്നത് കല്ല്യാണ വീട്ടിലേക്കോ ഏതേലും മുന്തിയ ബാറിലെക്കോ ആണ്, എന്നിട്ട് വൈകുന്നേരം ആകുമ്പോള്‍ ചുണ്ടൊക്കെ തുടച്ചു ഏതേലും ചാനലില്‍ വന്നിരുന്നു പ്രസംഗിക്കുന്ന കേള്‍ക്കാം, ഇതൊന്നും ആര്‍ക്കും മനസിലാകില്ലന്ന മാന്യദേഹങ്ങളുടെ വിചാരം (പൊതു ജനം കഴുതകള്‍ ആണല്ലോ), ഇവര്‍ ഇറങ്ങി പോകുന്നത് കൊണ്ട് ഇന്നേ വരെ ജനങ്ങള്‍ക്ക്‌ ഒരു ഉപയോഗോം ഉണ്ടായി എന്ന് ഞാന്‍ കേട്ടിട്ടില്ല . അല്ല പണ്ട് അച്ചു മാമനോക്കെ ആയിരുന്നപ്പോളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, ഒറ്റ വ്യത്യാസമേ ഉള്ളു ഇവര്‍ പോയാല്‍ കല്യാണത്തിന് പോകും അവര്‍ പോയാല്‍ ആ സിന്ധു ചേച്ചിയെയും വിളിച്ചോണ്ട് വണ്ടിക്കു കല്ല്‌ എറിയാന്‍ പോകും, തമ്മില്‍ ഭേതം തൊമ്മാന, ഇവര്‍ തിന്നു തീര്‍ക്കും അവര്‍ തച്ചുടക്കും. എന്തായാലും പണ്ട് കാലത്ത് ആയതിനാല്‍ മഹാബലിയുടെ കാര്യത്തില്‍ അവിശ്വാസവും ഇറങ്ങി പോക്കും ഒന്നും നടന്നില്ല.
വാമനനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ഒരു നീക്കം നടക്കുന്നു എന്ന് കണ്ടു "ഓള്‍ കേരളാ ഗുണ്ടാ അസോഷ്യസഷന്‍" (പ്രസിഡന്റ്‌ :ശോഭ ജോണ്‍) ന്റെ നേതൃത്വത്തില്‍ അതിനെ പ്രതിരോധിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ട തലസ്ഥാനത്തെ പോലീസിന് ഗുണ്ട പോയിട്ട് ഉണ്ട പോലും കിട്ടീല്ല എന്ന് ആണ് പൊതു സംസാരം. എങ്ങനെ കിട്ടാനാ പോലീസ് ഏമാന്‍ മാര്‍ അല്ലെ ഇവരുടെ ഒക്കെ നേതാക്കന്മാര്‍.
വാമനന്‍ മൂന്നു അടി മണ്ണ് ചോദിച്ചപ്പോള്‍ മഹാബലി കൊടുക്കാം എന്ന് സമ്മധിക്കുകയും അവസാനം കൊടുക്കാന്‍ നേരം പറങ്ങു പറ്റിച്ച് വാമനന്‍ കേറി അങ്ങ് വളര്‍ന്നു, അവസാനം കൊടുക്കാന്‍ സ്ഥലം ഇല്ലാതെ പോകേം ചെയ്തു എന്ന് ആണല്ലോ കഥ. ഈ കഥയിലെ ഒരു വൈരുധ്യം പലപ്പോളും ഞാന്‍ ഓര്‍ക്കാറുണ്ട്, എല്ലാ കാര്യോം അറിയാവുന്ന മഹാബലി എന്ത് കൊണ്ട് വാമനനുമായി കരാറു ഒപ്പ് വച്ചപ്പോള്‍ വാമനന്റെ സൈസിനെ പറ്റി കരാറില്‍ പറങ്ങില്ല . കരാര്‍ എന്ന് കേട്ടാല്‍ നമ്മുടെ ഇടതു അണ്ണന്മാര്‍ക്ക് ഹാലിളകും കുറെ നാള്‍ മുന്നേ ആണവ കരാര്‍ ആയിരുന്നു, ഇപ്പോള്‍ ആസിയാന്‍ കരാര്‍ ആയി. ഇനി വാമനന്റെ കരാര്‍ കൂടെ പറങ്ങു കൊടുത്താല്‍ അത് മതി, കുറെ നാളത്തേക്ക് അതിന്റെ പുറകെ നടന്നോളും.
ചാനല്‍ കാര്‍ എല്ലാം കൂടി മഹാബലിയെ ഏറ്റെടുത്തിരിക്കുന്ന ലക്ഷണം ആണ്, പക്ഷെ അവിടെം പാവം വാമനനെ ആര്‍ക്കും വേണ്ട. പാര്‍ട്ടി ചാനെല്‍ പറയുന്നത് വാമനന്‍ RSS ന്റെ ആളാണ് എന്ന് ആണ്. അതിനു എതിരായി അവര്‍ ഒരു ആഗോള ചര്‍ച്ചയും സങ്കടിപ്പിച്ചു. ഇനി ഇപ്പോള്‍ അവര്‍ വാമന വാരം തന്നെ സങ്കടിപ്പിക്കാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. എന്റെ TV യില്‍ ആ പാര്‍ട്ടി ചാനല്‍ ഞാന്‍ എവിടെയോ കൊണ്ട് ഒളിച്ചു ഇട്ടേക്കുക ആണ്, അതിലെ വാര്‍ത്ത എങ്ങാനും നമ്മള്‍ അറിയാതെ എങ്ങാനും ഒന്ന് കേട്ട് പോയാല്‍ അന്നത്തെ ദിവസം പോക്കാ, മറ്റുള്ള ചാനലില്‍ പറയുന്നതിനും നേരെ വിപരീതം ആണ് അവര്‍ പറയുന്നത്. നാല് ആള്‍കാര്‍ കേള്‍കുന്നത് ആണ് എന്നുള്ള ഒരു വിചാരം എങ്കിലും വേണ്ടേ ?
കാര്യം ഇങ്ങനെ ഒക്കെ ആയാലും മഹാബലിയും വാമനനും എന്നൊക്കെ കേട്ടാല്‍ മനസ് അകെ ഒരു കുളിര് കോരും, സംഗതി ഇങ്ങനെ ഒക്കെ എഴുതി എങ്കിലും ഓണം എന്ന് കേട്ടാല്‍ ഒരു പ്രത്യേക സുഖം തന്നെ ആണ്
"എല്ലാ വായനക്കാര്‍ക്കും, സുഹ്രത്തുക്കള്‍ക്കും എന്റെ ഹൃദയം നിറങ്ങ ഓണാശംസകള്‍"
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Saturday, August 22, 2009

വെള്ളിയഴ്ചകാവ് എന്ന പേര് ആര്‍ക്കും അങ്ങനെ അറിയാന്‍ വഴി ഇല്ല, എന്നാല്‍ അങ്ങനെ ഒരു സ്ഥലം ഉണ്ട്, വര്‍ക്കലക്ക് അടുത്ത് ഉള്ള ഒരു സ്ഥലമാണ്‌, ശാന്ത സുന്ദരമായ, പ്രക്രതി സുന്ദരമായ ഒരു സ്ഥലം, ചുറ്റും പാടങ്ങളും, നദികളും കുളങ്ങളും ആയി ആരെയും മോഹിപ്പിക്കുന്ന ഒരു നാടന്‍ ഗ്രാമം, അല്ല ഇങ്ങനെ ഒക്കെ പരങ്ങു വരുന്നത് ആ നാടിന്റെ ഗുണം കൊണ്ടല്ല, പ്രവാസ ജീവിതം കഴിങ്ങു അവധിക്കു പോയപ്പം ആ അബുദാബി വിമാനത്താവളത്തില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ ധാ നില്‍ക്കുന്നു ഒരു സുന്ദരി, എന്തായാലും സുന്ദരി അല്ലെ ഒന്ന് കേറി കണ്ടു കളയാം എന്ന് കരുതി കേറിയപ്പോള്‍ ആണ് അവളെ ഒരു സോപിംഗ്, എന്തേലും വേടിക്കണം പോലും. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോള്‍ ചുറ്റും കണ്ടത് നല്ല ചുവന്ന നിറത്തിലെ റമ്മും ബ്രാണ്ടിയും. എന്തായാലും ആ തരുണീ മണി പറങ്ങതല്ലേ ഒരെണ്ണം വേടിക്കാം എന്ന് കരുതി, അപ്പോളാണ് അവളെ വക ഒരു ഓഫര്‍ മൂന്നെണ്ണം വേടിച്ചാല്‍ ഒരു ബാഗ്‌ ഫ്രീ പോലും (പെണ്ണിനെ വേടിക്കുമ്പോള്‍ കൊച്ചിക്ക ഫ്രീ അല്ലെ, അതാണ് കാലം പിന്നെ ആണോ ഒരു ബാഗ്‌ ). എന്തായാലും അടുത്ത ജന്മത്തില്‍ ചിലപ്പോള്‍ ഈ സുന്ദരി ഭാര്യ ആയി വന്നാലോ, അത് കൊണ്ട് അവളെ പിണക്കാതെ ഇരിക്കുന്നതാ ബുദ്ധി ......തുടരും

Thursday, August 20, 2009

ഇവനല്ലേ പുലി .......വെറും പുലി അല്ല പുപ്പുലി




കടപ്പാട് : പേരറിയാത്ത ഏതോ ഒരു സ്നേഹിതന്

Tuesday, August 18, 2009

" കേണല്‍ ലാലേട്ടന്‍"

വിനോദ് ഗോപാല്‍
നേരം പരപരാ വെളുത്തതെ ഉള്ളു ആളുകളൊക്കെ കാറിലും ബൈക്കിലും ആയി പറന്നു പോകുക ആണ്, ഇവരെന്താ ഇത്ര സ്പീഡില്‍ ഈ പോകുന്നത് എന്ന് കാണുന്നവര്‍ക്ക് പൊതുവേ സംശയം തോന്നുന്നുണ്ട്, പക്ഷെ എല്ലാരും പോകുന്നത് ഒരേ സ്ഥലത്തേക്ക് ആണ് എന്ന് മനസിലായപ്പോള്‍ കാണുന്നവര്‍ക്കും ഒരു ആകാംഷ, ഇവരൊക്കെ ഈ 1 ആം തീയതി ആയിട്ടു എവിടെക്കാ ഈ പായുന്നത്, പക്ഷെ എല്ലാരും ചെന്ന് നില്‍ക്കുന്നത് ഒരു വീട്ടില്‍ തന്നെ ആണ്, അതെ നമ്മുടെ ലാലേട്ടന്റെ വീട്, സംശയിക്കണ്ട നിങ്ങള്‍ കരുതുന്ന ലാലേട്ടന്‍ തന്നെ സാക്ഷാല്‍ ശ്രീ മോഹന്‍ലാല്‍, " കേണല്‍ ലാലേട്ടന്‍"
എല്ലാവരും കൂടി ബഹളം ആയപ്പോള്‍ നമ്മുടെ സെക്ക്യൂരിറ്റി മാമന്‍ വന്നു ഗേറ്റ് തുറന്നു, എല്ലാവരുടേം അവശ്യം ഒന്ന് തന്നെ ആയിരുന്നു
"ലാലേട്ടനെ കാണണം"
ഇതെന്നതാ ഒരിക്കലും ഇല്ലാത്ത ഒരു ജനം ലാലേട്ടനെ കാണാന്‍ എന്ന് സെക്ക്യൂരിറ്റി മാമന്‍ അധിശയിച്ചു നില്‍ക്കുമ്പോള്‍ ബഹളം കേട്ട ലാലേട്ടന്‍ വാതില്‍ തുറന്നു വന്നു. തങ്ങളുടെ പ്രിയ താരത്തെ കണ്ട ജനങ്ങള്‍ തുള്ളിച്ചാടി, ആര്‍പ്പുവിളികളുമായി ലാലേട്ടന്റെ അടുത്ത് ചെന്ന എല്ലാവരും ചോദിച്ചത് ഒരേ കാര്യം തന്നെ ആയിരുന്നു

"പ്രിയ ലാലേട്ടാ അങ്ങ് കേണല്‍ ആയി, ഇന്ന് 1 ആണ് തീയതി, ഒറ്റ സിവിലും തുറക്കില്ല ബാറും ഇല്ല, അങ്ങേക്ക് കിട്ടിയ കുപ്പികളില്‍ നിന്നും ഓരോന്ന് വീതം നമുക്ക് തന്നൂടെ ? വെറുതെ വേണ്ട സിവിലിലെ അതെ പയിസ തരാം, വേണേല്‍ അധികവും തരാം, രാവിലെ കുടി വെള്ളം കിട്ടാത്ത സങ്കടം കൊണ്ട് ചോദിക്ക ആണ് "
വിനോദ് ഗോപാല്‍

Monday, August 17, 2009

ദിവ്യപ്രേമം

വിനോദ് ഗോപാല്‍
അതി രാവിലെ കോളേജില്‍ ചെല്ലുന്ന എനിക്ക് അവിടെ പ്രത്യേകിച്ച് പണി ഒന്നും ഉണ്ടായിരുന്നില്ല രാവിലെ അവിടെ വരുന്ന പെണ്‍കൊടികളെ കാണുക എന്ന ഒറ്റ ആഗ്രഹമേ ഉള്ളു. ആദ്യമൊക്കെ ഞാന്‍ ഒറ്റക്കാണ് പോയിരുന്ന എങ്കില്‍ പയ്യെ പയ്യെ എന്നെ പോലെ ഉള്ള കുറെ താന്തോന്നിമാരെ കൂടെ കിട്ടി (കാര്യം കുഴപ്പക്കാര്‍ ആന്നേലും അവിടുത്തെ ഏറ്റവും നല്ല കുട്ടികള്‍ നമ്മള്‍ ആണ് എന്ന് ആണ് നമ്മുടെ ഒരു വിചാരം) അങ്ങനെ കാലം കടന്നു പോയപ്പോള്‍ ആണ് ആ സത്യം നമ്മള്‍ മനസിലാക്കിയത് നമ്മള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോകുക ആണ് എന്ന്.ഒന്നാം വര്‍ഷത്തില്‍ സ്ഥിരം പാന്റ് എന്ന വേഷത്തില്‍ ആറാടിയ നമ്മള്‍ പയ്യനെ മുണ്ടന്മാര്‍ ആയി മാറി. പെട്ടന്ന് ഒരു ആവശ്യം വന്നാല്‍ അഴിച്ചു തലേല്‍ കെട്ടി ഓടാന്‍ അതെ പോലെ പറ്റിയ ഒരു വേഷം ഇല്ല എന്ന് ആണ് പൊതുവേ ഉള്ള അഭിപ്രായം, അതും പോരാത്തേന് ഈ മുണ്ട് ഉടുത്ത ചേട്ടന്മാരോട് പെണ്‍കുട്ടികള്‍ക്ക് ഒരു വല്ലാത്ത മമത ആണ് എന്ന് നമ്മടെ പൂര്‍വികരില്‍ നിന്നും നമ്മള്‍ പറങ്ങു കേട്ടിട്ടുണ്ട്, മമത ആയാലും E. അഹമദ് ആയാലും നമ്മള്‍ എന്തായാലും മുണ്ടന്മാര്‍ ആയി എന്ന് വേണം പറയാന്‍. പുതിയതായി കോളേജിലേക്ക് വരുന്ന പെണ്‍കുട്ടികളില്‍ നിന്നും അവരുടെ രെക്ഷിതാക്കളില്‍ നിന്നും അന്നത്തെ ചിലവിനുള്ള പയിസ പിരിക്കുക എന്ന ഒരു ചെറിയ കലാപരിപാടി അവിടെ നമ്മള്‍ അനുവര്‍ത്തിച്ചു പോന്നിരുന്നു അതിനായി ചില ലുട്ടു ലുടുക്ക പാര്‍ട്ടികളുടെ പേരും പറങ്ങിരുന്നു. പിരിക്കുമ്പോള്‍ പല പാര്‍ട്ടിക്കാര്‍ ആണ് എങ്കിലും ബിരിയാണി തിന്നുമ്പോള്‍ നമ്മള്‍ എല്ലാം ഒരേ പാര്‍ട്ടിക്കാര്‍ ആണ്.
ആ സമയത്താണ് നമ്മളെ എല്ലാം ഒരേ പോലെ അധിശയിപ്പിക്കുന്ന ആ പെണ്‍കുട്ടി കോളേജിലേക്ക് വന്നത്, വഴിയിലെ വച്ച് തന്നെ പിരിവു ചോദിച്ചപ്പോള്‍ തരാതെ പോയ ആ തരുണീമണിയെ പുറകെ നടന്നു ശല്ല്യപെടുത്തിയപ്പോള്‍ അവസാനം ആ വായില്‍ നിന്നും മുത്ത്‌ പോഴിങ്ങു
" ഞാന്‍ നിങ്ങള്‍ കരുതുന്ന പോലെ ഇവിടെ പഠിക്കാന്‍ വന്നതല്ല"
സ്വഭാവികമായും നമുക്ക് ഉണ്ടായ അടുത്ത സംശയം നമ്മള്‍ ഒരുമിച്ചു ചോദിച്ചു
"പിന്നെ എന്തിനാ കോളേജ് കാണാന്‍ വന്നതാണോ"
ദേഷ്യം വന്നിട്ടാകണം കയ്യിലിരുന്ന ബാഗീന്നു ഒരു കവര്‍ പൊക്കി കാണിച്ചു, കവര്‍ കണ്ടപ്പോലെ ഞങ്ങള്‍ ഞെട്ടി, അത് വായിക്ക കൂടി ചെയ്തപ്പോള്‍ വീണ്ടും ഞെട്ടി.
"Appointment order"
To
Chemistry Department (Teacher)
ജീവിതത്തില്‍ ആദ്യമായി മാത്സ്‌ എടുത്തതിനു ഞാന്‍ എന്നെ തന്നെ ശപിച്ചു, എന്റെ അച്ഛന് ഇതൊക്കെ നേരത്തെ അറിയാമായിരുന്നത് കൊണ്ട് ആകണം അച്ഛന്‍ പണ്ടേ എന്നോട് പറങ്ങത് ആണ് നീ കെമിസ്ട്രി എടുത്തു പഠിക്കാന്‍, മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് പറയുന്നത് എത്ര സത്യം ആണ് എന്ന് ഞാന്‍ മനസിലാക്കി. എന്തായാലും നമ്മുടെ കൂടെ നിന്ന കെമിസ്ട്രി പിള്ളേര്‍ അവരെ കൂടെ തന്നെ അങ്ങ് പോയി. അവന്മാര്‍ പോകുന്നത് കണ്ടാല്‍ തോന്നും ആ പെണ്ണുമായി എന്തോ പൂര്‍വ്വ ബന്ധം ഉണ്ട് എന്ന്. എന്തായാലും അവര് പോയ പുറകെ കെമിസ്ട്രി ലക്ഷ്യമാക്കി നമ്മളും നടന്നു, പിന്നെ അങ്ങോട്ട്‌ ഉള്ള എല്ലാ ഒഴിവു സമയങ്ങളിലും നമ്മള്‍ അവിടെ തന്നെ ആയിരുന്നു, നമ്മള്‍ പഠിക്കുന്ന വിഷയം മാറിയോ എന്ന് പോലും പലരും സംശയിചിട്ടുണ്ടാകണം. നമ്മള്‍ എവിടെ എന്ന് തിരക്കുന്ന പിള്ളേരെ കൂടെ "അവന്മാര്‍ ആ കെമിസ്ട്രി യുടെ മുന്നില്‍ കാണും എന്ന് പറയുന്ന ഇടം വരെ എത്തി കാര്യങ്ങള്‍, കാലം അങ്ങനെ കടന്നു പോയി അതിനിടക്ക് പഠിത്തം കുറവും വായി നോട്ടം കൂടുതലും ആയി നമ്മള്‍ അങ്ങനെ വിരഹിച്ചു. പക്ഷെ എന്ത് നടന്നില്ലങ്കിലും എന്നും നമ്മള്‍ നമ്മുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ പോകുമായിരുന്നു.
ആ വര്‍ഷവും തീര്‍ന്നു അടുത്ത വര്‍ഷത്തില്‍ നമ്മള്‍ അവിടുത്തെ തല മൂത്തപ്പന്മാര്‍ ആയി, അതോടു കൂടി വായി നോട്ടം എന്ന കലാപരിപാടി കൂടുതല്‍ ശക്തി ആര്‍ജിച്ചു. ആ ഓണകാലത്ത് കോളേജിലെ ഓണ പരിപാടി തകര്‍ത്തു നടക്കുന്നു. അപ്പോളാണ് നമ്മളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത‍ വന്നത്, നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ ഒളിച്ചോടി പോയി, ഒളിച്ചോടി പോയി എങ്കില്‍ അത്രയ്ക്ക് സങ്കടമില്ല ഇത് ഓടിയത് അവിടുത്തെ ഹെഡ് അയ 53 വയസുള്ള ഒരു ഭാരിയയും രണ്ടു കുട്ടികളും ഉള്ള തല നരച്ച സാറിന്റെ കൂടെ. അതോടു കൂടി ഓണ പരിപാടി നിര്‍ത്തി വയ്ക്കുന്ന ഇടം വരെ എത്തി കാര്യങ്ങല്‍. ഇത്രയും നാള്‍ നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നിട്ട് നമ്മളെ എല്ലാം കളങ്ങു അവര്‍ പോയി രിക്കുന്നു. നമ്മള്‍ ഉണ്ണാതെ ഉറങ്ങാതെ ആ കെമിസ്ട്രി ലാബിനു മുന്നില്‍ കാവല്‍ ഇരുന്നതാണ്, നമ്മളോട് ഒരു വാക്ക് പോലും പറയാതെ അവര്‍ പോയി, കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ച്, പെണ്ണുങ്ങള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി (കാരണം അവരെ കളങ്ങു കെമിസ്ട്രി തിരക്കി പോയ കാമുകന്മാരെ തിരിച്ചു കിട്ടുമല്ലോ). എന്തൊക്കെ ആയാലും പോയത് പോയല്ലോ ഇനി ഇട്ടു തിരിച്ചു വരുകേം ഇല്ല എന്ന് സ്വയം ആശ്വസിച്ചു. കുറച്ചു ദിവസത്തിന് ശേഷം മണവാളനും മണവാട്ടിയും കൂടെ ഒരു വെള്ള ബെന്‍സ്‌ കാറില്‍ വന്നു ഇറങ്ങി, അന്ന് അവിടെ ഉണ്ടായതൊക്കെ ഞാന്‍ ഇന്നും മറന്നിട്ടില്ല, ആദ്യമായി പ്രേമം വയിലന്‍സ് ലേക്ക് തിരിയുന്നത് ഞാന്‍ കണ്ടു. പ്രേമം നടക്കാതെ പോയ കാമുകന്മാര്‍ എല്ലാം കൂടി ആ ബെന്‍സ്‌ കാര്‍ തല്ലി തരിപ്പണം ആക്കി എന്നിട്ടും അരിശം തീരങ്ങു നവധംബധികളെ ലാബില്‍ ഇട്ടു പൂട്ടി, എന്നിട്ടുണ്ടോ വിടുന്നു തടസം പിടിക്കാന്‍ വന്ന സഹായികള്‍ക്കും കിട്ടി ശേരിക്കിനു, അവസാനം പോലീസ് സാറന്മാര്‍ വരേണ്ടി വന്നു അവര്‍ക്ക് അവിടുന്ന് പോകാന്‍.
അന്ന് ഞാന്‍ ഒരു കാര്യം മനസിലാക്കി "പ്രേമത്തിന് കണ്ണും ഇല്ല മൂക്കും ഇല്ല എന്തിനു ബോധം പോലും ഇല്ല, ആര്‍ക്കും ആരേം പ്രേമിക്കാം കിട്ടിയാല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി കിട്ടീല്ലേ ഇടി"
സ്നേഹത്തോടെ വിനോദ് ഗോപാല്‍

"അറബിക്കുള്ള ഓണസദ്യ "

വിനോദ് ഗോപാല്‍
ആ ബ്ലോത്രം ഒന്ന് വായിച്ചപ്പോള ശെരിക്കും ഓണം വന്നു എന്ന് എനിക്ക് ഓര്‍മ വന്നത്, എന്തായാലും ഓണം വന്നതല്ലേ ഞാന്‍ ആയിട്ടു എന്തേലും എഴുതീല്ലേ മാവേലിക്ക് എന്നാ തോന്നും, അല്ല മാവേലിക്ക് എന്തോന്ന് തോന്നിയാലും ഇല്ലങ്കിലും തോന്നിവാസികള്‍ അയ എന്റെ നാട്ടുകാര്‍ക്കു എന്തോന്ന് തോന്നും, ആ ചെറുക്കനെ കെട്ടും കെട്ടി ഗള്‍ഫിലേക്ക് പറങ്ങു അയച്ചിട്ട് അവന്‍ ഒരു ഓണം വന്നിട്ട് ആ ബ്ലോഗില്‍ പോലും ഒന്നും എഴുതീല്ല എന്ന് അവര്‍ കരുതില്ലേ? അല്ലങ്കില്‍ തന്നെ ഈ ബ്ലോഗ്‌ എഴുത്തിന്റെ പേരില്‍ അവിടെ പലരും എനിക്ക് ഉപരോധം ഏര്‍പ്പെടുത്തി എന്നൊക്കെ പറയണ കേട്ടു, ഇനി എന്തായാലും വേഷം മാറി വേണം നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചെന്ന് ഇറങ്ങാന്‍ അല്ലങ്കില്‍ അച്ചു മാമനും പിണങ്ങരയിയും കൂടെ PB കഴിങ്ങു വന്നു ഇറങ്ങിയ പോലെ ഇരിക്കും. നാട്ടുകാര്‍ നീട്ടി വിളിക്കും പിച്ചി പൂവേ V.S , റോസാ പൂവേ നേതാവേ, ചക്കര മുത്തെ നേതാവേ (വിളി ഒക്കെ ഏകദേശം ഇങ്ങനെ ആയിരിക്കും പക്ഷെ ചില അക്ഷരപിശവ് ഉണ്ടാകും എന്നെ ഉള്ളു), എന്തായാലും വരുന്നതൊക്കെ വരുന്നിടത്ത് വച്ച് കാണാം, അണ്ണാന്‍ മൂത്താല്‍ മരം കേറ്റം മറക്കില്ലല്ലോ അതോണ്ട് ബ്ലോഗ്‌ എഴുത്ത് നിര്‍ത്തുന്ന ഏര്‍പ്പാടെ ഇല്ല.
അപ്പോള്‍ നമ്മള്‍ പറങ്ങു വന്നത് ഓണത്തിനെ കുറിച്ചാ, നാടിലെ ആയിരുന്നപ്പോള്‍ കാണാം വിറ്റും ഓണം ഉണ്ണണം എന്ന് ആണല്ലോ ചൊല്ല്, ഇവിടെ കാണം എന്ന് പറയുന്നത് നമ്മുടെ കമ്പനി ആണല്ലോ, ഓണം ഉണ്ണാന്‍ വേണ്ടി അത് വിറ്റോട്ടെ എന്ന് അറബിയോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി സുരേഷ്ഗോപി ചില പടത്തില്‍ പറയണത് പോലെ ഉണ്ടായിരുന്നു ഫ ഫുലെ എന്ന് അറബി അവനു അറിയാവുന്ന ഭാഷയില്‍ പറങ്ങു. അറബി അങ്ങനെ പറയുക മാത്രമല്ല ചെയ്ത എന്നാല്‍ അവന്‍ ഓണം ഉണ്ണുന്ന ഒന്ന് കാണണം എന്ന് കരുതി ആയിരിക്കും ആ മാസത്തെ സാലറി പോലും തന്നില്ല, എന്തൊക്കെ ആയാലും മലയാളി എന്ന എരപ്പാളി ആയി പോയില്ലേ ഓണം ആകൊഷിക്കതിരിക്കാന്‍ ഒക്കുമോ. ഞാനും എന്റെ സഹപ്രവ്ര്തകന്‍ അയ പാവം Dr ചേട്ടായിയും ചേര്‍ന്ന് ഓണം ആകൊഷിക്കതിരിക്കാന്‍‍ തന്നെ തീരുമാനിച്ചു, ചത്ത്‌ കിടന്നാലും പാന്റും കോട്ടും ഇട്ടു ഇന്ചെയ്തു കിടക്കണം എന്നാണ് നമ്മുടെ പക്ഷം അതിനാല്‍ എല്ലാരേം വിളിച്ചു സദ്യ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു, കൂട്ടത്തില്‍ നമ്മുടെ അറബിയെ വിളിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കാരണം അവന്‍ ആണല്ലോ നമ്മുടെ ഓണസദ്യ മുടക്കാന്‍ സാലറി തരാതെ ഇരുന്ന. അതിനാല്‍ അവനെ വിളിച്ചു തന്നെ കൊടുക്കണം എന്നത് നമ്മുടെ വാശി ആയിരുന്നു. തിരുവോണത്തിന്റെ അന്ന് അവധി വേടിച്ചു നമ്മള്‍ സദ്യ ഉണ്ടാക്കാന്‍ വേണ്ടി പുറപെട്ടു. പക്ഷെ അപ്പോളാണ് ശെരിക്കും ഉള്ള പ്രശ്നം, കട്ടന്‍ ചായ മാത്രം ഇടാന്‍ അറിയാവുന്ന നമ്മള്‍ എങ്ങനെ ഓണസദ്യ ഉണ്ടാക്കും. എന്തൊക്കെ ആയാലും ഇറങ്ങി പുറപെട്ടില്ലേ ഇനി പിന്മാറാന്‍ പാടില്ലാലോ അതിനാല്‍ ഉണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. ഒരുവിധം എല്ലാം ഉണ്ടാക്കി എന്ന് വേണേല്‍ പറയാം, ഉച്ച ആയപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകര്‍ ആയ മലപ്പുറം ബാച്ചിനേം, തമിഴ്നാടിലെ ചെട്ടന്മാരേം(തമിഴന്മരെ വിളിച്ചപ്പോഴേ അവരെ കൂടെ സൂചിപ്പിച്ചു , അടുത്ത ഓണത്തിന് ഇതേ പോലെ വിളിക്കാണേല്‍ മുല്ലപെരിയാര്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കണം എന്ന്, ഒരു തുള്ളി വെള്ളം ഇനി അവിടുന്ന് കൊണ്ട് പോയാല്‍ ഓണസദ്യ പൊയട്ടു പച്ചവെള്ളം പോലും തരില്ല) എല്ലാരേം വിളിച്ചത് അനുസരിച്ച് എല്ലാരും വന്നു, എല്ലാരും നേരത്തെ വന്നതിന്റെ പിന്നില്‍ ഒരു ചേതോവികാരം കൂടെ ഉണ്ട്, അവരെ ഒക്കെ വിളിച്ചപ്പോഴേ അവരോടു പറഞ്ഞിരുന്നു നമ്മുടെ അറബി അറബിച്ചിയുമായ് വരും ഓണ സദ്യ ഉണ്ണാന്‍ എന്ന്. ഇന്നേ വരേയ്ക്കും കണ്ടിട്ടില്ലാത്ത അറബിച്ചിയെ ഒരു നോക്ക് കണ്ടു ഈ ജീവിതം ധന്യം ആക്കാന്‍ ആണ് പലരേം വരവ്, അങ്കോം കാണാം താളീം ഓടിക്കാം എന്ന പഴയ ചൊല്ല് ഞാന്‍ ഒരു വ്യത്യാസം വരുത്തി "ചോറും ഉണ്ണാം അറബിച്ചിയെയും കാണാം" എന്നാക്കി മാറ്റി.
അറബികള്‍ കാര്യം എന്തൊക്കെ ആയാലും അപ്പന്‍ ചത്ത്‌ കിടന്നാ പോലും കൃത്യ സമയത്ത് അവിടെ ചെല്ലുന്ന പരിപാടിയെ ഇല്ല, അത് കൊണ്ട് തന്നെ അറബി ഉച്ചക്ക് 2 മണിക്കാണ് വന്നത്, അറബിയുടെ വാഹനം വന്നു നിന്നപ്പോലെ നമ്മുടെ സഖാക്കള്‍ കാറിലേക്ക് നോക്കണ കണ്ടാല്‍ നയന്‍‌താര കാറില്‍ വന്നു ഇറങ്ങുമ്പോള്‍ ആള്‍കാര്‍ നോക്കുന്ന പോലെ ഉണ്ട്. എന്തായാലും സ്വന്തം അറബിച്ചിയെ കൊണ്ട് വന്നാല്‍ ഈ കാപാലികന്മാര്‍ അവരെ നോക്കി പീഡിപ്പിച്ചു കളയും എന്ന് നേരത്തെ അറിയാവുന്ന അറബി അറബിച്ചിയെ കൂടാതെ ഒറ്റക്കാണ് വന്നത്, അപ്പോള്‍ തന്നെ നമ്മടെ ചേട്ടന്മാരെ പകുതി സന്തോഷം പമ്പ കടന്നു. മോഹന്‍ലാല്‍ പറയണ പോലെ "നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് അകോഷം" അതെ പോലെ "അറബിച്ചി ഇല്ലാതെ എന്തോന്ന് ഓണം" .
എന്തായാലും എല്ലാരും ഇരുന്നു, ആഹാരം വിളമ്പുക എന്ന മഹാ ദൗത്യം നമ്മള്‍ തന്നെ ഏറ്റെടുത്ത് അപ്പോളാണ് അടുത്ത പ്രശ്നം. ഓണം വാഴ ഇലയില്‍ ഉണ്ണണം എന്നെങ്ങാനും അറബിക്ക് അറിയാമോ!! വാഴ ഇല ഇട്ടു കൊടുത്തപ്പോള്‍ അറബി അത് എടുത്തു തിരിച്ചും മറിച്ചും നോക്കി എന്നിട്ട് ഒരു ചോദ്യം കൂടി "സുഫ്രാ മാഫി"(അറബി തിന്നുന്നത്‌ ഒരുമാതിരി പ്ലാസ്റ്റിക്‌ സാധനത്തിലാണ് അതിന്റെ ഓമന പേരാണു 'സുഫ്ര') പിന്നെ അറിയാവുന്ന അറബില്‍ അറബിയെ പറങ്ങു മനസിലാക്കി ഓണം ആണേല്‍ ഇതില്‍ ആണ് തിന്നണ്ട എന്നൊക്കെ. അപ്പോള്‍ കാണാം വരുന്നു അടുത്ത പ്രശ്നം, ഇഞ്ചി കറി കൊണ്ട് ഒഴിച്ച ഒടനെ അറബി അത് തൊട്ടു നാക്കില്‍ തേയ്ച്ചു, അറബിയുടെ അണ്ടകടാഹം പോലും എരി കൊണ്ട് മേലെ കേറി. കറി കൊണ്ട് കൊടുത്ത നമ്മുടെ പാവം Dr ചേട്ടനെ അറബി കൊന്നില്ലന്നെ ഉള്ളു, അറബിയെ കൊല്ലാന്‍ വേണ്ടി നമ്മള്‍ എന്തോ ഉണ്ടാക്കി കൊടുത്തു എന്നാ അവന്‍ പറയുന്നത്, അവസാനം ഞാന്‍ അതീന്നു കുറച്ചു കഴിച്ചു കാണിച്ചു കൊടുക്കണ്ടി വന്നു. അങ്ങനെ അത് സോള്‍വ്‌ ആയി. അവിയലില്‍ കിടന്നാ മുരിങ്ങകായ്‌ കണ്ടു അറബി ചോദിച്ചത് അവന്‍ പല്ലില്‍ കുത്തുന്ന ഒരു തരം കമ്പ്‌ ഉണ്ട് അത് വച്ച് ഇങ്ങനത്തെ സാധനം ഒക്കെ ഉണ്ടാകാന്‍ ഒക്കുമോ എന്നാ. എന്തായാലും പായസം കൊടുത്തപ്പോള്‍ അവന്‍ കഴിക്കുന്നത്‌ ലോകം കീഴടക്കിയ സന്തോഷത്തിലാണ്.
പിറ്റേന്ന് പതിവ് പോലെ ഓഫീസില്‍ പോയ എനിക്ക് അറബിയുടെ സഹായിയുടെ ഫോണ്‍ ആണ് കിട്ടിയത് പെട്ടന്ന് അറബിയുടെ വീടിലെ ചെല്ലണം എന്ന് ആണ് അറബിയുടെ ഉത്തരവ്. ഇവിടെ മൂക്ക് തുമ്മിയാല്‍ തലവെട്ടുന്ന ഈ രാജ്യത്ത് അറബി തട്ടി പോയോ അതോ ഹോസ്പിറ്റലില്‍ ആയോ എന്നൊക്കെ പേടിച്ചു എന്തായാലും ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍ അറബി ഇല്ല ഭാഗ്യത്തിന്, എന്തായാലും അറബിച്ചി എന്നെ തിരക്കി അവിടെ ഇരിപ്പുണ്ട്. കുറെ പയിസ ചുരുട്ടി പിടിച്ചിട്ടുണ്ട് അത് എനിക്ക് തന്നു എന്നിട്ട് പറങ്ങു നീ ഇന്നലെ ഉണ്ടാക്കി അറബിക്ക് കൊടുത്ത ആ കൊഴുത്ത സാധനം ഒന്നും കൂടി ഉണ്ടാക്കണം. (പേര് കേട്ടപ്പോലെ എനിക്ക് മനസിലായി സംഗതി പായസമാണ് എന്ന്) അതിനു എത്ര ചിലവു വന്നാലും ഞാന്‍ തരും അത് ഉണ്ടാക്കാന്‍ വേണ്ടി നീ എത്ര ദിവസം വേണേലും ലീവും എടുത്തോ. പയിസയും വേടിച്ചു തിരച്ചു നടന്നപ്പോള്‍ ഇന്നലെ ഉണ്ടാക്കിയ പായസത്തിന്റെ കൂട്ട് ഒന്നുടെ ഓര്‍ത്തു എടുക്കാന്‍ ഞാന്‍ നന്നേ പണി പെട്ട്. എന്തായാലും വൈകിട്ട് ഒരു അണ്ടാവു പായസം ഞാന്‍ ഉണ്ടാക്കി. അറബിചിയും മക്കളും അറബീം എല്ലാം നേരിട്ട് റൂമില്‍ എത്തി ആ പാത്രം പോലും കുടിച്ചു വറ്റിച്ചു. അതി പിന്നെ മിക്കവാറും ആ ടൈപ്പു പായസം ഞാന്‍ ഉണ്ടാക്കാറുണ്ട് അതിന്റെ പേരില്‍ കുറെ പയിസ അടിച്ചു മാറ്റാരും ഉണ്ട്. ഇനി ഇപ്പോള്‍ അത് വയ്ക്കുന്ന എങ്ങനെ എന്ന് അറബിച്ചിക്കു പഠിപ്പിച്ചു കൊടുക്കണം എന്ന് പറയുക ആണേല്‍ എനിക്ക് നല്ല സാമ്പത്തിക നഴ്ടം ഉണ്ടാകും എന്ന് ഉറപ്പാണ്‌ കാരണം പായസത്തിന്റെ പേരില്‍ അടിച്ചു മാറ്റുന്ന പയിസ ഒരു തുക ആയി നാട്ടിലെ SBT യില്‍ ഇടാറുണ്ട്.
കൂടുതല്‍ ഓണ വിശേഷങ്ങള്‍ വഴിയെ ഉണ്ടാകുന്നതാണ്
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Saturday, August 15, 2009

മോഹങ്ങള്‍

ആ ഉച്ച നേരത്ത് ഇടവഴിയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് ചേച്ചി അത് വഴി വന്നത്, നമ്മളെ കണ്ടപ്പോളേ ചേച്ചി അടുത്ത് വിളിച്ചു ഞാനും അവനും അടുത്ത് ചെന്നു. എന്താ മക്കളെ സുഖമാണോ, എന്താ നിങ്ങള്‍ വീട്ടിലെക്കൊന്നും വരാത്ത എന്ന ചോദ്യത്തിന് മുന്നില്‍ ഞങ്ങളുടെ സകല ശക്തിയും ചോര്‍ന്നു പോകുന്നതായി തോന്നി. ആരേലും കേള്‍ക്കുമോ എന്നുള്ള പേടിയും പിന്നെ ഇങ്ങനത്തെ സ്ത്രീകലുമായ് മിണ്ടാന്‍ പാടില്ല എന്ന സമൂഹത്തിലെ ധാരണയും ഞങ്ങളെ പേടിത്തൊണ്ടന്‍ മാര്‍ ആക്കി. ഞങ്ങള്‍ വരാം ചേച്ചി എന്ന് പറങ്ങു ഒപ്പിച്ചു ഞങ്ങള്‍ ആ രംഗം അവസാനിപ്പിച്ച്. അവര്‍ എന്ത് പറങ്ങു എന്നുള്ള കൂട്ടുകാരുടെ ചോദ്യത്തിന് എന്തോ കള്ളം പറങ്ങു ഞങ്ങള്‍ തടി തപ്പി. പക്ഷെ ക്രിക്കറ്റ്‌ കളി തുടര്‍ന്ന് എങ്കിലും ഞങ്ങളുടെ മനസ്സില്‍ ആ ചേച്ച്യേ കുറിച്ചുള്ള രൂപം മാത്രം ആയിരുന്നു. എന്തൊക്കെ ആയാലും ക്രിക്കറ്റ്‌ തീര്‍ന്നിട്ടും മറ്റുള്ള കൂട്ടുകാര്‍ എല്ലാം പോയിട്ടും ഞങ്ങള്‍ മാത്രം പോയില്ല.
S.S.L.C പരീക്ഷ കഴിങ്ങു നില്‍ക്കുന്നത് കൊണ്ട് നമ്മുടെ മുന്നില്‍ ധാരാളം സമയം ഉണ്ടായിരുന്നു. എന്തായാലും ചേച്ചിയെ കാണാന്‍ പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിനു വേണ്ടി ISRO റോക്കറ്റ് ഉണ്ടാക്കുന്നതിനു മുന്നേ ഉണ്ടാക്കുന്ന പോലത്തെ ഒരു പ്ലാനും ഉണ്ടാക്കി, പോകണ്ട വഴി, ചെയ്യണ്ട കാര്യങ്ങള്‍ എന്നിവ എല്ലാം ചേര്‍ത്ത ഒരു വലിയ പ്ലാന്‍. പ്ലാന്‍ അനുസരിച്ച് പിറ്റേന്ന് ഉച്ചയോടു കൂടി ചേച്ചിയെ കാണാന്‍ പുറപ്പെട്ടു, പാടത്തിനു സമീപത്തു കൂടി നടന്നു ആണ് യാത്ര. ചേച്ചിയുടെ വീടിനു അടുത്ത് അവനു പറമ്പ് ഉണ്ടായതിനാല്‍ ആ വഴിക്ക് പോകണ നമ്മളെ ആരും സംശയിക്കില്ല എന്ന ഒരു സമാധാനം മനസ്സില്‍ ഉണ്ട്, ഇനി ആരേലും ചോദിച്ചാല്‍ തന്നെ എന്ത് പറയണം എന്നതൊക്കെ നമ്മുടെ പ്ലാനില്‍ ഉണ്ട്. ഭാഗ്യത്തിന് ഒരാളുപോലും കണ്ടില്ല. അവന്റെ പറമ്പ് ആണ് എങ്കിലും അവന്‍ അകെ രണ്ടോ മൂന്നോ വട്ടമേ അവിടെ പോയിട്ടുള്ളൂ.
നമ്മുടെ പരിമിതമായ അറിവ് വച്ച് ഒരു കാര്യം നമ്മള്‍ ഊഹിച്ചു ചേച്ചിക്ക് എന്തേലും സമ്മാനം കൊടുക്കാതെ എങ്ങനെ അവിടെ കേറി ചെല്ലും, അപ്പോളാണ് നിറച്ചു തേങ്ങകള്‍ ഉള്ള അവന്റെ പറമ്പിലെ തെങ്ങുകളെ കുറിച്ച് നമ്മള്‍ ഓര്‍ത്തത്‌, പക്ഷെ പറമ്പില്‍ ചെന്ന ഞങ്ങളെ അതിശയിപ്പിക്കുന്ന കാഴ്ച ആണ് കണ്ടത്, അതിലൊന്നിലും പേരിനു പോലും ഒരു തേങ്ങ ഇല്ല. ഇതീന്ന് ഒന്നും കിട്ടാറില്ല എന്ന് അവന്റെ അപ്പന്‍ ഇടയ്ക്കിടയ്ക്ക് പറയണത് അവന്‍ കേള്‍കാറുണ്ട് എന്ന് അവന്‍ ഒരു ആത്മഗതം പോലെ പറയുകയും ചെയ്തു. അറിയാവുന്ന ഭാഷയില്‍ ആ സ്ഥലത്തെ മുന്തിയ കള്ളന്മാരെ ഒക്കെ നാല് തെറി പറങ്ങു സ്വയം സമാധാനിച്ചു ഞങ്ങള്‍. കിട്ടനതീന്നു ഉള്ളത് ഒക്കെ പറിച്ചു ഞങ്ങള്‍ എന്തായാലും തരക്കേടില്ലാത്ത സമ്പാദ്യം ഉണ്ടാക്കി.
കൈ നിറയെ സമ്മാനവും മനസ് നിറയെ മോഹങ്ങളുമായ് ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ എത്തി. ഞങ്ങളെ കണ്ടപ്പോള്‍ ചേച്ചിക്ക് അമേരിക്ക കണ്ട കളംബസിനെ പോലെ ആയിരുന്നു, ഞങ്ങള്‍ക്കണേല്‍ കരിമ്പിന്‍ തോട്ടം കണ്ട ആനയെ പോലേം. അവിടെ ആരും ഇല്ല എന്ന ചേച്ചീടെ മനോഗതം കൂടെ കേട്ടപ്പോള്‍ ഞങ്ങള്‍ ശെരിക്കും വണ്ടി അഴിച്ചു പിരുത്തു ഇട്ട വര്‍ക്ക്‌ ഷോപ്പിലെ മേസ്തിരിയെ പോലെ ആയി, എവിടെ തൊടണം ഏത് ഒന്നിക്കണം ഏത്‌ അഴിക്കണം എന്ന് അകെ ഒരു ആശയ കുഴപ്പം എന്തായാലും ചായയും ആയി വന്ന ചേച്ചി അവന്റെ അടുത്ത് ഇരുപ്പ് ഉറപ്പിച്ചു. അത് കൂടി കണ്ടപ്പോള്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് എന്റെ സങ്കല്‍പ്പങ്ങള്‍ അറബികടലും കടന്നു അക്കരെ എത്തിയിരുന്നു. ചായ കുടിച്ചു കൊണ്ടിരുന്ന അവന്റെ തലയില്‍ കൈവച്ച് ചേച്ചി സംസാരിച്ചു തുടങ്ങി. കടന്നു
പോകുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ ആയി നമുക്ക് തോന്നി ചേച്ചി അവനോടു ചേര്‍ന്ന് ഇരിക്കും തോറും അവന്‍ ‍ ദൂരേക്ക്‌ പോക്കൊണ്ടിരുന്നു. ആ സംസാരം അങ്ങനെ കുറെ നേരം നീണ്ടു നിന്നു.
സംസാരം തീര്‍ന്നപ്പോള്‍ ഞങ്ങള്‍ പോയ വഴിയെ തിരിച്ചു നടക്കുക ആയിരുന്നു. നമ്മള്‍ തമ്മില്‍ ഒന്നും മിണ്ടീല്ല, ഞങ്ങള്‍ തീര്‍ത്തും അപരിചിതരെ പോലെ നടന്നു, അങ്ങട്ട് പോയപ്പോള്‍ ഉള്ള സന്തോഷം ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു. എല്ലാം എത്ര നിമിഷം കൊണ്ടാണ് തകര്‍ന്നു തരിപ്പണം ആയതു. പറമ്പിലെ തേങ്ങ കാണാതെ ആകുന്നതിനു കള്ളനെ തെറി പറങ്ങ ഞങ്ങളെ ഓര്‍ത്തു എനിക്ക് മനസ്സില്‍ ചിരി വന്നു.
സംഭവത്തിന്റെ ക്ലൈമാക്സ്‌ ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു, അവന്റെ അടുത്തിരുന്ന ചേച്ചി അവനോടു പറങ്ങു മോന്റെ അച്ഛന്‍ വീട്ടില്‍ ഉണ്ടോ ഇപ്പോള്‍ ഇങ്ങോട്ടൊക്കെ വന്നിട്ട് കുറെ നാളായി, നിന്റെ അച്ഛന്‍ നിന്റെ അമ്മെ കല്യാണം കഴിച്ചില്ലയിരുന്നു എങ്കില്‍ നീ എന്റെ വയറ്റില്‍ ജനിക്കേണ്ടത്‌ ആയിരുന്നു. എനിക്ക് പിറക്കാതെ പോയ മകന്‍ ആണ് നീ, ഒരു അമ്മയുടെ സ്നേഹം കണ്ടു എന്റെ കണ്ണ് നിറങ്ങു പോയി. അച്ഛനെ ഓര്‍ത്തു അവന്റെം കണ്ണ് നിറങ്ങു കാണും.
പിന്നെ ഇന്ന് വരേയ്ക്കും ഞങ്ങള്‍ അങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപെട്ടിട്ടില്ല എന്ന് വേണം പറയാന്‍. ആദ്യത്തെ പരിശ്രമം തന്നെ പാഴായി പോയതിനാല്‍ പിന്നെ അതിനുള്ള ദൈര്യം ലെവലേശം പോലും ഇല്ല എന്നതാണ് സത്യം.

Thursday, August 13, 2009

"""കലികാലം ""

"""കലികാലം ""
ഹോ പറയാതെ വയ്യ രാവിലെ ആ TV തുറന്നാല്‍ ഉടനെ കേള്‍ക്കാം ഇന്ന് നിങ്ങള്‍ക്ക് ദോഷമാണ് ഇന്ന് നിങ്ങള്‍ പുറത്തു ഇറങ്ങരുത് ഇന്ന് നിങ്ങളെ വഴിയെ പോകുന്നവന്‍ തുപ്പും, മാന്തും, തോണ്ടും എന്നൊക്കെ പറങ്ങു കുറെ ജോത്സ്യന്മാര്‍. അവരൊക്കെ പറയുന്നത് കണ്ടാല്‍ തോന്നും അത് കണ്ടിട്ടാ ആളുകളൊക്കെ ദിവസേന ഓരോന്ന് ചെയുന്ന എന്ന്, അല്ല ദോഷം പറയരുതല്ലോ അങ്ങനെ ചെയുന്നവരും ഉണ്ട്. എന്തൊക്കെ ആയാലും നല്ല വരുമാനം ആണ്, പണ്ട് ചന്തേല്‍ മീന്‍ വിറ്റൊണ്ട് ഇരുന്നോനും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ കാരുടെ കൊടീം കഴുത്തേല്‍ ഇട്ടോണ്ട് ഇറങ്ങ്യേക്ക ആണ്. എവിടേലും ചെമപ്പ് കണ്ടാ മതി ഒടനെ അവിടെ പൊക്കോളും ആള്‍ക്കാര്‍ കുറെ സംശയങ്ങളും ആയി. സ്വന്തം ഭൂതകാലം മറ്റുള്ളവരെ കൈന്നു പൈസ കൊടുത്തു കേള്‍കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഒരു സന്തോഷം പറങ്ങു അറിയിക്കാന്‍ ഒക്കില്ല. പിന്നെ അങ്ങോട്ട്‌ അയാള്‍ എന്ത് പറയുക ആന്നേലും ഇത്തരം ആളുകള്‍ക്ക് വേത വാക്യം ആണ് അവസാനം അവന്‍ വല്ല സന്തോഷ്‌ മാധവനോ മറ്റോ ഒക്കെ ആണ് എന്ന് അറിയുമ്പോള്‍ ആണ് കരച്ചിലോടു കരച്ചില്‍ ...ചാറ്റ് ചെയ്തു സമ്പാദിച്ച ഒരു പെണ്‍കുട്ടി ഈ അടുത്ത ഇടയ്ക്കു എന്നോട് പറങ്ങു ഡ്രൈവിംഗ് പഠിക്കാന്‍ പോകണം എന്നുണ്ട് പക്ഷെ ഈ വര്‍ഷം അവസാനം ആകാതെ പോകണ്ട എന്ന് ജോതിഷി പറങ്ങു. എനിക്ക് ഉണ്ടായ ഒരു സംശയം ആണ്, ഈ ജോതിഷി കളും ഡ്രൈവിംഗ് സ്കൂളുകാരും തമ്മില്‍ എന്തേലും ഉടക്ക് ഉണ്ടോ? അല്ല ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാ ഡ്രൈവിംഗ് സ്കൂളുകാര്‍ കുത്ത് പാള എടുക്കുമല്ലോ, നാളെ ഇനി ഇപ്പം ഇന്ന് toilet ഇല്‍ പോക്കൂട എന്ന് പറയുക ആണേല്‍ ആള്‍കാരെ കാര്യം കുഴപ്പം ആണേ...അല്ല അവരെ കുറ്റം പറയാന്‍ ഒക്കില്ല വീടിലെ മുതിര്‍ന്നവര്‍ കാണിച്ചു കൊടുക്കുന്നത് ആണ് അവരും ചെയുന്നത്. എന്തിനും ഏതിനും ജോതിഷിയെ കാണാന്‍ പോകണ ആള്‍കാര്‍ ഉള്ള വീട്ടിലെ പിന്‍ തലമുറയും അങ്ങനെ തന്നെ ചെയും.
ചിലരൊക്കെ നല്ല രീതിയില്‍ ഇത് കൈകാര്യം ചെയുന്നുണ്ട് എങ്കിലും അവരെ കൂടെ പേര് കളയിക്കാന്‍ ചിലര്‍ മനപൂര്‍വ്വം കാട്ടി കൂട്ടുന്ന ചില വിക്രിയകള്‍ ഉണ്ട്. ദൈവം എന്ന് ആളുകള്‍ വിശ്വസിക്കുന്ന ആ ശക്തിയുടെ ഇടനിലക്കാര്‍ ആയി ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ജോതിഷി പറങ്ങതിനാല്‍ ക്യാന്‍സര്‍ വന്നിട്ടും പൂജയുമായ് നടന്നു അവസാനം മരണത്തിനു അടിപ്പെടെണ്ടി വന്ന ചിലരെ കുറിച്ച് ഈ അടുത്ത ഇടയ്ക്കു നമുക്ക് പത്രത്തില്‍ വായിക്കാന്‍ കഴിങ്ങിട്ടുണ്ട്. എല്ലാ മതത്തിലും ഉള്ള ഇത്തരക്കാരെ തിരിച്ചു അറിയാന്‍ ജനങ്ങള്‍ക്ക്‌ കഴിവ് ഉണ്ടാകണം. കമ്പ്യൂട്ടറില്‍ കൂടെ പോലും കൈ നോക്കി ഭലം പറയുന്ന ഈ കാലത്ത് ജീവിച്ചു പോകണമെങ്കില്‍ എല്ലാം പഠിച്ചേ മതി ആകൂ, തട്ടിപ്പും വെട്ടിപ്പും കുല തൊഴില്‍ ആക്കിയ ഇക്കാലത്ത് ജീവിക്കണമെങ്കില്‍ നമ്മള്‍ അവരിലും വലിയ തട്ടിപ്പുകാര്‍ ആയെ മതി ആകൂ.
ആയോ ഇത് എഴുതിയപ്പോള്‍ ആണ് ഓര്‍ത്ത ഇന്ന് 5 മണിക്ക് മുന്നേ കമ്പ്യൂട്ടര്‍ നിര്‍ത്തീല്ലേ അത് അടിച്ചു പോകും എന്ന് രാവിലെ ഏഷ്യാനെറ്റിലെ ജോതിഷി പറയണ കേട്ട്, അപ്പോള്‍ പിന്നെ കാണാം ഞാന്‍ പോകുന്നെ...............
വിനോദ്

Tuesday, August 11, 2009

"മിസ്‌ഡ് കോള്‍"

"ഏതോ ഒരു സ്നേഹിതന്‍ അയച്ചു തന്നത് ഞാന്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. പേരറിയാത്ത ആ സ്നേഹിതന് നന്ദി"

ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു.
അങ്ങനെ പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വല വെട്ടിച്ച് ഓടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ പിടിയിലായത്. ഒട്ടുമിക്ക സ്ത്രീകളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.
എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ ‘വിളിക്കാര്‍ക്ക്’ കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. “ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?” എന്ന് അവരോട് ചോദിച്ചാല്‍; “അതൊക്കെ കിട്ടി“ എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക.

മറ്റൊരു സംഭവം കേള്‍ക്കുക. നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് ‘അജ്ഞാതന്‍‘ വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊന്നും ‘അജ്ഞാതന്‍ ‘തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം‘അജ്ഞാതന്റെ’ ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ ‘അജ്ഞാതന്‍’ ഒന്നു പരുങ്ങി.“നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?” എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ “അവളെനിക്ക് തന്നതാണ് “ എന്ന് ‘അജ്ഞാതന്‍’ മറുപിടി നല്‍കി.

‘അജ്ഞാതന്റെ’ ശബ്ദം എവിടെയോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ ‘അജ്ഞാത‘ ശബ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ’ ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് ‘അജ്ഞാതന്റെ’ വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്‘അജ്ഞാതന്‍’ തന്റെ ‘ഇരകളെ‘ കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ ‘അജ്ഞാതന്‍’ ഏതായാലും ദൃശ്യനായി.
ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്.

അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ ‘ബിസിനസ്സ് പ്രൊമോഷന്‍’ ഇങ്ങനെ. “നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)“. എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണ!!!!!

പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. ഇതില്‍ പലതും ‘ബിസിനസ്സ് പ്രൊമോഷന്‍’ പരസ്യങ്ങളുടെ ഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്ന നമ്പരുകള്‍ തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടെയോ അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം‘ബിസ്‌നസ്സ് പ്രൊമോഷനു’വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].

സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുതന്മാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഫോണ്‍ നമ്പരുകള്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ ‘കടുവ’യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ ‘കടുവകള്‍’പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ ‘കിടുവ‘കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.
എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍, മൊബൈല്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുക്തിയ്ക്ക് നിരക്കുന്നതിനപ്പുറത്തേക്കുള്ള ‘വാഗ്ദാനങ്ങള്‍’ ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.

ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ്.

ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു ‘വാക്കാണ്’ ‘മൊബൈല്‍ പെണ്‍‌വാണിഭം‘!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ ‘എരിഞ്ഞടങ്ങാന്‍‘ വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.

ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍ പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ‘കരിങ്കണ്ണുകള്‍’ തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്.

ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ് ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രീ സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൗജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമായി വേണമെങ്കില്‍ ‘മൊബൈല്‍ ചാറ്റിംങ്ങിനെ’ ചൂണ്ടിക്കാണിക്കാം.

തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍ എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍, മോഷണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്, മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍...
കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ? ഇല്ല എന്നു തന്നെ ആയിരിക്കും

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കും. മിയ്ക്ക കുട്ടികളും ഇന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഒക്കെ ഉള്ള ഫോണുകള്‍.

ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു.

സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍?

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് രൂപ പതിനയ്യായിരമാണ് ചെലവ്). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയിക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സീരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറുകയുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാനും പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ.

ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ...” മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ...“. എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം.


ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്ടിയ്ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിന്റെ പങ്ക് ചെറുതല്ലെന്ന് കാണാം.

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത് - കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ (പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു.

പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രീകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി. ”ഞാന്‍ പോയി തൂങ്ങിച്ചാവും”. ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്.

അമ്മയുടെ എ.ടി.എം. കാര്‍ഡ് ഉപയെഗിച്ച് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയ മൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.

നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.